Tuesday, May 26, 2009

കൂട്ടത്തോല്‍വിയുടെ നാനാര്‍ത്ഥങ്ങള്‍...

തലസ്ഥാനത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിന്റെ പ്രധാന വാതിലില്‍ ഇങ്ങനെയൊരു ബോര്‍ഡ് തൂങ്ങിയാല്‍ അത്ഭുതപ്പെടരുത്. "സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍, ഈ പാര്‍ട്ടിയുടെ ഐശ്വര്യം........."

സംഘടനയും രാഷ്ട്രീയവും തകര്‍ന്ന് തരിപ്പണമായിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ നേടിയ വമ്പന്‍ വിജയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മനസാ നന്ദി പറയുക സാക്ഷാല്‍ സഖാവ് വിഎസിനോടായിരിക്കും. 2004ല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടതുമുന്നണി നേടിയ ചരിത്ര വിജയത്തിന് കരുണാകരന്‍ വഹിച്ച അതേ പങ്ക് ഇത്തവണ വിഎസും വഹിച്ചു. വ്യത്യാസം ഒന്നുമാത്രം.

സ്വാര്‍ത്ഥരാഷ്ട്രീയത്തിന്റെ ഹീനയുക്തികള്‍ നേരെ ചൊവ്വേ പ്രകടിപ്പിച്ചാണ് കരുണാകരന്‍ അന്ന് കോണ്‍ഗ്രസിന്റെ കുഴിഞരമ്പറുത്തതെങ്കില്‍, ആദര്‍ശക്കഞ്ചാവിന്റെ മാദകലഹരിയില്‍ തന്റെ സ്വാര്‍ത്ഥമോഹങ്ങള്‍ മറച്ചു പിടിച്ചാണ് വിഎസ് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തെരഞ്ഞെടുപ്പ് മോഹങ്ങളുടെ അടിവേരറുത്ത കൈക്കോടാലിയായി മാറിയത്. മദംമുറ്റിയ പതിനായിരം കൊലകൊമ്പന്മാര്‍ പുറത്തു നിന്ന് കുത്തിമലര്‍ത്തിയാലും ഉടഞ്ഞു വീഴാത്ത ചട്ടക്കൂട് തകര്‍ക്കാന്‍ അകത്തിരുന്ന് കരളുന്ന ഒരു ചുണ്ടെലി ധാരാളം. സിപിഎമ്മിനുളളില്‍ നിന്ന് സിപിഎം വിരുദ്ധരുടെ വീരനായകനായി നിറഞ്ഞാടിയ രാഷ്ട്രീയ വഞ്ചനയുടെ വിടലച്ചിരി വോട്ടെണ്ണല്‍ ദിവസം തന്നെ ഉയര്‍ന്ന് മുഴങ്ങിയത് ഒട്ടും അസ്ഥാനത്തായില്ല. പണ്ട് മാരാരിക്കുളത്ത് തോറ്റപ്പോള്‍ അരക്കൈ ബനിയനുമിട്ട് വിഷാദമൂകനായി അരവിന്ദന്‍ ചിത്രത്തിലെ നായകനെപ്പോലെ കാമറയ്ക്കു മുന്നില്‍ കാഴ്ചവെച്ച ഭാവാഭിനയം, സ്വന്തം പാര്‍ട്ടിയും മുന്നണിയും രാജ്യവ്യാപകമായി തോറ്റമ്പിയപ്പോള്‍ എത്ര വേഗമാണ് പറന്നൊളിച്ചത്? താന്‍ തോറ്റാല്‍ സര്‍വം ശോകമൂകം. പാര്‍ട്ടിയപ്പാടെ തോറ്റാല്‍ ആമോദഹര്‍ഷത്താല്‍ അട്ടഹാസം. പറയൂ, വേറെയേത് വഞ്ചകനിലുണ്ട് ഈ രണ്ടു ഗുണവും...?

നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനായിരിക്കുമെന്നും അത് ആലോചിച്ച് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാനത്തിന്റെ പലഭാഗത്തേയ്ക്കും ഒഴുകിയ ടെലിഫോണ്‍ അഭ്യര്‍ത്ഥനയുടെ വികസിത രൂപമാണ് ഏപ്രില്‍ പതിനാറിന് അമ്പലപ്പുഴ പറവൂര്‍ ഗവ ഹൈസ്ക്കൂള്‍ മുറ്റത്ത് കണ്ടത്. സ്വന്തം അണികളോട് മനസാക്ഷി വോട്ടു ചെയ്യാന്‍ ആഹ്വാനിച്ച കെ കരുണാകരന്റെ നേരവകാശിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പുന്നപ്ര വീരനുമായ സഖാവ് വിഎസ് അന്ന് രംഗപ്രവേശം ചെയ്തു. തിരഞ്ഞെടുപ്പു ദിവസം വോട്ടര്‍മാരോട് മനസാക്ഷി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ലോകത്ത് പണിത സ്വന്തം സിഹാസനത്തിനു മേല്‍ ആസാദും അപ്പുക്കുട്ടന്‍ വളളിക്കുന്നും പുഷ്പവൃഷ്ടി നടത്തി. തിരഞ്ഞെടുപ്പിനെ പരമപ്രധാനമായ ഒരു രാഷ്ട്രീയ പോരാട്ടമായി നിര്‍വചിച്ചവര്‍ മാറി നിന്ന് കണ്ണീര്‍വാര്‍ത്തു.

ഒരു ചോദ്യം മാത്രം നമുക്ക് സിപിഎം നേതൃത്വത്തോട് ചോദിക്കാം. എന്തിന്റെ പേരില്‍ ജനം തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതിയത്? എട്ടുമുതല്‍ പന്ത്രണ്ടു സീറ്റുവരെ പ്രതീക്ഷിച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ മെയ് പതിനാറിന് മുഴങ്ങിയുയര്‍ന്ന മ്ലാനതയ്ക്ക് കാരണം തേടി അധികമൊന്നും അലയേണ്ട. ഇടതു മുന്നണി ഭരണം തുടങ്ങിയിട്ട് ഒരു ദിവസമെങ്കിലും ഈ ഭരണത്തെക്കുറിച്ചോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെക്കുറിച്ചോ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചോ നല്ലതു പറയാന്‍ നാവു വളയാത്ത ഒരു മുഖ്യമന്ത്രിയുണ്ടാക്കുന്ന അവമതിയെ ചെറുക്കാവാതെ കുഴങ്ങിയ അവസ്ഥയിലുണ്ട് എല്ലാ ഉത്തരവും. ഒരാളെ നേതാവാക്കുക, അയാളെ മുഖ്യമന്ത്രിയാക്കുക, എന്നിട്ട് അയാളുണ്ടാക്കുന്ന സകല കുഴിത്തിരുമ്പു പരിപാടികളുടെയും പാപം ചുമന്ന് നീറിനീറിയൊടുങ്ങുക. ശത്രുക്കളും പോലും സിപിഎമ്മിനോട് സഹതപിക്കും. സ്വന്തം മന്ത്രിസഭയുടെ ബജറ്റിനെ തളളിപ്പറയാന്‍ മടിയില്ലാത്തൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നികൃഷ്ടത സൃഷ്ടിക്കുന്ന അലോസരങ്ങളും അവമതിയും അതിജീവിക്കാന്‍ ലെനിനിസ്റ്റ് സംഘടനാ ശൈലിയില്‍ തന്ത്രങ്ങളൊന്നും ബാക്കിയില്ല. സിപിഎമ്മിനെ തകര്‍ക്കാന്‍ അതിനുളളില്‍ നിന്ന് പെടാപ്പാടു പെടുന്ന വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തി വിടുന്ന വിഷവികിരണമേറ്റ് അനുനിമിഷം ദ്രവിച്ചു തീരുന്ന സംഘടനാ ചട്ടക്കൂടിനെ പഴയ നിലയിലെത്തിക്കാന്‍ ഒറ്റവഴിയേയുളളൂ.

2004ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏതുവിധമാണോ ജനവിധിയുടെ കുരുക്ഷേത്രത്തില്‍ കിടന്ന് ചക്രശ്വാസം വലിച്ചത് അതിനു സമാനമായ സ്ഥിതിയായിരുന്നു ഇക്കുറി എല്‍ഡിഎഫില്‍. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍രാഷ്ട്രീയം തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ നിന്ന് അകന്നേ നിന്നു. പകരം വന്നത്, മദനിയും ലാവലിനും പിന്നെ ഇടതുകാല്‍പനികതയുടെ സ്ഥിരം വാചാടോപങ്ങളും. ഈ മൂന്നു വിഷയങ്ങളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയുംകാള്‍ സമര്‍ത്ഥമായി സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും ഉളളില്‍ നിന്ന് മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. മദനി ബന്ധത്തില്‍ ആശങ്ക പൂണ്ട വോട്ടറോട്, "മറ്റേ നായിന്റെ മോന്മാര്‍ ഓരോന്ന് ചെയ്തു കൂട്ടുന്നതിന് ഞങ്ങളെന്തു ചെയ്യാനാ" എന്ന ചില സഖാക്കളുടെ ഒറ്റവരി പ്രതികരണം വോട്ടു വരുന്ന വഴികളില്‍ മൈനുകളായി പൊട്ടിച്ചിതറി.

മദനിയാണ് ഇടതു പരാജയത്തിന്റെ പ്രധാനകാരണം എന്ന മട്ടിലാണ് വിശകലനങ്ങള്‍ പൂത്തു വിടരുന്നത്. ഇടതുപക്ഷം വമ്പന്‍ വിജയം നേടിയ 2004ലെ 19 സീറ്റില്‍ നിന്നും ഇപ്പോള്‍ നാലു സീറ്റായി കുറഞ്ഞതിനു കാരണം മദനിയില്‍ ചാര്‍ത്തി സംതൃപ്തിയടയുന്നവരെ അങ്ങനെ വെറുതേവിടാനാകില്ല. സീറ്റുകളുടെ എണ്ണം മാത്രം നോക്കി വിശകലന സ്ഖലനം നടത്തുന്നവരെ വോട്ടുകളുടെ എണ്ണത്തിലേയ്ക്ക് നമുക്ക് മടക്കി വിളിക്കാം. പഴയ ഉദ്ധാരണം അപ്പോഴും ബാക്കിയുണ്ടാകുമോയെന്നറിയണമല്ലോ!

2004ലെ അത്ഭുത വിജയം ഇടതുപെട്ടിയില്‍ വീഴ്ത്തിയ വോട്ടുകളുടെ എണ്ണത്തില്‍ ഇക്കുറി കുറവു് 245403‍. അന്ന് കിട്ടിയത് 6962841. ഇന്ന് 6717438. അന്ന് ഭൂലോകത്തിലെ ഏറ്റവും സുന്ദരവും മതനിരപേക്ഷവും ആദര്‍ശസമ്പന്നവും വ്യതിയാനച്ചിതലുകള്‍ തീണ്ടി അശുദ്ധമാക്കാത്തതുമായ ആശയപ്രപഞ്ചം ഇടതിനായിരുന്നുവത്രേ! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഫ്രണ്ട് ലൈനില്‍ ആര്‍ കൃഷ്ണകുമാര്‍ എഴുതിയ എ റെഡ് വാഷ് ഇന്‍ ദി സൗത്ത് എന്ന ലേഖനം വായിക്കുക. മഞ്ചേരിയില്‍ സഖാവ് ഹംസാക്ക നേടിയ വിജയത്തെ പച്ചയ്ക്ക് ഇങ്ങനെ വിലയിരുത്തി വെച്ചിട്ടുണ്ട്. നാലാം പാരഗ്രാഫ് വായിച്ചാലും.

The Indian Union Muslim League (IUML), the second largest constituent in the ruling UDF, which has never lost a Lok Sabha election in its two north Kerala strongholds of Ponnani and Manjeri, also got the shock of its life when the predominantly Muslim Manjeri chose a CPI(M) candidate, T.K. Hamsa. Manjeri was the icing on the cake for the LDF. Along with neighbouring Ponnani, this Lok Sabha constituency had been claimed as a stronghold of the IUML. The LDF stormed the green citadel through impressive tactical electoral positioning. A group of Sunni Muslims openly declared its support for the CPI(M) candidate, and so did the People's Democratic Party (PDP) of Abdul Nasser Mahdani, the Indian National League (INL) of former Muslim league president Ibrahim Sulaiman Sait, and some extremist groups such as the National Democratic Front (NDF). The results indicate that the CPI(M) candidate would have won the votes of Congress workers too, who are clearly frustrated at the continuing domination of the Muslim League in the region. The CPI(M) also benefited from the support of traditional IUML workers who are resentful about several recent decisions, if not the increasingly pro-rich orientation, of the Muslim League leadership.

അതാണ് കാര്യം. പിഡിപി, ഐഎന്‍എല്‍, ജമായത്തെ ഇസ്ലാമി, എന്തിന് പോപ്പുലര്‍ ഫ്രണ്ടായി പേരു മാറിയ എന്‍ഡിഎഫു വരെ തുണച്ചതിന്റെ കൂടി നേട്ടമാണ് ഇന്ന് കൊട്ടിഘോഷിക്കുന്ന ആ വിജയം. 2004ല്‍ നിന്ന് 2009ലെത്തിയപ്പോള്‍ മതനിരപേക്ഷ, ആദര്‍ശാധിഷ്ഠിത, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് കാമാവേശം ഉള്‍ക്കൊണ്ട കേരള ജനത, സിപിഎമ്മും മദനിയും തമ്മിലുളള പരസ്യ വേഴ്ചയില്‍ മനംമടുത്ത് കെ സുധാകരന്‍ മുതല്‍ ശശി തരൂര്‍ വരെയുളള വിനയത്തിന്റെയും എളിമയുടെയും ആള്‍രൂപങ്ങള്‍ക്ക് വോട്ടു ചെയ്തുപോലും. രാഷ്ട്രീയത്തിന്റെ ഉസാഘയും ലസാഗുവും ഉളളംകൈയിലെ രേഖകളാണെന്ന് അഹങ്കരിക്കുന്ന വിശകലന വീരന്മാരാണ് സാമാന്യബുദ്ധിയെയും ഓര്‍മ്മയെയും പുച്ഛിക്കുന്ന ലളിതസമീകരണങ്ങളില്‍ അഭിരമിക്കുന്നത്.

സീറ്റിന്റെ എണ്ണം വെച്ച് പുതിയ എഞ്ചുവടികള്‍ നിര്‍മ്മിക്കുന്നവര്‍ വോട്ടിന്റെ എണ്ണത്തിനും സമാധാനം പറയണം. മദനിയുമായുണ്ടാക്കിയ സഖ്യം സിപിഎമ്മിന്റെ അണികളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഫലമാണ് സീറ്റുകളുടെ എണ്ണത്തില്‍ 15ന്റെയും വോട്ടുകളുടെ എണ്ണത്തില്‍ 245403‍ന്റെയും കുറവു വരുത്തിയതെന്ന് സമ്മതിച്ചാല്‍, ഇടതു പെട്ടിയില്‍ വീണ അറുപത്തിയേഴ് ലക്ഷത്തിലധികം വോട്ടുകള്‍ ആ നയത്തിനുളള അംഗീകാരമാണെന്നും വിലയിരുത്തേണ്ടി വരും. അറുപത്തിയേഴ് ലക്ഷം പേരുടെ അംഗീകാരത്തിനാണോ രണ്ടര ലക്ഷം പേരുടെ തിരസ്കാരത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഎം തീരുമാനിക്കട്ടെ.

മദനിയുമായി പരസ്യമായി സംഖ്യമുണ്ടാക്കിയിട്ടും ഇടതുപക്ഷം നാലോട്ടിന് വേണ്ടി ഇസ്ലാമിക തീവ്രവാദത്തെ വാരിപ്പുണരുന്നുവെന്ന് ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും കൊമ്പു കുഴല്‍ വാദ്യഘോഷങ്ങളോടെ ആര്‍ത്തുവിളിച്ചിട്ടും കേരള ജനതയുടെ 42 ശതമാനം പേര്‍ ആ നയത്തെ അംഗീകരിച്ചെങ്കില്‍ പൊഴിഞ്ഞു പോയ നാലു ശതമാനത്തെയോര്‍ത്ത് വല്ലാതെ വേവലാതിപ്പെടേണ്ട കാര്യം ഇടതുപക്ഷത്തിനോ സിപിഎമ്മിനോ ഇല്ല തന്നെ.

മദനിയുമായി സിപിഎം ഉണ്ടാക്കിയ സഖ്യമല്ല, മറിച്ച് ആ സഖ്യത്തെക്കുറിച്ച് സിപിഎം വിരുദ്ധ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പിണറായി വിരുദ്ധ മാധ്യമങ്ങള്‍ കെട്ടിയെഴുന്നെളളിച്ച പൊടിപ്പും തൊങ്ങലും കലര്‍ന്ന വ്യാഖ്യാനങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിച്ചത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. കാലങ്ങളായി തുടരുന്ന ഈ സഖ്യത്തെക്കുറിച്ച് മുഖ്യന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ആദര്‍ശക്കോപ്പിരാട്ടി കൂടിയായപ്പോള്‍ വോട്ടു വിഹിതം ചോര്‍ന്നു. കാവിനിക്കറിനു മുകളില്‍ ചെമ്പട്ടു ചുറ്റിയവന്റെ കാപട്യരാഷ്ട്രീയം സിപിഎമ്മിനെ ചതിച്ചു. സ്വന്തം അണികളിലൊരു ചെറിയ വിഭാഗത്തില്‍ മുളച്ചു പൊന്തുന്ന മൃദുഹിന്ദുത്വത്തിന്റെ വിഷപ്പല്ലുകളെ വേണ്ടവിധത്തില്‍ തിരിച്ചറിയാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് ഈ വിവാദകോലാഹലങ്ങളും അതിന്റെ വല്ലാത്ത സ്വാധീനമുളള തിരഞ്ഞെടുപ്പു ഫലവും നല്‍കുന്ന സൂചന.

നടക്കുന്നത് ലോകസഭാ തിരഞ്ഞെടുപ്പാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ കൊടിക്കൂറ കൂടുതല്‍ ഉയരത്തില്‍ ഉയര്‍ത്തുന്നതിന് വേണ്ട അംഗബലം ശേഖരിക്കുന്നതിനാണ് മുമ്പെന്നെത്തേയും പോലെ ഇക്കുറിയും തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കിയതെന്ന ഏറ്റവും ലളിതമായ രാഷ്ട്രീയം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരില്‍ പലരും വിസ്മരിച്ചതിന്റെ പ്രത്യാഘാതമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തെറ്റിയത് സിപിഎം നേതൃത്വത്തിനല്ല, വിഷലിപ്തമായ മാധ്യമ പ്രചരണത്തില്‍ സ്വന്തം ഹൃദയം മുക്കിത്താഴ്ത്തിയ ചെറിയൊരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കാണ്. ഉളുത്തുപോയ രാഷ്ട്രീയവുമായി ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും ബസ്റ്റോപ്പുകളിലും രാഷ്ട്രീയ സംവാദത്തിന് തുനിഞ്ഞിറങ്ങിയവരാണ് വിഎസും സംഘവും ലക്ഷ്യമിട്ട കൂട്ടത്തോല്‍വിയ്ക്ക് ഉല്‍പ്രേരകങ്ങളായി പരിണമിച്ചത്. അക്കൂട്ടരുടെ മുന്നില്‍ തോല്‍ക്കുകയല്ല, കൂടുതല്‍ തീവ്രമായി അവര്‍ക്കിടയില്‍ ആശയപ്രചരണം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയാണ് ഈ പരാജയത്തില്‍ നിന്ന് സിപിഎം പഠിക്കേണ്ട പാഠം.

മദനിയെയും പിഡിപിയെയും ഇടതുപാളയത്തില്‍ കണ്ടപ്പോള്‍ വിപ്ലവബോധം വിണ്ടുകീറിയ വീരസഖാക്കള്‍ സ്വന്തം ഭൂതകാലത്തിന്റെ അടരുകളിലേയ്ക്ക് ഓര്‍മ്മയുടെ ടോര്‍ച്ചടിച്ചിരുന്നുവെങ്കില്‍, ഏറ്റവും ഒടുവില്‍ തങ്ങള്‍ നേടിയ രണ്ടു വമ്പന്‍ വിജയങ്ങളില്‍ ഇതേ കക്ഷികളുടെ സഹായവും സേവനവും കാണുമായിരുന്നു. ഓര്‍മ്മയെ ചവിട്ടിയരച്ച് മാധ്യമത്താളുകളില്‍ രാഷ്ട്രീയ ബോധ്യം പണയം വെച്ചാല്‍ പലിശയും മുതലും ചേര്‍ത്ത് പരാജയമാണ് കിട്ടുക. പാര്‍ട്ടിയെക്കാള്‍ പാര്‍ട്ടി വിരുദ്ധതയെ പ്രണയിക്കുന്ന, പാര്‍ട്ടി ശത്രുക്കളെക്കാള്‍ പാര്‍ട്ടിയെക്കുറിച്ച് കൊടിയപരാധം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം സജീവ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്നുവെന്ന സത്യവും നേതൃത്വം തിരിച്ചറിയണം. ഫാരിസ് അബൂബേക്കറിന്റെ ബിനാമിയാണ് കോഴിക്കോട്ടെ ഇടതുസ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസെന്ന, മാതൃഭൂമിയും അധിനിവേശ പ്രതിരോധ സമിതിക്കാരനും വിതച്ച കൊടും നുണയ്ക്ക് വ്യാപകമായ പ്രചരണം നല്‍കിയത് അവരാണ്. വെറും എണ്ണൂറോളം വോട്ടുകള്‍ക്ക് റിയാസ് തോറ്റിട്ടും റീ കൗണ്ടിംഗിന് ശ്രമിക്കാതെ രംഗത്തു നിന്നും നിഷ്ക്രമിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് ഏ. പ്രദീപ് കുമാറടക്കമുളളവരുടെ രാഷ്ട്രീയ വിശ്വസ്തത അമ്ലപരിശോധനയ്ക്ക് വിധേയമാക്കുക തന്നെ വേണം. എന്തിനിങ്ങനെയുളളവരെ പാര്‍ട്ടിക്കുളളില്‍ വെച്ചു പൊറുപ്പിക്കണമെന്ന് നേതൃത്വം ആലോചിക്കട്ടെ. ഒറ്റുകാരന്റെ ചതിയ്ക്ക് കീഴടങ്ങുകയല്ല, മറിച്ച് അവന്റെ രാഷ്ട്രീയം കൃത്യമായി ചൂണ്ടിക്കാട്ടി ആ സേവനം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഒറ്റുകാരന് കീഴടങ്ങുന്നത് എളിമയും വിനയവും അവനെ പുറത്താക്കുന്നത് ധാര്‍ഷ്ട്യവുമായി ചിത്രീകരിച്ച് അച്ചുനിരത്തുന്നവന്റെ മാനസിക സംതൃപ്തി സിപിഎമ്മിന്റെ തലവേദനയാകുന്നതെങ്ങനെ?

രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകള്‍. അവയ്ക്കിടയില്‍ കാലം അഞ്ചു വര്‍ഷം. രാഷ്ട്രീയ പ്രബുദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനത. എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് 2004 ഒരു മുന്നണി നേടിയ അത്ഭുത വിജയം അഞ്ചു വര്‍ഷത്തിനു ശേഷം എതിരാളികള്‍ അതേപടിയല്ലെങ്കിലും ആവര്‍ത്തിക്കുമ്പോള്‍, രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ഥാന വിദഗ്ധരുടെ അവിയല്‍ സിദ്ധാന്തങ്ങളെ പിന്‍പറ്റുക സാധ്യമല്ല. രണ്ടു വിജയങ്ങളുടെയും രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങള്‍ നിശിത പരിശോധനയ്ക്ക് വിധേയമാക്കാതെ യുക്തിബോധത്തിന്റെ വേരുകള്‍ പടര്‍ന്ന തലച്ചോറുകള്‍ക്ക് വിശ്രമിക്കാനുമാവില്ല.

സീറ്റുകളുടെ എണ്ണത്തില്‍ 15ന്റെ കുറവ്. ഭരണത്തിലേറിയ നാളുകള്‍ മുതല്‍ ഇന്നോളം നമ്പര്‍ വണ്‍ ബോര്‍ഡ് വെച്ച സ്റ്റേറ്റുകാറില്‍ പ്രതിപക്ഷനേതാവു കളിക്കുന്ന മുഖ്യന്‍ ഈ പരാജയത്തില്‍ വഹിക്കുന്ന പങ്കെന്തെന്നും കൂടി ആലോചിക്കാതെ വയ്യല്ലോ. എല്ലാ പഴിയും പിണറായി വിജയന്റെ പിടലിയ്ക്കു വെയ്ക്കുന്നവര്‍ മറന്നെന്നു നടിക്കുന്ന സംഭവ പരമ്പരകളെത്രയെണ്ണം. മറക്കാമോ ഇവയെല്ലാം...

ബുധനാഴ്ചകളിലെ മന്ത്രിസഭായോഗങ്ങളില്‍ പാര്‍ട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മുളളും മുനയും വെച്ച് ഡയലോഗുകള്‍. പാര്‍ട്ടി സെക്രട്ടറി വാര്‍ത്ത ചോര്‍ത്തുന്നുവെന്ന് വ്യംഗ്യമായി ആരോപണം, എഡിബി ബന്ധത്തില്‍ സഹമന്ത്രിമാര്‍ സമാധാനം പറയേണ്ടി വരുമെന്ന് സുരേഷ് ഗോപി ശൈലിയില്‍ മുന്നറിയിപ്പ്. ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരസ്യശാസന. മന്ത്രിസഭയുടെ ആദ്യ ബജറ്റിനെ പലരും പുകഴ്ത്തുന്നത് കണ്ട് സഹികെട്ട് ധനമന്ത്രിയല്ല, വേറെയാരോ ആണ് ബജറ്റ് തയ്യാറാക്കിയതെന്ന മുഖ്യന്റെ കൊടുംകുശുമ്പ്, സഹമന്ത്രിമാരെ പോഴനെന്നും കിഴങ്ങനെന്നും പരസ്യമായി സംബോധന ചെയ്യാനുളള വിനയവും എളിമയും, തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ തരം കിട്ടിയാല്‍ വെറുക്കപ്പെട്ടവനായി വാഴ്ത്തുന്ന ഹൃദയവിശാലത, രണ്ടാം ഭൂപരിഷ്കരണമെന്ന ലേബലില്‍ മൂന്നാറില്‍ ആടിയ നാടകങ്ങള്‍, വിശ്വസ്ത സേവകനായ ഹൈക്കോടതി വക്കീലിന്റെ ബിനാമി റിസോര്‍ട്ടില്‍ ജെസിബി ഇടിച്ചു കേറ്റി കോടതി ഇടപെടല്‍ വിളിച്ചു വരുത്തി സമര്‍ത്ഥമായി ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങിയ അതിബുദ്ധി, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം ഇടപാടുകളില്‍ തിരശീലയ്ക്കു പിറകില്‍ നടന്ന കോടികളുടെ "ജനപക്ഷ" ഇടപെടലുകള്‍, മെര്‍ക്കിസ്റ്റണ്‍, എച്ച് എം ടി വിവാദങ്ങളില്‍ അഭിനയിച്ച സമര്‍ത്ഥമായ മറവി, സിഡി വിവാദത്തില്‍ പ്രദര്‍ശിപ്പിച്ച അസാമാന്യമായ തിടുക്കം, മൗസര്‍ ബെയറിന്റെ സിഡികള്‍ പ്രചാരത്തിലായതോടെ സ്വിച്ചിട്ടതു പോലെ നിലച്ച വ്യാജസിഡി വേട്ട, കരുണാകരനോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നു, ഈ കഥകളിലെ നായകനെങ്കില്‍ ഇന്ന് നഖവും മുടിയും ശേഷിക്കാതെ തിന്നു തീര്‍ക്കുമായിരുന്നു, കേരളത്തിലെ മാധ്യമങ്ങള്‍. ആദര്‍ശത്തിന്റെ അപ്പോസ്തലന്‍ ഭരണത്തില്‍ അഴിഞ്ഞാടുമ്പോള്‍ ശത്രുപക്ഷത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെ അണി നിരത്തി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന വൃത്തികെട്ട വിചാരണ ആ പാര്‍ട്ടി അണികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, പിന്നെ സാധാരണക്കാരന്റെ കാര്യം പറയുന്നതെന്തിന്?

ഏതാനും മലയാളം എം എക്കാരുടെ കാല്‍പ്പനികക്കനവുകള്‍ക്ക് തീറെഴുതി വില്‍ക്കാനുളളതല്ല കേരളത്തില്‍ പിറന്നതും പിറക്കാനിരിക്കുന്നവതുമായ തലമുറകളെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ നല്ലൊരു വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. എഴുപതുകള്‍ക്കു മുമ്പുളള മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് ഗവേഷിച്ച് ഒരു ഡോക്ടറേറ്റ് ഒപ്പിച്ചെടുത്ത പച്ചയില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ രാഷ്ട്രീയ നിരീക്ഷക വേഷം കെട്ടുന്ന പടുവിഡ്ഢികളുടെ തലച്ചോറിന്റെ ഇട്ടാവട്ടത്തിലല്ല, മറിച്ച് തിളയ്ക്കുന്ന ജീവിതത്തിന്റെ നേരുകളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദലുകള്‍ നാമ്പെടുക്കേണ്ടത്. സിപിഎമ്മില്‍ നിന്ന് അടിസ്ഥാന വര്‍ഗം അകന്നു പോയേയെന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നവര്‍, ഇപ്പോള്‍ കിട്ടിയ അറുപത്തിയേഴ് ലക്ഷത്തിലെ നല്ലൊരു പങ്കും ആ വിഭാഗങ്ങളുടെ മനസമ്മിതിയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നതിന്റെ നാനാര്‍ത്ഥങ്ങളും ആലോചനാമൃതം തന്നെ. സിപിഎമ്മിന് വോട്ടു ചെയ്തവരപ്പാടെ മണ്ടന്മാരും മറിച്ചു കുത്തിയവര്‍ അതിബുദ്ധിമാന്മാരുമാകുന്ന വിശകലന ജാലവിദ്യയും കെങ്കേമം.

സംസ്ഥാന ജനസംഖ്യയില്‍ വോട്ടു ചെയ്യുന്നവരില്‍ ഏതാണ്ട് നേര്‍പകുതിയെ ഇരുമുന്നണികളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടിലും പെടാത്തൊരു ചെറിയ ശതമാനം കൂട്ടത്തോടെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുമ്പോഴാണ് അമ്പരപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങളുണ്ടാകുന്നത്. 2004ല്‍ വോട്ടു ചെയ്യാതെ വീട്ടിലിരുന്നാണ് നല്ലൊരു ശതമാനം യുഡിഎഫ് അനുകൂലികളും ഇടതുമുന്നണിയുടെ മഹാവിജയത്തിന് കാരണമായതെങ്കില്‍, ഇക്കുറി ഇടതില്‍ നിന്നൊരു വിഭാഗം എതിരാളികളെ വോട്ട് ചെയ്തനുഗ്രഹിച്ചിട്ടുണ്ട്. (2004ല്‍ 38.38 ആയിരുന്നു യുഡിഎഫിന്റെ വോട്ടു ശതമാനം. എല്‍ഡിഎഫിന്റേത് 46.14 ശതമാനവും. യുഡിഎഫിന് കുറഞ്ഞ വോട്ടുകളപ്പാടെ എല്‍ഡിഎഫിന് ലഭിച്ചില്ലെന്ന് ചുരുക്കം. ഇടതുപക്ഷത്ത് വല്ലാതെ വോട്ടു കൂടിയതു കൊണ്ടല്ല, മറിച്ച് യുഡിഎഫിന് വല്ലാതെ വോട്ടു കുറഞ്ഞതു കൊണ്ടാണ് ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം അക്കുറി പല ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും ഉണ്ടായത്. കിട്ടിയ വോട്ടിന്റെ കണക്കെടുക്കാതെ ഭൂരിപക്ഷത്തില്‍ മാത്രം കണ്ണു നട്ടവരുടെ വിമര്‍ശന വിശകലനങ്ങള്‍ക്കും സ്വാഭാവികമായും പരിമിതിയുണ്ടാകും).

സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും ഉളളില്‍ നിന്ന് പാലം വലിച്ചവര്‍ക്ക് പുറമെ, ഇടതുമുന്നണിയില്‍ നിലനിന്ന പടലപ്പിണക്കങ്ങള്‍ ചെറിയ വിഭാഗം വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ട്. പിഡിപിയും ജമായത്തെ ഇസ്ലാമിയും എന്‍ഡിഎഫുമടക്കമുളള പാര്‍ട്ടികളുടെ സഹായത്താല്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റംഗങ്ങള്‍ വരെയുളള സ്ഥാനങ്ങള്‍ നേടിയ ചീപ്പീയൈക്കാരന്‍ എത്രവേഗത്തിലാണ് ആദര്‍ശക്കഷായവും മോന്തി പത്ര സമ്മേളനങ്ങളും ജനയുഗം ലേഖനങ്ങളും പടച്ചതെന്ന് നോക്കുക. വിശാലമായ രാഷ്ട്രീയ താല്‍പര്യങ്ങളെ സ്വന്തം ഈഗോയില്‍ കുരുക്കിയിട്ടവര്‍ തലമണ്ട പിളര്‍ത്തിയ ജനവിധിയെ അപഗ്രഥിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും നിറഞ്ഞു നില്‍ക്കുന്നത് അരാഷ്ട്രീയതയുടെ കളിവിളയാട്ടം. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിനയാന്വിതരല്ലാത്തതാണു പോലും പരാജയകാരണം. എളിമയും ആദര്‍ശവും കൈമോശം വന്നതാണു പോലും കൂട്ടത്തോല്‍വിയ്ക്ക് കാരണം.

കേരളത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളത്രയും എളിമ, വിനയം, ആദര്‍ശ സമ്പന്നത എന്നിവയില്‍ ഒന്നാം റാങ്കു നേടിയവരാണെന്നാണ് സിപിഐ കേന്ദ്രക്കമ്മിറ്റി പറഞ്ഞു വെയ്ക്കുന്നത്. കെ സുധാകരനില്‍ നിന്ന് എളിമയും കെ സി വേണുഗോപാലില്‍ നിന്ന് വിനയവും ശശി തരൂരില്‍ നിന്ന് ആദര്‍ശ സമ്പന്നതയും പഠിക്കാന്‍ വിധിക്കപ്പെട്ട കേരള ജനതയെ ഓര്‍ത്തു വിലപിക്കാന്‍ കുറേ സിപിഐക്കാരെങ്കിലും അവശേഷിക്കുന്നത് നമ്മുടെ ഭാഗ്യം. വിനയത്തിന്റെയും എളിമയുടെയും കുറവു കൊണ്ടാല്ലായിരുന്നോ പാവം കെ വി സുരേന്ദ്രനാഥ് 1998ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ കെ കരുണാകരനോട് പരാജയപ്പെട്ടത്!

രാഷ്ട്രീയകാരണങ്ങളുണ്ടാക്കുന്ന വിഭ്രമിപ്പിക്കുന്ന തിരിച്ചറിവുകളെ നേരിടാതെയും തെരഞ്ഞെടുപ്പുപോലുളള സുപ്രധാന രാഷ്ട്രീയ പ്രക്രിയയെ വ്യക്തിവൈരാഗ്യം തീര്‍ക്കാനുളള അസുലഭ വേളകളാക്കി തരംതാഴ്ത്തിയും മാധ്യമങ്ങളുടെ വെളളിവെളിച്ചത്തില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കൂട്ടരെ ആരാണാവോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് സംബോധന ചെയ്തത്?

2004ലെ വിഭ്രമിപ്പിക്കുന്ന വിജയത്തില്‍ കിട്ടിയ വോട്ടുകളില്‍ നിന്ന് 2009ലെ അപ്രതീക്ഷിത തോല്‍വിയിലെത്തിയപ്പോള്‍ ആകെ എണ്ണത്തില്‍ ഇടതിന് കുറഞ്ഞത് ഏതാണ്ട് രണ്ടര ലക്ഷം വോട്ടാണെങ്കില്‍ അപ്പുറത്ത് പതിനെട്ടു ലക്ഷത്തോളം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഏതു കണക്കെടുത്ത് പരിശോധിച്ചാലും അതത്രയും എല്‍ഡിഎഫില്‍ നിന്ന് ചോര്‍ന്നൊലിച്ചതല്ല. 2004ല്‍ യുഡിഎഫിന്റെ അവസ്ഥ കണ്ട് മനസു മടുത്ത് വോട്ടു ചെയ്യാതെ വീട്ടിലിരുന്നവരത്രയും ഇക്കുറി വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. പുതിയ വോട്ടര്‍മാരില്‍ ഗണ്യമായ വിഭാഗവും യുഡിഎഫിനെത്തന്നെ അനുഗ്രഹിച്ചുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെയൊരു ധ്രുവീകരണം തങ്ങള്‍ക്കെതിരെ സൃഷ്ടിക്കപ്പെട്ടതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. ലാവലിന്‍, മദനി, പിണറായി വിജയന്റെ ധാര്‍ഷ്ട്യം എന്നിങ്ങനെ ആ കാരണങ്ങളെ വെട്ടിച്ചുരുക്കിയാല്‍ നഷ്ടം ഇടതുപക്ഷത്തിനു തന്നെയാണ്.

ഇടതുപക്ഷത്തിന് എന്തുകൊണ്ട് കൂടുതല്‍ എംപിമാര്‍ കേരളത്തില്‍ നിന്നുണ്ടായില്ലെന്ന ചോദ്യത്തിന്, 19 എംപിമാരെക്കൊണ്ട് കേരളം നേടിയതെന്ത് എന്ന മധ്യവര്‍ഗ മറുചോദ്യം ഒരു മറുപടിയാണ്. അടിസ്ഥാന സൗകര്യ വികസനവും പുതിയ പദ്ധതികളുമൊക്കെ വലിയൊരു വിഭാഗം ജനതയെ സ്വാധീനിക്കുന്ന കാലമാണ് ഇത്. ഇടതുപക്ഷത്തിന്റെ 19 എംപിമാരും പിന്തുണച്ച ഒരു സര്‍ക്കാരില്‍ നിന്നും ഒരു പുതിയ ട്രെയിനിനു വേണ്ടി, ഒരു പുതിയ തീവണ്ടിപ്പാതയ്ക്കു വേണ്ടി, അരിയ്ക്കും വൈദ്യുതിയ്ക്കും വേണ്ടി, തല ചൊറി‍ഞ്ഞും കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയും കേരളത്തിലെ എംപിമാര്‍ അപഹാസ്യരായപ്പോള്‍ ലാലുവും വേലുവും സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയ പദ്ധതികളും സൗകര്യങ്ങളും വലിയൊരു വിഭാഗം ജനതയെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടു ഫുള്‍ കേന്ദ്രമന്ത്രിമാരും ഒരു അരമന്ത്രിയും മന്ത്രിസഭയിലുണ്ടായിട്ടും, സംസ്ഥാനത്ത് നിന്നുളള സകല എംപിമാരും പിന്തുണച്ച കേന്ദ്രസര്‍ക്കാരാണ് കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്.

ഡിഎംകെയുടെ മാത്രം കാര്യം നോക്കുക. 16 എംപിമാരാണ് അവര്‍ക്ക് കഴിഞ്ഞ സഭയിലുണ്ടായിരുന്നത്. അവരില്‍ നിന്ന് എത്ര കാബിനെറ്റ് മന്ത്രിമാര്‍, എത്ര സഹമന്ത്രിമാര്‍? കേരളത്തില്‍ നിന്നു മാത്രം 19 പേര്‍. ജനം തിരഞ്ഞെടുത്തതില്‍ ഇ അഹമ്മദ് മാത്രം അര മന്ത്രിയായി. ബാക്കിയുളളവര്‍ അനുഭവിച്ച നിസഹായാവസ്ഥയ്ക്ക് എത്രയോ തവണ പാര്‍ലമെന്റ് വേദിയായി.

കഴിഞ്ഞ സഭയില്‍ കേരളത്തിലെ ഇടതു എംപിമാര്‍ നേരിട്ട ഈ പ്രതിസന്ധി വലിയൊരു വിഭാഗം വോട്ടര്‍മാരെ ആകുലപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാരന്‍ തന്നെ എംപിയായിരുന്നാല്‍ മതിയെന്ന് ചിന്തിച്ച വോട്ടര്‍മാര്‍ എത്രശതമാനം വരുമെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്? പലതരത്തിലും ശരിയായ ഒരു രാഷ്ട്രീയ നയത്തിനു വേണ്ടി പോരാടുമ്പോഴും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുളള ശേഷിയും ഇടതുപക്ഷം നേടേണ്ടതുണ്ട്. കേരളത്തില്‍ നിന്നുളള ഇടതുപക്ഷ എംപിമാരുടെ പാര്‍ലമെന്റ് പ്രകടനം വിലയിരുത്തുന്ന വോട്ടര്‍മാരെ എങ്ങനെ തൃപ്തിപ്പെടുത്താമെന്നാണ് അതാത് പാര്‍ട്ടികള്‍ കരുതുന്നത്?

എംപി ഫണ്ടു കൊണ്ട് കെട്ടിടം നിര്‍മ്മിക്കാനും സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിതരണം ചെയ്യാനും പന്ന്യന്‍ രവീന്ദ്രനും ലോനപ്പന്‍ നമ്പാടനും എംപിമാരാകണമെന്നില്ല. വികസനപ്രവര്‍ത്തനമെന്നത് എംപി ഫണ്ടിന്റെ വിനിയോഗം മാത്രവുമല്ല. ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെ വിലയിരുത്താനും സാധ്യതകള്‍ ചൂഷണം ചെയ്യാനും വേണ്ട ഇച്ഛാശക്തിയും എംപിയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ജയിച്ചു പോയ ഭൂരിപക്ഷം പേര്‍ക്കും എംപിയെന്നത് ഒരു പദവി മാത്രമായിരുന്നു. അപൂര്‍വം പേരേ മറിച്ചുളള വിലയിരുത്തലിന് യോഗ്യത നേടിയുളളൂ. പാര്‍ലമെന്റ് നടപടികളില്‍ ഓരോ എംപിയും പങ്കെടുത്തതിന്റെ കണക്കും വിശദാംശങ്ങളും ലോകസഭയുടെ വെമ്പ് സൈറ്റില്‍ ലഭ്യമാണ്. ചര്‍ച്ചകളില്‍, ഇടപെടലുകളില്‍ ഒരു ജനതയുടെ അന്തസു കാത്ത എത്രപേരുണ്ടെന്ന് പരിശോധിച്ചു നോക്കുക. അധികാരവും സുഖസൗകര്യങ്ങളും സൗജന്യയാത്രയും ഉപജാപങ്ങളുമായി എംപി പദത്തെ തരംതാഴ്ത്തിയവര്‍ക്കുളള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് പരാജയം.

ആഗോളതലത്തില്‍ കൊണ്ടുപിടിച്ചു നടക്കുന്ന വികസനത്തിന്റെ വേലിയേറ്റങ്ങള്‍ കണ്ടും കൊതിച്ചും വളരുന്ന വലിയൊരു ജനവിഭാഗമുണ്ട് നാട്ടില്‍. വികസനത്തിന്റെ രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കേണ്ട ബാധ്യതയുളള രാഷ്ട്രീയ കക്ഷികള്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയും മൂലമ്പളളിയില്‍ ജനത്തിന്റെ വാസസ്ഥാനങ്ങളെ ജെസിബി കൊണ്ടു തകര്‍ത്തിട്ട് നക്സലുകളെ പഴി പറയുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നരാധമന്‍, തൊഴിലാളി വര്‍ഗത്തിന്റെ വിമോചകനായി വേഷം കെട്ടുകയും ചെയ്യുന്ന വിരോധാഭാസത്തിന്റെ നടുവിലേയ്ക്കാണ് വികസനത്തിന്റെ ആഗോളസാഹചര്യം ശരാശരി മലയാളിയുടെ ചിന്താപഥത്തില്‍ ചുവടുറപ്പിക്കുന്നത്. നാട്ടില്‍ പുതിയ വ്യവസായസ്ഥാപനങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍, പുതിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ സാധ്യതകള്‍ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുളള രാഷ്ട്രീയ കാലാവസ്ഥ ഇവയൊക്കെ അവന്റെ മോഹങ്ങളാണ്. അതായത് വികസനത്തിന്റെ പുതിയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാതെ ഇടതുപക്ഷത്തിന് അതിന്റെ രാഷ്ട്രീയാടിത്തറ വികസിപ്പിക്കാനാവില്ലെന്ന് ചുരുക്കം.

സിംഗൂരില്‍ നടന്ന വെടിവെയ്പ്പ് ഇടതുപക്ഷത്തിന്റെ സാധ്യതകളെ തുരങ്കം വെയ്ക്കുമ്പോള്‍, ആന്ധ്രയില്‍ കര്‍ഷകരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയുടെ പേരില്‍ വൈ എസ് രാജശേഖര റെഡിയ്ക്കോ കോണ്‍ഗ്രസിനോ ഒരു ജനരോഷത്തെയും അഭിമുഖീകരിക്കേണ്ടി വന്നില്ലെന്ന കാര്യം ഓര്‍ക്കുക. വര്‍ഗപരമായി രണ്ടിടത്തും മരിച്ചത് കര്‍ഷകരാണ്. കൊന്നത് ഭരണകൂടവും. എന്നാല്‍ ഒരു സംഭവത്തിന്റെ ഉത്തരവാദികള്‍ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടപ്പോള്‍ അടുത്തതാകട്ടെ ഒരു ചലനവും രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കിയില്ല. സിംഗൂരിലെ വെടിവെയ്പ്പിന്റെ പേരില്‍ ഇടതുമുന്നണിയ്ക്ക് ബംഗാളില്‍ സീറ്റു കുറഞ്ഞെങ്കില്‍ ഖമ്മത്തു നടന്ന വെടിവെയ്പ്പ് രാജശേഖര റെഡിയുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് ഒരു പോറലുപോലുമേല്‍പ്പിച്ചില്ല.

സാമ്പത്തിക വിദേശ നയങ്ങളില്‍ ഒരു രാഷ്ട്രീയ നിലപാടിലൂന്നിയുളള പോരാട്ടം നടത്തുമ്പോഴും വികസനം സംബന്ധിച്ച് അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല. സ്വയം സൃഷ്ടിച്ച കാല്പ്പനിക കുരുക്കുകള്‍ ഒരു വശത്തും ജനതയുടെ തീവ്രാഭിലാഷങ്ങള്‍ മറുവശത്തും ഒരേ സമയം സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, പ്രതിവിധികള്‍ക്ക് പഴയ ടൂളുകള്‍ മതിയാവാത്തതിന്റെ പ്രതിസന്ധികള്‍ ഇടതുപക്ഷം പൊതുവിലും സിപിഎം പ്രത്യേകിച്ചും നേരിടുന്നുണ്ട്. മൂന്നു സംസ്ഥാനത്തിലെ ഭരണമെന്ന ഉത്തരവാദിത്തം കൂടിയാകുമ്പോള്‍ സിപിഎമ്മിന്റെ നയസമീപനങ്ങളാണ് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്. പ്രതിസന്ധികളില്‍ സിപിഎമ്മിനെ തളളിപ്പറഞ്ഞ് ശിഷ്ടം ഇടതുപക്ഷം കൈകഴുകും. സിംഗൂരാണ് ഏറ്റവും നല്ല ഉദാഹരണം.

സിംഗൂരു പോലുളള ധീരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ സിപിഎമ്മിന്റെ തന്നെ പഴയ നമ്പരുകളിറക്കിയാണ് മമതയുടെ കളി. ബംഗാളില്‍ മുപ്പതു കൊല്ലത്തെ ഇടതു ഭരണത്തിന്റെ രാഷ്ട്രീയ പരിണാമെന്തെന്ന് ചോദിച്ചാല്‍ ഒറ്റവാചകത്തില്‍ ഇതാണ് മറുപടി. മമതാ ബാനര്‍ജിയെപ്പോലൊരാള്‍ തങ്ങളുടെ രാഷ്ട്രീയം ഹൈജാക്കു ചെയ്യുന്ന അവസ്ഥ സിപിഎമ്മിന് കണ്ടു നില്‍ക്കേണ്ടി വരുന്നു. സിപിഎമ്മിന്റെ തന്നെ കാര്‍ഡുകളുപയോഗിച്ച് മമത ആ പാര്‍ട്ടിയെ വേട്ടയാടുമ്പോള്‍ അവരുടെ മറുപടിയും ലളിതമാണ്. ഏതൊരു ഭരണകൂടവും ചെയ്യുന്നതുപോലെ പൊലീസിനെ ആശ്രയിക്കേണ്ടി വരുന്നു. അപ്പോഴോ, സ്വന്തം മുന്നണിയിലെ അതിതീവ്ര വിപ്ലവകാരികളായ ആര്‍എസ് പി, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരുടെ വക ശകാരവും വിഷം തീണ്ടലും.

ഇതിനിടയില്‍ നിന്നാണ് ഇന്ത്യയിലെ ഇടതുരാഷ്ട്രീയത്തിന്റെ നായകവേഷം സിപിഎമ്മിന് ആടിത്തീര്‍ക്കാനുളളത്. മൂന്നാം മുന്നണിയുണ്ടാക്കാന്‍ കിട്ടാവുന്നവരെ മുഴുവന്‍ സംഭരിച്ച് ശക്തി സ്വരൂപിക്കാനിറങ്ങിയ ദേശീയ തന്ത്രവും പാളിപ്പോയി. ചന്ദ്രബാബു നായിഡുവിന്റെയും ജയലളിതയുടെയുമൊന്നും ഭൂതകാലം മറക്കാനുളള കാലമായി വരുന്നതേയുളളൂ. അവരുടെ ചെലവില്‍ സ്വന്തം എംപിമാരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിട്ടതെന്നു വേണം മനസിലാക്കാന്‍. ഒപ്പം കേരളത്തിലും ബംഗാളിലും 1999ലെ സ്ഥിതിയെങ്കിലും നിലനിര്‍ത്താനായാല്‍ അവഗണിക്കാനാവാത്ത രാഷ്ട്രീയ ഗ്രൂപ്പായി ഇടതുപക്ഷം കേന്ദ്രത്തിലുണ്ടാകുമെന്നൊരു സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ആ സാധ്യത ചൂഷണം ചെയ്യാനുളള ശ്രമം ദയനീയമായി പരാജയപ്പെട്ടു. പ്രാദേശിക കക്ഷികളെക്കുറിച്ച് നല്ല അഭിപ്രായം അതാത് നാട്ടിലേ ഉണ്ടാകൂ. സംസ്ഥാനത്തിന്റെ അതിരുകള്‍ക്ക് പുറത്ത് അനര്‍ഹമായ പലതിനും വേണ്ടി നടത്തുന്ന കടുത്ത സമ്മര്‍ദ്ദം മൂലം പൊതുവില്‍ വില്ലന്‍ വേഷമാണ് ജനം അവര്‍ക്ക് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. തമിഴ് നാട്ടില്‍ ജയലളിതയെ പുണര്‍ന്നാലും കരുണാനിധിയെ ആശ്ലേഷിച്ചാലും ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ലേബലടിച്ച് ആ സഖ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചാല്‍ പണി പാളുമെന്ന് സാരം. അവരുണ്ടാക്കുന്ന ബദലിന് എത്ര ആയുസുണ്ടാകുമെന്ന് അറിയാന്‍ വേണ്ട രാഷ്ട്രീയ ബോധം ജനത്തിനുണ്ട്.

ദേശീയ തലത്തില്‍ രൂപം കൊണ്ടത് പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍. കേരളത്തില്‍ തുടര്‍ന്നത് പഴയ സഖ്യം. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാതിയേതുമില്ലാതെ ഇടതു വിജയത്തിന്റെ പങ്കാളികളായവരെ ഇപ്പോഴും ഒപ്പം നിര്‍ത്തിയതാണത്രേ വന്‍പരാജയത്തിന് കാരണം. ഇതൊക്കെ പരസ്യമായി വേണോ, രഹസ്യമായി മതിയായിരുന്നില്ലേയെന്നാണ് ചില നിഷ്കളങ്കരുടെ ന്യായം. രാഷ്ട്രീയ ഒളിസേവയ്ക്ക് കുടപിടിക്കുന്നവരും മുടങ്ങാതെ കഴിക്കുന്നത് വിപ്ലവാരിഷ്ടം തന്നെ. അത്രയും നന്ന്.

പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ വെമ്പുന്ന സിപിഎമ്മിന് കേരളത്തില്‍ ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത് അച്യുതാനന്ദനാണ്. കാലഹരണപ്പെട്ട ആശയങ്ങളുടെ പ്രവാചകനും സമ്പൂര്‍ണ സിപിഎം വിരുദ്ധരുടെ നേതാവുമായി അരങ്ങില്‍ അമിതാഭിനയം കാഴ്ചവെയ്ക്കുന്ന വൃദ്ധചാപല്യത്തെ പാര്‍ട്ടി കോലായിലെ ചാരുകസേരയില്‍ പ്രതിഷ്ഠിക്കാനുളള ആത്മധൈര്യം സിപിഎം കാണിക്കണം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നൊരു മുഖ്യമന്ത്രിയെക്കൊണ്ട് ഏതായാലും സിപിഎമ്മിന് പ്രയോജനമൊന്നുമില്ല.

കമ്മ്യൂണിസത്തില്‍ കാല്‍പനികയുടെ വിഷം കലക്കിയവര്‍ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ കൊണ്ടൊന്നും കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറയിളക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. 42 ശതമാനം വോട്ട് സിപിഎമ്മിന് ലഭിച്ചെങ്കില്‍, പാര്‍ട്ടിയില്‍ നിന്ന് അടിസ്ഥാന വര്‍ഗം അകന്നു പോയിട്ടില്ലെന്നാണ് അതിനര്‍ത്ഥം. വികാരപരമായ തീരുമാനങ്ങളാല്‍ അകന്നു പോയവര്‍ വേറൊരു വികാരത്തളളിച്ചയില്‍ മടങ്ങി വരും. അവര്‍ക്കു വേണ്ടി രാഷ്ട്രീയ നയങ്ങളില്‍ മാറ്റം വരുത്തുന്നത് ആത്മഹത്യാപരമാണെന്നത് മറ്റാരെക്കാളും നന്നായി തിരിച്ചറിയാവുന്നത് സിപിഎമ്മിനു തന്നെയാണ്. അതേസമയം വികസനമെന്ന സമസ്യയെ മെരുക്കാന്‍ പ്രായോഗികവും സൈദ്ധാന്തികവുമായ വഴികളും സിപിഎമ്മും ഇടതുപക്ഷവും തേടേണ്ടതുണ്ട്.

വിനയം, എളിമ, ആദര്‍ശം മുതലായ ഉടന്‍കൊല്ലി വിശകലനങ്ങളെയും ധൈര്യപൂര്‍വം പുറംകാലു കൊണ്ട് തൊഴിച്ചെറിയാം. തെറിക്ക് മറുതെറി പറയുന്നതും അടിച്ചാല്‍ തിരിച്ചടിക്കുന്നതും ആരെടായെന്ന ചോദ്യത്തിന് എന്തെടാ എന്ന മറുചോദ്യം തൊടുക്കുന്നതും സവിശേഷമായ അര്‍ത്ഥമുളള രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ഇന്ത്യയുടെ സാമൂഹ്യഘടനയറിയുന്ന ആരും അത് തലകുലുക്കി സമ്മതിക്കും.

പൊതുബോധത്തിന്റെ മറവില്‍ ഫ്യൂഡല്‍ വരേണ്യത വില്‍ക്കാനിറങ്ങുന്ന ഫെയര്‍ ആന്റ് ലൗലി മാധ്യമ പ്രവര്‍ത്തനം നിര്‍വചിക്കുന്ന അളവുകോലുകള്‍ക്ക് സിപിഎം പോലൊരു പാര്‍ട്ടി നിന്നു കൊടുക്കേണ്ടതില്ല. തങ്ങളെ കളളനെന്നും അഴിമതിക്കാരനെന്നും സാമ്രാജ്യ ചാരന്മാരെന്നുമൊക്കെ മുദ്രകുത്താന്‍ മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മുട്ടിലിഴഞ്ഞും താണു കേണും ഒരു രാഷ്ട്രീയ നേട്ടവും വേണ്ടെന്ന തീരുമാനിക്കാനുളള സിപിഎം നേതാക്കളുടെ അന്തസിനെ മാനിക്കുന്നവരും ഈ നാട്ടില്‍ തന്നെയുണ്ട്. ചാനലുകളില്‍ കൊഞ്ചിക്കുഴഞ്ഞും, മാധ്യമപ്പടയെ സാക്ഷിയാക്കി കെട്ട്യോളെ കെട്ടിപ്പിടിച്ചും, ആരോഹണത്തിന്റെ ഏണിപ്പടികള്‍ ചവിട്ടാന്‍ തരാതരം പോലെ മാധ്യമ ഉപജാപങ്ങള്‍ക്ക് മടിയേതുമില്ലാത്തവരും, അമ്മയുടെ കുഴിമാടത്തിനരികില്‍ കരയുമ്പോഴും കാന്റീനില്‍ നിന്ന് വരുത്തിയ ഭക്ഷണം കഴിക്കുമ്പോഴും കാമറയുടെ ഫ്ലാഷ് മിന്നണമെന്ന് ശാഠ്യം പിടിക്കുന്നവരും ഏറെയുളള നാട്ടില്‍, മാധ്യമങ്ങളുടെ തലോടല്‍ വേണ്ടാതെയും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും അതിജീവിക്കാനും അറിയാം എന്ന തുറന്ന പ്രകടനത്തിലെ ചങ്കൂറ്റം കേരളം തിരിച്ചറിയുക തന്നെ ചെയ്യും. മാധ്യമ വിചാരണയെ ഭയക്കാത്തതും അതിന് വഴങ്ങാത്തതും അതൊഴിവാക്കാന്‍ ഏഴാം കൂലി പത്രക്കാരുമായി വഴിവിട്ട ബന്ധത്തിന് തുനിയാത്തതുമാണ് ധാര്‍ഷ്ട്യമെങ്കില്‍, ആ ധാര്‍ഷ്ട്യം കമ്മ്യൂണിസ്റ്റുകാരന്റെ മാത്രം ജന്മാവകാശമാണ്. അസൂയപ്പെട്ടിട്ട് കാര്യമൊന്നുമില്ല.

തുടര്‍ന്നു പോരുന്ന രാഷ്ട്രീയ നയങ്ങളില്‍ ഈ പരാജയത്തിന്റെ പേരില്‍ തിരുത്തല്‍ വരുത്തിയാല്‍, സര്‍വ കുപ്രചരണങ്ങളെയും തൃണവല്‍ഗണിച്ച് ഇടതുപക്ഷത്തിന് വോട്ടുചെയ്ത അനേകലക്ഷങ്ങളുടെ ആത്മാഭിമാനത്തിനേല്‍ക്കുന്ന തീരാക്കളങ്കമായിരിക്കും അത്. മദനിയെ മുന്‍നിര്‍ത്തി നടന്ന മാധ്യമ ഗുണ്ടായിസത്തിനും ലാവലിന്റെ പേരില്‍ നടത്തിയ പെരും നുണകളുടെ ഘോഷയാത്രയ്ക്കും കേരളത്തില്‍ അറുപത്തിയേഴ് ലക്ഷത്തിലധികം വരുന്ന ജനതയുടെ രാഷ്ട്രീയ ബോധ്യത്തെ ഉലയ്ക്കാനായിട്ടില്ല. ഉലയാത്ത ഈ ജനപിന്തുണയെ അടിസ്ഥാനമാക്കി സുധീരമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുളള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് ഇനി സിപിഎം ചെയ്യേണ്ടത്.

119 comments:

മാരീചന്‍‍ said...

തലസ്ഥാനത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിന്റെ പ്രധാന വാതിലില്‍ ഇങ്ങനെയൊരു ബോര്‍ഡ് തൂങ്ങിയാല്‍ അത്ഭുതപ്പെടരുത്. "സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍, ഈ പാര്‍ട്ടിയുടെ ഐശ്വര്യം........."

ചാര്‍വാകന്‍ said...

ദേശാഭിമാനി പത്രം ​മാത്രവും ,പാര്‍ട്ടി ലെഘുലേഖകളൂം മാത്രം നിലനില്‍ക്കുന്നോരു കാലത്തുമാത്രം നമ്മള്‍ പൂര്‍ണ്ണ വിജയം പ്രതീക്ഷിക്കുന്നുള്ളു.അതുവരെ കിട്ടിയതും ,ഇനി കിട്ടാനുള്ളതും ബോണസ്സാണന്ന് കാണുന്നതല്ലേ ബുദ്ധി.
വിപ്ളവമൊന്നു വന്നോട്ടെ,എല്ലാവരേം കണക്കുപറഞ്ഞൊതുക്കാം .

പാവപ്പെട്ടവന്‍ said...

ചില ജെന്തുക്കള്‍ അങ്ങനെയാണ്... മഴനനയുന്നത് കണ്ടു അലിവ് തോന്നി കയറിനിക്കാന്‍ ഇടം കൊടുത്താല്‍ കൊടുത്തവനെ നനയ്ക്കും

clash said...

wonder if this is an extract of the report pinarayi presented in the state committee.

It is not alone the party, at times there is something called scruples also. So it is not a big deal to have a laugh at people who people who dont have it.

after-all, the election was lost to seek help from Congress to remove the name of the secretary from the Lavalin fiasco!

അനില്‍@ബ്ലോഗ് said...

മാരീചന്‍,
വളരെ മോശം !
കേരളത്തില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. ബംഗാളില്‍ അതിലും കഷ്ടം എന്ന് പറയത്തക്കവണ്ണം പരാജയപ്പെട്ടു. ഇതിന്റെ എല്ലാം അടിസ്ഥാന കാരണങ്ങള്‍ വസ്തു നിഷ്ഠമായി കണ്ടെത്തി പരിഹരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ. ഏതു പ്രശ്നത്തിന്റേയും പരിഹാരം കണ്ടെത്തുന്നതിന്റെ ആദ്യ പടി എന്നത് പ്രശ്നം ഉണ്ട് എന്ന തിരിച്ചറിവും അത് എന്താണ് എന്ന വിലയിരുത്തലുമാണ്. അച്ചുതാനന്ദനാണ് ഈ പരാജയത്തിന്റെ ഒറ്റക്കാരണം എന്ന നിലയില്‍ ചര്‍ച്ച മുന്നോട്ട് പോയാല്‍ അടുത്തകാലത്തൊന്നും ഇവിടെ പ്രശ്നങ്ങള്‍ തീരില്ല.ശതമാനക്കണക്ക് എത്രയായാലും ഒരു വോട്ടെങ്കിലും കൂടുതല്‍ കിട്ടുന്നവന്‍ ജയിക്കുമല്ലോ. കണ്ണടച്ചാല്‍ ഇരുട്ടാവില്ല എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലെന്നാണ് എന്റെ ധാരണ.

പാര്‍ട്ടി സെക്രട്ടേറിയറ്റ് ഉചിതമാ‍യ രീതിയില്‍ വിലയിരുത്തും എന്ന് പ്രത്യാശിക്കുകയാണ്.

kaalidaasan said...

സി പി ഐയും ജനതാ ദളും പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്നു വീമ്പടിച്ചിട്ടിപ്പോള്‍ എന്തായി? ഇനി കൂട്ടത്തോല്‍വിയുടെ നാനാര്‍ത്ഥങ്ങള്‍ തിരയാം . പതിവു പോലെ വി എസിനെതിരെ വിഷം ചീറ്റാം . പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല.

വി എസിനെ തെറി പറയുമ്പോള്‍ മാരീചന്‍ കണാതെ പോയ ചില സത്യങ്ങള്‍ താങ്കള്‍ തന്നെ എഴുതിയിട്ടുണ്ട്.

യു ഡി എഫ് തോറ്റാല്‍ അതിനുത്തരവാദി കരുണാകരന്‍ . എല്‍ ഡി എഫ് തോറ്റാല്‍ അതിനുത്തരവാദി വി എസ്. എത്ര ലളിതമായ വിശകലനം. പക്ഷെ കഴുതകള്‍ വിശ്വസിച്ചേക്കാം . കേരളീയര്‍ സ്ഥിരമായി ചിരിപ്പിക്കുന്ന മാരീചന്റെ തുണീരത്തില്‍ ഇനിയും ഇതുപോലത്തെ തമാശകള്‍ ബാക്കിയുണ്ടോ?

ഇടതു മുന്നണി ഭരണം തുടങ്ങിയിട്ട് ഒരു ദിവസമെങ്കിലും ഈ ഭരണത്തെക്കുറിച്ചോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെക്കുറിച്ചോ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചോ നല്ലതു പറയാന്‍ നാവു വളയാത്ത ഒരു മുഖ്യമന്ത്രിയേക്കുറിച്ചോര്‍ക്കുന്ന അവസരത്തില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്ന് 1991 മുതല്‍ ഊണീലും ഉറക്കത്തിലും തല പുകഞ്ഞാലോചിച്ച പാര്‍ട്ടി നേതാക്കളേക്കുറിച്ചു ഓര്‍ക്കുന്നതല്ലേ കുറച്ചുകൂടെ നല്ലത്? പാര്‍ട്ടി മുഖ്യമന്ത്രിയെ ഒരു ദിവസമ പോലും ഭരിക്കാനനുവദിക്കാതെ എങ്ങനെ അദ്ദേഹത്തെ ഇറക്കിവിടാം എന്നാലോചിച്ച് ഉറങ്ങാതിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയും സില്‍ബന്ധികളും ഉണ്ടാക്കുന്ന അവമതി എത്രയാണെന്ന് കേരളത്തിലെ യധാര്‍ത്ഥ കമ്യൂണിസ്റ്റുകര്‍ക്കെല്ലാം അറിയം . എന്നും അഴിമതിക്കെതിരെ നിലകൊണ്ട പാര്‍ട്ടി പിണറായി എന്ന വ്യക്തിയെ സംരക്ഷിക്കാന്‍ നടത്തിയ ജുഗുപ്സാവഹമായ നാടകങ്ങളും, മതതീവ്രവാദത്തിനെതിരെ നില കൊണ്ട പാര്‍ട്ടിയുടെ സെക്രട്ടറി മദനി എന്ന മത തീവ്രവാദിയുടെ മുന്നില്‍ ഓഛാനിച്ചുനിന്നപ്പോഴും പാര്‍ട്ടിക്കുണ്ടാക്കിയ അവമതി പര്‍ട്ടിയെ ഇഷ്ടപെടുന്നവരില്‍ ചിലരിലെങ്കിലും മാറ്റങ്ങളുണ്ടാക്കി. അതവര്‍ ബാലറ്റിലൂടെ പ്രകടിപ്പിച്ചു. ഇതേക്കുറിച്ച് മറ്റുള്ളവര്‍ ചോദിച്ചപ്പോള്‍ ചെറുക്കാവാതെ കുഴങ്ങിയ അവസ്ഥയില്‍ അവരില്‍ പലരും പ്രതികരിച്ചതിലുണ്ട് പാര്‍ട്ടിക്കേറ്റ നാണക്കേടിന്റെ എല്ലാ ഉത്തരവും. അതിനു വേറൊരു ഭാഷ്യം ചമച്ചാലൊന്നും ഒന്നിനും പരിഹാരമാകില്ല.

Baiju Elikkattoor said...

"സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍, ഈ പാര്‍ട്ടിയുടെ ഐശ്വര്യം........."

അത്രയ്ക്ക് അങ്ങ് ഏശുന്നില്ലല്ലോ, മാരീച്ചാ!

"സാക്ഷാല്‍ പിണറായി വിജയനും മദനിയും പിന്നെ ലാവലിനും, ഈ പാര്‍ട്ടിയുടെ ഐശ്വര്യം........." എന്നായിരുന്നെങ്കില്‍ അതില്‍ കഴമ്പ് ഉണ്ടായിരുന്നൂ താനും!!!!

ലേഖനം കൊള്ളാം, മാരീചന്റെ അനുപമമായ ശൈലീ! ഒന്ന് ചോദിച്ചോട്ടെ, താങ്കളും അഴീക്കോടും ഒരേ പേ സ്കെയിലില്‍ ആണോ ജോലി ചെയ്യുന്നത്.....??

കുഞ്ഞിക്ക said...

പാര്‍ട്ടി വിരുദ്ധരുടെ മാനസപുത്രനായി വാഴുന്ന അച്ചുതാനന്ദന്റെ ഒളിയജണ്ട തന്നെയായിരുന്നു എല്‍ ഡി എഫിന്റെ കൂട്ടത്തോല്‍‌വി. മുഴുവന്‍ പാപഭാരവും പിണറായിയുടെ ചുമലില്‍ കെട്ടിവെച്ച് സമര്‍ത്ഥാമായി തന്റെ കൈ കഴുകി രക്ഷപെടാന്‍ ശ്രമിക്കുന്ന അച്ചുമാമന്റെ കളികള്‍ ഈ പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് മാത്രം.പി ഡി പിയുമായീ ഉണ്ടാക്കിയ സഖ്യവും ഗുണത്തേക്കാളേറെ ദോഷം ചെയ്തു എന്ന വസ്തുത മറച്ച് പിടിച്ചിട്ട് കാര്യമില്ല. ഇവ രണ്ടൂം തന്നെയാണ് മുഖ്യ കാരണങ്ങള്‍.

Sarath said...

GOBARCHEVE ORU CHALANAVUM UNDAKKILLA ENNU PARANJAVARKK.... IPPOL MARUPADI YILLA........
"PARTY THADAVARAYIL ITTIRIKKUNNA MUKHYAN KERALATHINTE MATRAM PRATHYEKATHA"..

കിരണ്‍ തോമസ് തോമ്പില്‍ said...

ആദര്‍ശ കാപട്യങ്ങളാണ്‌ ഈ തോല്‍വിയുടെ പ്രധാന കാരണങ്ങള്‍ എന്ന വിലയിരുത്തലുകളോട്‌ എനിക്ക്‌ യോജിപ്പാണ്‌. അതില്‍ അച്ചുതാനന്ദനും വെളിയം ഭാര്‍ഗ്ഗവനും ചന്ദ്രചൂഡനുമൊക്കെ പങ്കുണ്ട്‌.

ഏറ്റവും വിവാദമായ പി.ഡി.പി ബന്ധമെടുക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ബന്ധം പരസ്യമായ രഹസ്യമായി ഉണ്ടായിരുന്നു. പക്ഷെ അത്‌ അത്രക്ക്‌ വിവാദമായില്ല. കാരണം എല്ലാവരും ആവശ്യത്തിന്‌ സീറ്റു ലഭിച്ചിരുന്നു. PDP ക്കാര്‍ അന്ന് മദനി മോചനത്തിനായി കരയുന്നവരായിരുന്നു. മൊത്തം സെന്റിമെന്റ്‌സ്‌ . ആ വോട്ട്‌ അവര്‍ക്കൊപ്പം നിന്ന് അങ്ങ്‌ വാങ്ങിയെടുത്ത്‌ വിജയിച്ചാല്‍ വലിയ കുഴപ്പമില്ല.പക്ഷെ പരസ്യമായി അവരുടെ പിന്‍തുണ സ്വീകരിച്ചാല്‍ വലിയ അപരാധം. അവര്‍ ഉടന്‍ വെറുക്കപ്പെട്ടവരാകും. അത്‌ CPI ക്കും RSP ക്കും ഒക്കെ ബാധകം. മദനി വെറുക്കപ്പെട്ടവനാകുന്ന CPI ക്കാര്‍ക്ക്‌ NDF കാരാനായ കുഞ്ഞാമു മതേതരനാകുന്നത്‌ വെളിയം മാജിക്ക്‌.

ഇനി കേരളത്തില്‍ സംഭവിച്ചത്‌ പിണറായിക്കെതിരെയുള്ള ഏറ്റവും വലിയ മര്‍മറിംഗ്‌ ക്യാബൈനാണ്‌ 374 കോടി രൂപ ലാവ്‌ലിന്‍ കേസില്‍ കട്ടു എന്ന മര്‍മറിംഗ്‌ ക്യാമ്പൈനെ നേരിടാന്‍ CPM ന്‌ അശേഷം കഴിഞ്ഞിട്ടില്ല. ടെകിനിക്കാലിയ എന്ന പിണറായുടെ ബിനാമി സ്ഥാപനത്തിലൂടെ മലബാര്‍ ക്യാന്‍സര്‍ സെന്റെറിനെ കോടികള്‍ പിണറായുടെ ഭാര്യയുടെ പേരിലുള്ള കമലാ ഇന്റര്‍ ന്‍ഷ്ണല്‍ എന്ന സ്ഥാപനത്തിലേക്ക്‌ ഒഴുകി എന്ന പെരും കള്ളം എഴുതിപ്പിടിപ്പിച്ച ക്രൈം വാരികയുടെ ലക്ഷക്കണക്കിന്‌ കോപ്പികളാണ്‌ കേരളത്തില്‍ ഒഴുകിയത്‌. അതിനൊപ്പം VS ന്റെ മുനവച്ച ഡയലോഗുകളും ഈ വിഷയം സത്യമാണ്‌ എന്ന് ദ്യോതിപ്പിക്കാന്‍ സഹായിച്ചു. വി.എസിനെ തള്ളിപ്പറായേത്‌ ഈ വിഷയത്തെ ന്യായികരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. CBI റിപ്പോര്‍ട്ടില്‍ പിണറായിക്കെതിരെ ഇങ്ങനെ ഒരു അലിഗേഷന്‍ ഇല്ല എന്നും ഈ വിവാദമായ ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട്‌ വി.എസ്‌ കണ്ടിട്ടാണ്‌ ലാവ്‌ലിന്‍ ഇടപാടുമായി മുന്നോട്ട്‌ പോയതെന്നും ബാലാന്ദന്‍ കമ്മിറ്റിയില്‍ ഉള്ളവര്‍ പാലക്കാട്‌ സമ്മേളനത്തില്‍ വെട്ടി നിരത്തപ്പെട്ടതെന്നുമൊക്കെ എങ്ങനെയാണ്‌ ഒരു CPM പ്രവര്‍ത്തകന്‌ പറയാന്‍ കഴിയുക. മാധ്യമ പ്രവര്‍ത്തകരെ നന്നായി ഉപയോഗിക്കാന്‍ വി.എസിന്‌ കഴിയുന്നു. ഞാനും നിങ്ങളും ആഗ്രഹിക്കുന്ന വിധി ലാവ്ലിന്‍ കേസില്‍ ഉണ്ടാകില്ല എന്നും കോടിതി 3 മാസമാണ്‌ അനുവധിച്ചതെന്നും വേണമെങ്കില്‍ ഇനിയും അനുവദിക്കാമെന്നും പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെപ്പറയുമ്പോള്‍ ഒരു തിരഞ്ഞെടുപ്പ്‌ കാലത്താണ്‌ ഈ മൊഴികള്‍ എന്നത്‌ അത്ഭുതത്തോടെയേ നോക്കിക്കാണാനാകൂ. ഇതുപോലെ മുന്‍പ്‌ പറഞ്ഞിട്ടുള്ളത്‌ കരുണാകരന്‍ മാത്രമാണ്‌

vrajesh said...

കാപട്യത്തിന്റെ അവതാരമായ അച്യുതാനന്ദനെ തുടര്‍ന്നും പുകഴ്ത്തിക്കൊണ്ടേയിരിക്കുക..

myvision said...

എന്തൊരു തൊലിക്കട്ടി. സാക്ഷാല്‍ വിജയന്‍ സഖാവ് പോലും മാറിനില്‍ക്കുന്ന ഇടിവെട്ട് വിശകലനം.
മാരീചന്‍ പതിവ് തെറ്റിച്ചില്ല. ഇത്തിരി വൈകിപോയി എന്ന് മാത്രം.
ഇതിന്റെ ഒരു കോപ്പി എടുത്തു എ കെ ജി സെന്ററില്‍ നാണവും മാനവും പോയി വായ തുറക്കാന്‍ മറന്നുപോയ ഉഗ്രമൂര്‍ത്തിക്ക്‌ എത്തിക്കണം. ഈ തിരുമൊഴികളിലൂടെ അല്പം സമാധാനം ലഭിക്കട്ടെ പ്രിയപ്പെട്ട ഗോഡ് ഫാദറിനു.
ഇതാ സഖാവെ .ഞാനെന്റെ ധര്‍മം നിറവേറ്റിയിരിക്കുന്നു.

കാസിം തങ്ങള്‍ said...

ഇടതിന്റെ പരാജയകാരണങ്ങളില്‍ മുഖ്യമായത് അച്ചുമാമന്റെ പാരപണി തന്നെ. ഇതല്ലാത്ത മറ്റുപലകാരണങ്ങളുമുണ്ട്. എങ്കിലും മുഖ്യന്റെ പാര തന്നെ ഏറ്റവും മുഖ്യം.

clash said...

കോഴിക്കോട്ടില്‍ നിന്നും ഒരു തിരഞ്ഞെടുപ്പ് തമാശ :
പഴയ കാല ലീഗും, സിമിയുമെല്ലമായിരുന്ന ഒരു ബിസിനസ്‌ ഹാജിയുടെ മകന്‍ പീടികയുടെ മതില്‍ ചാരി സിഗരറ്റ് വലിക്കുന്നു.

ഒരു കൂടം ചെങ്ങാതിമാര്‍ ഹാജിയുടെ മകനെ കാണാന്‍ വരുന്നു;
"എന്താ മോനെ ഒരു ക്ഷീണം?"
"ഓ.. ഒന്നും പറയണ്ട, റിയാസിന്റെ ഫ്ലെക്സ്‌ ഒട്ടിച്ചു ഞമ്മളെ പൊറം പൊളിഞ്ഞു "
"ഡാ യീ ഒരു സഖാവല്ലേ, ഇങനെ സിഗരറ്റും വലിച്ചു നിന്നാല്‍ മതിയോ? ഒരു കേട്ട് ദിനേശ് വീടി വാങ്ങി വലിയെടാ"

വലിയ സഖാക്കളുടെ ബന്ധങള്‍ മാറി, ഇന്നു അത് അടിസ്ഥാന വര്‍ഗതിന്റെയോ, പണിയെടുക്കുന്നവന്റെയോ കൂടെയല്ല. നേരെ മറിച്ച് നേതാക്കള്‍ സഞ്ചരിക്കുനതും,താമസിക്കുനതും, കൂടു കൂടുന്നതും പുഴുത്ത പണക്കാരുടെ കൂടെയാണ്.

കോഴിക്കോട് kingfisher ഫ്ലൈറ്റില്‍ വന്നു ഇറങ്ങിയ ഇ.പി .ജയരാജന്‍ കണ്ണൂരേക്ക്‌ സഞ്ചരിക്കുന്ന കാര്‍ കോഴിക്കോടെ ഏറ്റവും വെറുക്കപ്പെട്ട ഒരു മുതലാളിയുടെ കാറില്‍. ഇതെല്ലാം കേട്ട കോഴിക്കോട്ടെ ടാക്സി സ്ടാണ്ടിലെ ചേട്ടന്‍ പറഞ്ഞു "ഞമ്മളോട് ഒന്ന് ചോഇച്ചാല്‍, അയാളെ ഞമ്മള്‍ കണ്ണൂരില്‍ വിടില്ലയിരുന്നോ? പക്ഷെ ഞമ്മളെ വണ്ടീല്‍ A/C ഇല്ലാലോ? അത് ഒരിക്കലും ഉണ്ടാവുകയുമില്ലല്ലോ"

അനില്‍_ANIL said...

ഒരിക്കലും നന്നാവില്ല എന്നു തീരുമാനിച്ചവരോട് എന്തു പറയാന്‍?

‘പിന്നെന്താ പ്രശ്നം?’
(ആശയം: ചിന്താവിഷ്ടയായ ശ്യാമള)

ഈ വലിച്ചു നീട്ടിയെഴുത്ത് ജനത്തിനു മനസിലാവുന്നതുപോലെ ഒന്നു പ്രചരിപ്പിച്ച് സന്തോഷമായിട്ടിരിക്കാമല്ലോ ഇനി പാര്‍ട്ടിക്ക്.

കാവലാന്‍ said...

മലയാളം ഏതെങ്കിലും വിധത്തില്‍ മനസ്സിലാകുന്ന കേരളത്തിലെ ഏതുകുഞ്ഞിനും തെരഞ്ഞെടുപ്പിനു മുന്‍പേ അതിന്റെ ഒരര്‍ത്ഥം മനസ്സിലായിരിക്കും. ഈ തെരഞ്ഞെടുപ്പ് ജയിച്ചാല്‍ പിണറായിയുടെ നേതൃപാടവത്തിന്റെ വിജയവും തോറ്റാല്‍ അത് വി എസ്സിന്റെ കുത്സിതശ്രമങ്ങളുടെ വിജയവുമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് അത്.

എട്ടണ കൂലിയുള്ളപ്പോള്‍ അതില്‍ നിന്നു നാലണ പാര്‍ട്ടിക്കു കൊടുത്ത് മുണ്ടുമുറുക്കിയുടുത്ത് ഇങ്ക്വിലാബു വിളിച്ചും ഇടികൊണ്ടും ഒരുജനത ഹൃദയത്തില്‍ വളര്‍ത്തിയെടുത്ത പാര്‍ട്ടിയെ മാര്‍ട്ടിന്‍,ഫാരിസ്,വാട്ടര്‍തീം പാര്‍ക്ക് തുടങ്ങിയ ആധുനീക സാമ്പത്തീക സമവാക്യങ്ങളിലൂടെ തന്റെ ചൂണ്ടുവിരലില്‍ തളയ്ക്കാന്‍ ശ്രമിച്ച ഒരു ജന്മിസെക്രട്ടിയുടെ വീഴ്ച്ചയെക്കുറിച്ച്,അവിഹിത മതവേഴ്ച്ചയെക്കുറിച്ച് പങ്കു പറ്റുന്ന ഒരു നാവും പറയരുത്,അഹങ്കാരത്തിനു വീധേയത്വം കല്പ്പിച്ച ഒരു തൂലികയില്‍നിന്നും അതൊന്നും ആരും പ്രതീക്ഷിക്കുകയുമരുത്.

സകലമറിയാവുന്ന ഭാവത്തില്‍ 'ഒരു ചുക്കു'മറിയാത്തവരെ പരിഹസിച്ച് സ്ഥലജലഭ്രമത്തില്‍ ഉടുതുണിപൊക്കി നടന്നവരുടെ വിവരക്കേടില്‍ തോല്‍വിയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോഴും പുനര്‍വിചിന്തനത്തിന്റെ ഒരു തലയെങ്കിലും 'നമ്മള്‍ കുഴിയിലാണ്' എന്നു പറഞ്ഞാല്‍ അത് ചെവിക്കൊള്ളരുത്.ഇടതു പക്ഷത്തെയും വലതു പക്ഷത്തേയും ജയിപ്പിച്ചു വിടാറുള്ളത് പാര്‍ട്ടി അണികളാണേന്ന അബദ്ധധാരണ പുലര്‍ത്തുന്നവര്‍ക്ക് കേരളത്തിലെ പൊതുജനം എഴുതിത്തന്ന ഉത്തരക്കടലാസ് കയ്യിലിരിക്കുകയാണെന്ന് മറക്കാതിരിക്കുന്നതു നന്ന്.

മരിച്ചു വീണാലും ധൗത്യ പൂര്‍ത്തീകരണം/ചതിയല്ല മാരീച ലക്ഷ്യമെങ്കില്‍ 'ഹേ ലക്ഷ്മണാ ഭ്രാതാവേ' എന്ന് മരണവേദനയിലെങ്കിലും കരയുമായിരുന്നില്ല. പക്ഷേ കേരള ജനത ജീവിക്കുന്നത് കാല്പ്പനീകരാമരാജ്യത്തിലല്ല
എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അഭിനവ മാരീചന്‍ ഇത്രയ്ക്കു കഷ്ടപ്പെടില്ലായിരുന്നു.

പപ്പൂസ് said...

വരികീറി നോട്ടീസടിച്ചു കൊടുക്കണം, ഇതൊക്കെ. തോല്‍വിപ്രകടനത്തിന് മുദ്രാവാക്യം വിളിക്കാം. വെറുതെയല്ല ഇടതുപക്ഷം തോറ്റത്. ഒരു സമാധാനത്തിനു വേണ്ടി പരസ്പരധാരണയോടെ ഈ വാദങ്ങളൊക്കെ പാര്‍ട്ടി മണ്ഡലം യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിപ്പിക്കാം. അതില്‍ക്കൂടുതല്‍ വല്ല ഉദ്ദേശ്യവുമുണ്ടായിരുന്നെങ്കില്‍ പാളിപ്പോയി.

അറ്റ്‍ലീസ്റ്റ്, ഉടുതുണി അഴിഞ്ഞ് താഴെക്കിടക്കുന്ന നേരത്തെങ്കിലും "ഞാനിട്ടിരിക്കുന്നത് ചുവന്ന ജട്ടിയാണ് ചുവന്ന ജട്ടിയാണ് ചുവന്ന ജട്ടിയാണ്" എന്ന് വീറോടെ വിളിച്ചു പറയുന്നതിനു മുമ്പ് ഒന്നു കുനിഞ്ഞു നോക്കണം. ജനം കണ്ണുപൊട്ടന്മാരല്ല.

മൂര്‍ത്തി said...

ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് അനാലിസിസ് ഒതുക്കുന്നഅത് ശരിയല്ല എന്ന അഭിപ്രായമുണ്ട്. അത് മാധ്യമങ്ങളുടെയും വിശകലന വിദഗ്ദരുടെയും അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നുണ്ടെങ്കിലും അന്തിമ വിശകലനത്തില്‍ ആരെ സഹായിക്കും എന്നൊരു ചോദ്യമുണ്ട്. എ ആണോ ബി ആണോ പ്രശ്നം എന്നതിനേക്കാള്‍ എയും ബിയും ചേര്‍ന്ന സംവിധാനത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നതാണു പ്രസക്തമായ ചോദ്യം. ഈയൊരു വിയോജിപ്പോടെ പല കാര്യങ്ങളിലും യോജിക്കുന്നു.

മദനി, ലാവലിന്‍, ധാര്‍ഷ്ട്യം എന്നിവയില്‍ മാത്രമേ വിശകലനം ചെന്നു നില്‍ക്കാവൂ എന്നാണ് മാധ്യമങ്ങള്‍ ദിവസേന പറഞ്ഞുതരുന്നത്. ഇടതു വിശകലന വിദഗ്ദര്‍ എന്ന് ചാനല്‍ക്കുഞ്ഞുങ്ങള്‍ വിശേഷിപ്പിക്കുന്നവരും ഇതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബൂലോഗവും വ്യത്യസ്തമല്ല. അങ്ങിനെ അല്ലാത്ത ഏത് പോസ്റ്റിലും എവിടെ മദനി, എവിടെ ലാവലിന്‍, എവിടെ ധാര്‍ഷ്ട്യം എന്ന മട്ടിലുള്ള കമന്റുകളും ധാരാളം. മറ്റു വിഷയങ്ങള്‍ തൊട്ടാല്‍ വിമര്‍ശകര്‍ക്ക് പറയാന്‍ ഒന്നും കാണില്ല എന്നതാണു സത്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എന്തുകൊണ്ട് വലതുകക്ഷികള്‍ ജയിച്ചു എന്ന് വിശദീകരിച്ചുകൊണ്ട് നല്ല ഒരു പോസ്റ്റു പോലും കണ്ടില്ല. കണ്ടതെല്ലാം ഇടതിനെ പരിഹസിക്കുന്ന തരത്തിലുള്ള ‘തമാശ’പ്പോസ്റ്റുകള്‍ ആയിരുന്നു. സ്വന്തം വിജയം എന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ പോലും ആകുന്നില്ലെങ്കില്‍...

ഒരേ സമയം വികസന വിരുദ്ധരെന്നും, വികസനത്തിനായി പാവങ്ങളെ ആട്ടിയോടിക്കുന്നവര്‍ എന്നും പഴി കേള്‍ക്കാനുള്ള അപൂര്‍വ ഭാഗ്യം ഇടതുപക്ഷത്തിനുണ്ട്. വികസനത്തിന്റെ പേരില്‍ മോഡിയെയും മറ്റും അനുമോദിക്കുന്നവരും ‘കണ്ടു പഠി’ എന്ന് ഉപദേശിക്കുന്നവരും തന്നെയാണ് വ്യവസായവല്‍ക്കരണം നടത്താനുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ ശ്രമങ്ങളെ ജനവിരുദ്ധം എന്ന് വിമര്‍ശിക്കുന്നതും. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികളുടെ ലിസ്റ്റ് നല്‍കുന്നവര്‍ ‘ഖമ്മങ്ങളെ’ ഒഴിവാക്കുന്നതും പുത്തരിയല്ല.

മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ആനുകൂല്യങ്ങളും വികസനങ്ങളും എം.പിമാരുടെ സമ്മര്‍ദ്ദം മൂലം എത്തുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ഗൌരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ വിഷയത്തില്‍ നല്ല രീതിയിലുള്ള സംവാദങ്ങളും മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്.

ഇടിമുഴക്കം said...

ജനവിരുദ്ധ മഹാ പ്രജകൾക്ക് അഭിവാദനങ്ങൽ
ഇട്ട അടിവസ്ത്രം ചുവപ്പാണൊ എന്ന് നോക്കാൻ പറയുന്നവൻ നിൽക്കുന്നത് ജനിച്ചപ്പോൾ ഉള്ള വസ്ത്രത്താലാണെന്ന് മറക്കരുത്.സ്വന്തം നഗ്നത മറയ്ക്കാൻ രാജാവിന്റെ (സിങ് ഈസ് കിങ്)ടർബൻ കിട്ടുമോ എന്ന് നോക്കുന്ന മാഹാനുഭന്മാരെ,ഒന്നോർക്കുക..സ്വന്തം നഗ്നത ആദ്യം തിരിച്ചറിയുക.കലേഷ് നിക്കൊനോവിന്റെ തണുപ്പ് പിൻ‌കഴുത്തിൽ അനുഭവിക്കുമ്പോഴും ഇത് തന്നെ പറയണേ.

ഇന്നേക്കോണ്ട് അവസാനിക്കാത്ത ചരിത്രം,നാളെ മറ്റൊരു കാഴ്ച തരുമ്പോൾ നഗ്നത മറയ്ക്കാൻ ഒരു ചേമ്പില എങ്കിലും കിട്ടുമോ എന്ന് നോക്കുക.

എന്തു കണ്ടാലും രണ്ടാമതൊരു ചിന്ത കൂടാതെ ഓരിയിടുന്ന നീലക്കുറുക്കന്മാർക്ക് കഞ്ചാവും ഭാംഗും വിതരണം ചെയ്യാൻ തയ്യാറായി നിൽ‌പ്പുണ്ട് ഹസ്തിനപുരിയിൽ തുട തടവി ദൂശ്ശ്വാസനന്മാർ.അവസാനം എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ട് പിന്നെ അയ്യേ..എന്ന് പറയ്യുന്നത് കാണാൻ ഇടവരുത്തരുത് വിരുദ്ധ (മുൻ)ഇടത്തു സ്നേഹികളേ..

ഗുപ്തന്‍ said...

വി എസ് അച്ച്യുതാനന്ദന്‍ എടുത്ത നിലപാടുകള്‍ അംഗീകരിക്കുന്ന ഇടതുപക്ഷവോട്ടര്‍മാര്‍ കേരളത്തില്‍ രണ്ടരലക്ഷമേ ഉള്ളൂ എന്നുകൂടി നേരേ അങ്ങു പറഞ്ഞാല്‍ അസ്സലായി. മാരീചനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന വിശകലനം. :)

മാരീചന്‍‍ said...

ഭാഗ്യം.. ഗുപ്തന്റെ പ്രതീക്ഷ തെറ്റുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍ .... :)

സമാധാനമായി...:)))

വിഎസ് അച്യുതാനന്ദന്റെ നിലപാടുകളെ പിന്താങ്ങുകയും സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും വേണ്ടി വിയര്‍പ്പൊഴുക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്തവരുണ്ട് ഗുപ്താ...... വിഎസാണ് പരമമായ ശരിയെന്ന് തെളിയിക്കാന്‍ വോട്ടു മറിച്ചവരുണ്ട്, തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉഴപ്പിയവരുണ്ട്. എതിരാളികള്‍ക്കു വേണ്ടി നിസങ്കോചം മര്‍മറിംഗ് കാംപൈന്‍ നടത്തിയവരുണ്ട്... പിണറായിയെ പെണ്ണുപിടിയനാക്കിയ ക്രൈം വാരിക ദേശാഭിമാനി ബുക്ക് ഹൗസില്‍ വില്‍ക്കാന്‍ വെച്ച കാര്യമൊന്നും ഗുപ്തനിതുവരെ അറിഞ്ഞില്ലേ....

ഓ മറന്നു.. താമസം കേരളത്തിലല്ലല്ലോ അല്ലേ... :))))))))))0

മാനവീയം said...

ഹാവു

ഭൌമീകാന്തൻ സമുദ്രഗുപ്തനും എത്തി.ഇനി ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ല.ഭീമന്റെ പ്രതിരൂപമല്ലെ ഭവാൻ?(എം ടി,ഭീമൻ ഒരു ദ്വജശൂന്യ്യനാണെന്ന് പറയുമെങ്കിലും)

-സു‍-|Sunil said...

"ആദര്‍ശ കാപട്യങ്ങളാണ്‌ ഈ തോല്‍വിയുടെ പ്രധാന കാരണങ്ങള്‍"

ഇപ്പോഴും ഒരു ക്രിയാത്മകമായ സ്വയം വിമർശനത്തിന് ഒരുങ്ങിയിട്ടില്ല എന്നത് ആദ്യത്തെ ആ വാചകം കഴിഞ്ഞ് ബാക്കിയുള്ളവ വായിച്ചപ്പോൾ തോന്നി.

കഷ്ടം!

-സു-

ഭ്രമരന്‍ said...

To convert Goat into Dog plesase contact this blogger http://oliyambukal.blogspot.com/

Swasthika said...

'കഥകള്‍' വന്നുകൊണ്ടേയിരിക്കണം.ചാരാന്‍ ചുമരുകള്‍ റെഡിയാക്കി വെക്കണം.കമലാ ഇന്റര്‍നാഷണല്‍ കഥ,ടെക്നിക്കാലിയാ കഥ, ഇതൊക്കെ ഗോസായി സര്‍ക്കാര്‍ തന്നെ അന്വേഷിച്ചു കഥയില്ലാന്നു കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചാലും,കഥകള്‍ വേണം.സി.ബി.ഐ റിപ്പോര്‍ട്ടില്‍ ബിനാമികളെ(അതോ കഥയിലെ 'ബിനാമിയോ')എങ്ങനെയോ ഒഴിവാക്കപ്പെട്ടു.എങ്ങനെ? അതിനു ഒരു സ.ബി.ഐ അന്വേഷണം വേറെ വേണം.
കഴുത്തില്‍ വെടിയുണ്ടയുടെ ചീളുമായി നടക്കുന്ന ആ വിവരം കെട്ട ജയരാജന്‍ റിവോള്‍വറിനു കഴുത്തു വെച്ചു കൊടുക്കുന്ന നേരം,ഒരു ദിനേശ് ബീഡി വലിക്കാമായിരുന്നു.ബൂര്‍ഷ്വ.ആര്ടെ ബിനാമിയായിരുന്നു അന്നത്തെ 'പ്രതിഭാശാലി' ഇന്നത്തെ വിവരദോഷി ജയരാജന്‍.വിഎസിന്‍റെ, ഫാരിസിന്‍റെ..??വെറും അഞ്ചാറു വര്ഷം കൊണ്ട് കേരളത്തില്‍ ഫ്ലക്സുകള്‍ നിറഞ്ഞു,'നവ'അധ്വാന വര്‍ഗ്ഗവും അടിസ്ഥാനവര്‍ഗ്ഗവും ഉണ്ടായി.കോഴിക്കോടു ടാക്സിസ്റ്റാന്ടും,ടാക്സിയും ഉണ്ടായി.
എന്നാലും ആശ്വാസമുണ്ട്.വെള്ളി വെളിച്ചം മാഞ്ഞിട്ടില്ല.'അഴിമതി'ക്കെതിരെ മാതറഭൂമിയില്‍ ഇന്നലെയും ലേഖനമെഴുതിയ രാമകുമാരന്മാര്‍, മുന്നാറില സ്വന്തം റിസോട്ട് പൊളിക്കാതിരിക്കാന്‍ കോടതിയില്‍ കേസ് പറഞ്ഞു,പൂച്ചകളെ തുരത്തി. നാട്ടില്‍ നിയമ വാഴ്ച്ച്ച ഉറപ്പിച്ചു.കാക്കക്ക് ആവട്ടെ, കുയിലിനു ആവട്ടെ തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെ.

ഇനി വായനാട്ടില്‍ 'നിയമ'വാഴച്ച നടന്നു കാണാന്‍ അതിയായ ആഗ്രഹം ബാക്കി.ഈ ഭരണത്തില്‍ അത് സാധ്യമാവുമോ?(ധാര്‍ഷ്ട്യക്കാര്‍ കയ്യേറ്റം നൊക്കെ പറയും.. ശുംഭര്‍).ആദര്‍ശം ചിരിച്ചു തീരില്ല എന്നതിനാല്‍ തീര്‍ച്ചയായും പ്രതീക്ഷ ഉണ്ട്.

Inji Pennu said...

പാവം പിണറായി വിജയൻ. ഗൾഫാർ ഗ്രൂപ്പുമായി ചേർന്ന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിന്ധുജോയെ വരെ തോപ്പിക്കാൻ ശ്രമിച്ച ബുദ്ധിമുട്ടൊക്കെ മാരീചൻ ചുമ്മാ അങ്ങ് അച്ചുതാനന്ദനെ വെച്ച് മാത്രം മറയ്ക്കാൻ ശ്രമിക്കുമ്പൊ അയാക്ക് നല്ല വിഷമമുണ്ടാവും. ലാവ്ലിൻ കേസ് മറക്കാൻ മ്ദനിയെ വെച്ച് ശ്രമിച്ചതൊക്കെ ഇനിയെന്തു ചെയ്യും? ആരോട് പറയും? സിപി‌എക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് പ്രത്യേകിച്ച് തൃശൂർ ജയദേവനെതിരെ നടത്തിയ ക്യാമ്പെയിനൊന്നും ഈ രാജ്യത്ത് ഒരു വിലയുമില്ലേ കരുതി അദ്ദേഹം പൊട്ടിപൊട്ടിക്കരയും. എന്നാലും ഇത്രയും അടിത്തറയുള്ള സിപി‌എം പോലൊരു പാർട്ടിയെ ക്രൈം വാരികക്കാർക്ക് മറിച്ചിടാൻ കഴിഞ്ഞീന്നൊക്കെ പറഞ്ഞാ എന്റെ പൊന്നേ കാക്ക മലന്ന് പറന്നാലൊന്നും പോരാ, സൈക്കിൾ വരെ ഓടിക്കണം. പിണറായിയുടെ ശവത്തിനു ഇത്രയും കുത്തു വേണോ? ഒരല്പം കുറച്ചൂടേ?

ശ്ശൊ, എന്നാലും ഈ ബംഗാളികൾടെ ഒരു കാര്യം. കേരളത്തിലെ അച്ചുതാനന്തന്റെ ക്യാമ്പേയിൻ അങ്ങ് ബംഗാളിലും എത്താന്നൊക്കെ വെച്ചാ??? ശ്ശൊ! ഒരുപാട് ബംഗാളികൾ കേരളത്തിൽ ജോലിക്കെത്തുന്നുണ്ട് എന്ന് പറയുന്നത് ഇതായിരിക്കുമോ? അങ്ങിനെ അറിഞ്ഞതാവുമോ അവർ? ചുമ്മാതല്ല അവർക്ക് ഭയങ്കര ബുദ്ധിയാന്ന് ഇന്നസന്റ് ഒരു സിനിമയിൽ പറഞ്ഞത്.

സിപി‌എംനു ധാർഷ്ട്ര്യം ആവാമെങ്കിൽ അച്ചുതാനന്ദനു ആയിക്കൂടാ എന്ന് നിയമാവലി എവിടേലും ഉണ്ടോ?

എന്തായാലും മാരീചൻ ഈ ശൈലി തുടരണമെന്ന് വളരെ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. ഇനിയും വരാനിരിക്കുന്ന കൂട്ടത്തോൽ‌വികൾക്ക് നാനാർത്ഥങ്ങൾ എഴുതി എഴുതി തെളിയുന്നത് ഇപ്പോഴേ വശത്താക്കുന്നത് നല്ലതല്ലേ?

എന്നാലും അമ്മേ അമ്മേ നമ്മൾ തോറ്റെങ്കിൽ എന്തു, 42 മാർക്ക് ഇപ്പോഴും നമ്മുടെ കയ്യിൽ ഭദ്രമല്ലേ? അതാർക്കും വിട്ട് കൊടുക്കൂലാ.

യശ്വന്ത് സഹായി said...

കേരള്‍ കേ പ്യാരീ ലോഗ്,

ഇത്തവണ കെ എലക്ഷന്‍ മേ എന്റെ പാര്‍ട്ടി കോ ബഹൂത് ബഡാ വിജയ് ദേനെ കെ ലിയെ ബഹൂത് ശുക്രിയാ..

ഇസ്കേ പഹലേ ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ മുജേ മലയാളം കൊരച്ച് കൊരച്ച് പോലും അറിയില്ലായിരുന്നു. നിങ്ങള്‍ക്കോര്‍മ്മയുണ്ടാകും. അന്ന് നാരിയല്‍ കാ പാനി ചോദിച്ചതിനു മുജേ ഏക് സ്ത്രീജിതനാക്കാന്‍ ശ്രമിച്ചവരാണ് മേരെ പാര്‍ട്ടിയിലെ മണ്ഡലം പ്രസിഡന്റും കൂട്ടരും. പാരവെപ്പ് ഹൈ ഹമാരേ പാര്‍ട്ടി കാ ദേശീയ് ത്യോഹാര്‍. രാഷ്ട്രഭാഷ മേ പ്രാവീണ്യം ഉണ്ടായിരുന്ന ഏക് അനുയായി ഭാഗ്യത്തിനു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതിനാല്‍ മേരാ മാനം നഹീ ഗയാ (പോയില്ല). ഉസ് ദിന്‍ ഞാന്‍ ഒന്നു തീരുമാനിച്ചു. രാഷ്ട്രഭാഷ സീക്ന മാത്രമല്ല കാര്യം...പ്രാദേശിക ഭാഷ ബീ സീക്നാ ഹൈ..അങ്ങനെ ഞാന്‍ മലയാളം സീഖാ. ആജ് ഹിന്ദിയെഴുതുമ്പോള്‍ പോലും മലയാളം വാക്കുകള്‍ കടന്നു വരുന്നതരത്തില്‍ മേരാ മലയാളം വികസിത് ഹൂവാ ഹൈ..ലേകിന്‍, എന്നാലും മേരാ പാര്‍ട്ടിക്കാ‍രന്‍ രാഷ്ട്രഭാഷ സീക്നേ മേ കാണിക്കുന്ന അലംഭാവം മുജേ അലോസരപ്പെടുത്തുന്നു. രാഷ്ട്രഭാഷ പഠിക്കാത്തവനു സീറ്റ് നല്‍കില്ല എന്നൊക്കെ പറഞ്ഞെങ്കിലും, അത് നടപ്പിലാക്കാന്‍ നോക്കിയാല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ ആളെ കിട്ടാത്ത അവസ്ഥയാണ് മേരാ പാര്‍ട്ടി മേ ‍. ഇതിനു സമീപ് ഭാവി മേ മാറ്റം വരുമോ എന്നെനിക്ക് നഹീ മാലൂം. പുസ്തകം എന്നു കേട്ടാല്‍ ചൊറിഞ്ഞു തടിക്കുന്നവരെ പഠിപ്പിക്കാന്‍ നയാ നയാ വിദ്യകള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് മേരാ പാര്‍ട്ടി ഔര്‍ ഹമാരാ ഹൈക്കമാന്‍ഡ്. ഹമാരേ പാര്‍ട്ടി മേം ഏക് ഏക് വ്യക്തി ഏക് ഏക് ഗ്രൂപ്പ് ഹൈ.. our party is a coalition of groups യാനി ഗ്രൂപ്പോം കാ പരിവാര്‍. ഇസ്ലിയേ coalition പൊളിറ്റിക്സ് മേം ഹമാരേ പാര്‍ട്ടി കിംഗ് ഹൈ..യാനി ചക്രബര്‍ത്തി. തോല്‍‌വി കേ ബാദ് ഏക് ഫീനിക്സ് പക്ഷി കേ തരഹ് ഉയര്‍ന്നെഴുന്നേല്‍ക്കും.

ആപ് സേ നന്ദി പറയുന്നതിന്റെ കൂട്ടത്തില്‍ യഹാം കേ ജാതി മത വര്‍ഗീയ ശക്തികള്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ അഗലേ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് അസാധു ഹോ ജായേഗാ. വോ ആദ്മി വോട്ട് കര്‍നേ കേ ലിയെ ബൂത്ത് മേം നഹീ ആയേഗാ. അവരില്ലാതെ ഞങ്ങളില്ലല്ലോ. പിന്നെ കുറെയിടങ്ങളില്‍ ഞങ്ങള്‍ക്ക് വോട്ട് മറിച്ചു തന്നവരെയും, വോട്ട് വില്‍ക്കാന്‍ തയ്യാറായവരെയും മേം നന്ദിപൂര്‍വം സ്മരിക്കുന്നു. ഹമാരെ കൂടെ നിന്നപ്പോള്‍ മതേതരരായിരുന്ന ചിലരെ വാമപക്ഷ് കേ കൂടെ ചേര്‍ന്നതിനു ആതംഗവാദി ആക്കിയ മാധ്യമങ്ങള്‍ക്ക് ശുക്രിയാ പറയാതിരിക്കുന്നത് കൈസേ? അവര്‍ക്കും ഹൃദയ് കെ അന്തര്‍ സേ ഏക് ശുക്രിയ. ഒന്നുമില്ലാത്ത ആരോപണങ്ങള്‍ നുണകള്‍ ചേര്‍ത്ത് എഴുതി വാമപക്ഷ് മൊത്തം കള്ളന്മാരാണെന്ന് (ഹമാരെ ജൈസേ- നമ്മളെപ്പോലെ) പ്രചരിപ്പിച്ച് നമ്മെ സഹായിച്ചതിനും അവര്‍ക്കൊരു ശുക്രിയാ. കൂടെ നിന്ന് വെക്കുന്ന പാര കോ ഇരട്ടി ശക്തി ഹൈ എന്നറിയാമല്ലോ. ലവന്മാര്‍ കേ സാത്ത് നിന്ന് അവര്‍ക്കിട്ട് പാര പണിത് നമുക്ക് ഇരട്ടി വോട്ടാക്കി നല്‍കിയ പാരകള്‍ക്കും ബഹൂത് ശുക്രിയാ.

വാമപക്ഷി ആണെങ്കിലും മാരീചന്‍ കാ ശൈലി അനുപം ഹൈ. ഏക് കഠാരാ കേ തരഹ് ഹൃദയ് കേ അന്തര്‍ തക് ജാനേ വാലി ശൈലി. സബ് മുജ്രീം കോയീ സമയ് കേ അന്തര്‍ യാഹാം ഹാസിര്‍ ഹോ ജായേഗാ.

യാത്രാമൊഴി said...

ഇതിപ്പോ ശെന്തില്‍ കൌണ്ടമണിയോട് ചോദിച്ചതുപോലെ ഉണ്ട്.

"അണ്ണേ, നാന്‍ എട്ടാം ക്ലാസ്സ് പാസ്‌, നീങ്ക പത്താം ക്ലാസ്സ് ഫെയില്‍. പാസ് പെരിസാ ഫെയില് പെരിസാ?"

രണ്ടരലക്ഷം പേര് "പാര്‍ട്ടിക്കു" വോട്ടു ചെയ്യണ്ട എന്ന് തീരുമാനിച്ചപ്പോള്‍ ‍ "ഇടതുപക്ഷത്തിനു" ‌പോയത് പതിനഞ്ച് സീറ്റ്. പോനത് പെരിസാ? കിടച്ചത്‌ പെരിസാ?

പാര്‍ട്ടിക്ക് കിട്ടാനുള്ള ലക്ഷങ്ങള്‍ കിട്ടി. അതുകൊണ്ട് പാര്‍ട്ടിയില്‍ കുഴപ്പമൊന്നുമില്ല എന്ന് നിരീക്ഷിക്കുമ്പോള്‍, ഇനി വരും കാലങ്ങളിലും മൂന്നോ, നാലോ സീറ്റു കൊണ്ട് സായൂജ്യമടയാം എന്നൊരു സൌകര്യം അതിനുണ്ട്. "ആവേശത്തിന്" പോയവര് തിരിച്ചു വരും എന്നൊക്കെ ശുഭപ്രതീക്ഷ ഉണ്ടെങ്കിലും.

പാര്‍ട്ടിയില്‍ "അണികള്‍ക്കിടയില്‍" പ്രവര്‍ത്തിക്കാതെ, "അണികള്‍ക്കൊപ്പം" പ്രവര്‍ത്തിക്കാന്‍ നേതാക്കന്മാര്‍ക്ക്‌ കഴിയുമോ എന്ന് കണ്ടറിയണം.

ഒരു കാര്യം ഉറപ്പായി. പിണറായി പക്ഷവും, വി.എസ് പക്ഷവും ഉടനെയൊന്നും "പാര്‍ട്ടി പക്ഷമാകുന്ന" ലക്ഷണമില്ല.
ഗ്രൂപ്പ് കളി നടക്കട്ടെ.
രോഗി ചത്താലെന്തരു, ഓപ്പറേഷന്‍ സക്സസ് തന്നല്ലോ.!

"ആദര്‍ശധീരാനന്ദനെ" കോണ്‍ഗ്രസ്സിന്റെ ഐശ്വര്യം ആക്കിയ സ്ഥിതിക്ക്,
"വിശുദ്ധ പുണ്യാളന്‍" പിണറായിയും, "മതമാലാഖവാദി" മദനിയും,
കമ്മ്യൂണിസത്തിനു തുണയായിരിക്കട്ടെ!

ലാല്‍ സലാമേന്‍!

കൈനി||Kaini said...

തോക്കുന്നവരില്‍ ഒരുഭാഗം കൊള്ളക്കാരും ജയിക്കുന്നവന്മാര്‍ കൂട്ടത്തോടെ ആദര്‍ശധീരരുമാകുന്ന അവലോകനമാലകള്‍ കേരളത്തില്‍ ആദ്യമല്ലല്ലോ മാരീചാ. വോട്ടുകളുടെ കൂട്ടിക്കിഴിക്കലുകള്‍ എത്രയായാലും എം ഐ ഷാനവാസിനെ ഒന്നരലക്ഷത്തിനും ആന്റോ ആന്റണിയെ ഒന്നേകാല്‍ ലക്ഷത്തിനും തരൂര്‍ സാറിനെ ഒരു ലക്ഷത്തിനും സഹിക്കാന്‍ തയാറായ ജനാധിപത്യ ബോധത്തെ എന്തിനോടാണുപമിക്കുക.

മറ്റുള്ളവരുടെ ചെലവില്‍ ആദര്‍ശ കനകസിംഹാസനത്തിലിരിക്കാന്‍ എ.കെ ആന്റണിക്കു ശേഷം വി.എസിനു തന്നെ യോഗമുണ്ടായതു കാവ്യനീതിയാകാം. എന്തുവന്നാലും കിട്ടിയ കസേര ഒഴിയില്ലെന്നൊരു ഗുണം നമ്മുടെ സഖാവിനുണ്ടെന്നതു മറക്കുന്നില്ല.


അതു പോട്ടെ, തിരഞ്ഞെടുപ്പു ഫലം വന്നദിവസം സുസ്മേരവദനനായി മുഖ്യനെക്കണ്ടപ്പോള്‍ ചിന്ത പണ്ട് ആലപ്പുഴ 'കടാപ്പുറത്ത്‍ മീന്‍ പെറുക്കി നടന്ന' ആ പാവം പയ്യനിലെത്തി നിന്നു. ഒന്നു പുകച്ചു ചാടിക്കാന്‍ ഇന്നത്തെ മുഖ്യന്‍ അന്നു വിളമ്പിയ സൈദ്ധന്തിക വ്യതിയാനങ്ങള്‍ എന്തെല്ലാമായിരുന്നെന്ന് പാവം ആഞ്ചലോസെങ്കിലും ഓര്‍ക്കുന്നുണ്ടാകും. തിരഞ്ഞെടുപ്പു തലേന്ന് അനുയായികളോട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നില്ല, തിരഞ്ഞെടുപ്പു ദിവസം ബനിയനിട്ട് കടാപ്പുറത്തു പരീക്കുട്ടിയെപ്പോലെ കിടന്നു, ഫലം വന്ന ദിവസം സുസ്മേരവദനനായി സിനിമാക്കൊട്ടകയില്‍ പോയി അങ്ങനെയെന്തെല്ലാമായിരുന്നു .....ഹോ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ പഴയതൊന്നും ഓര്‍ക്കാന്‍ പാടില്ലെന്ന കാര്യം മറന്നു. ക്ഷമി.

Naseem said...

I don't underdatand why do a party, having a mass support of 6,962,841 people, keeps a man as their Chief Mininster who is having only 245,403 supportters for his policy & ideology...?

vidheyan said...

എന്‍റെ മാരിച,
താങ്കള്‍ ശരിക്കും അന്ധനാണോ അതോ അന്ധനായി അഭിനിയിക്കുകയാണോ,
കേരളത്തിലെ പാര്‍ട്ടിയുടെ തോല്‍വി ഏതു കൊച്ചു കുഞ്ഞിനും വ്യക്തമായിട്ട് അറിയാമായിരുന്നു, എന്ന് പാര്‍ട്ടി പ.ഡി.പി ഭാരം ചുമലില്‍ താങ്ങാന്‍ തുടങ്ങിയോ അന്നുമുതല്‍ പാര്‍ടിയുടെ നാളുകള്‍ എണ്ണി കഴിഞ്ഞിരുന്നു.
ഈ ബന്ധം ദൂരവ്യാപകമായി ഭൂരിപക്ഷ സമൂഹത്തിനു ദോഷം ചെയ്യും എന്ന് മനസിലാക്കിയ ഭൂരിപക്ഷ സമൂഹം ഇതുവരെ വോട്ട് ചെയ്യാന്‍ പോകാത്തവര്‍ പോലും വോട്ട് ചെയ്തു പാര്‍ട്ടിക്ക് എതിരായി.
കേരളത്തില്‍ ബി.ജെ.പി യും സി. പി.എം ഉം ഒന്നിച്ചു സഹകരിച്ചു നില്കേണ്ട അവസ്ഥ ഉണ്ടായികൊണ്ടിരിക്കുകയാണ്,
ഭൂരിപക്ഷ സമൂഹം (ഹിന്ദുക്കള്‍) പാര്‍ടിയില്‍ നിന്നും അകന്നു പോകുന്നു, കാരണം അമിത ന്യൂനപക്ഷ പ്രീണന നയം പാര്‍ട്ടി നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ.ഡി.പി. ക്ക് ഒരു ഹിഡന്‍ അജണ്ട സി.പി.എം. ബന്ധത്തിലൂടെ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍,
അതായത് സി.പി.എം നെ ഇല്ലണ്ടാക്കിയാല്‍ മാത്രമേ അവരുടെ വിഷം ചീറ്റുന്ന മതഭ്രാന്ദ്‌ വ്യാപകമായി വിറ്റഴിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ പാവം പാര്‍ട്ടി സെക്രട്ടറി അത് മനസിലാക്കാതെ പോയി. മദനി വീടിനുള്ളില്‍ ഇരുന്നു ഇതെല്ലാം കണ്ടു ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.

യശ്വന്ത് സഹായി said...

കേരളത്തില്‍ ബി.ജെ.പി യും സി. പി.എം ഉം ഒന്നിച്ചു സഹകരിച്ചു നില്കേണ്ട അവസ്ഥ ഉണ്ടായികൊണ്ടിരിക്കുകയാണ്,

അരേ വിധേയ് ജീ, അത് കൈസേ നടക്കും? ഹമാരേ പാര്‍ട്ടി ഔര്‍ ബിജെപി കേ ബീച്ച് മേ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഹൈ. ബേപ്പൂര്‍ മോഡല്‍ ഏക് ഉദാഹരണ്‍. വോട്ട് വില്പന വാങ്ങല്‍ എല്ലാം ഉണ്ട്. രണ്ടു പേരുടെയും സാമ്പത്തിക് പോളിസി ബീ ഏക് തരഹ് കാ ഹൈ രഹസ്യ ബന്ധത്തില്‍ നിന്ന് ബി.ജെ.പി വല്ല വിധേനയും സ്വതന്ത്ര് ആയാലും സി.പി.എം കോ നിങ്ഗടെ കൂടെ ചേരാന്‍ സമ്മത് ഉണ്ടാവില്യ. ഉസ് സ്വപ്‌ന് കോ ചോഡ് ദോ യാ‍ര്‍. ഹമാരേ പാര്‍ട്ടി കോ ഹരാനേ കേ ലിയേ ആപ് ചാണക്യ തന്ത്രം പ്രയോഗിക്കാന്‍ നോക്കല്ലേ. ഹം ബുദ്ധു പാര്‍ട്ടി നഹീ ഹൈ. മേരാ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പരന്തു, താങ്കള്‍ക്കും ഒരു ശുക്രിയ. ഹമാരെ എന്‍.ഡി.എഫ് ബന്ധ് കേ ബാരേ മേ ആപ്പ് ഒരു വിമര്‍ശനവും ഉന്നയിച്ചില്ല. മാത്രമല്ല ഹം ഔര്‍ പി.ഡി.പി ഇതിനു മുന്‍പ് സഹകരിച്ചപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായില്ല. നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വി എസ് മാത്രമാണോ പരാജയത്തിന്റെ ഉത്തരവാദി?

പിണറായി, വി എസ്, എന്നിവരേയും ഇ പി ജയരാജന്‍, മന്ത്രി സുധാകരന്‍ എന്നിവരെ പോലെയുള്ള നേതാക്കന്മാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും രക്ഷപ്പെടാം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

തിരഞ്ഞെടുപ്പ് കാലത്ത് ഗള്‍ഫിലെ സഖാക്കള്‍ അഭിവാദനം ചെയ്തിരുന്നത്

“ലാവ് ലിന്‍ സലാം”

“ലാല്‍ സലാമു അലൈക്കും”

:)

മാരീചന്‍‍ said...

യാത്രാമൊഴിയേ........
അതു ശരി. നാലു സീറ്റു കിട്ടിയ ഇടതുമുന്നണിയാണ് ജയിച്ചതെന്നും പതിനാറു സീറ്റു കിട്ടിയ യുഡിഎഫ് തോറ്റെന്നുമാണ് ഈ എഴുതിവെച്ചിരിക്കുന്നതെന്നാണോ യാത്രാമൊഴി വായിച്ചു മനസിലാക്കിയത്...?

വരുംകാലങ്ങളില്‍ ചിലപ്പോള്‍ ഇതിലും കുറവായിരിക്കും സീറ്റ്. ഒന്നും കിട്ടിയില്ലെന്നും വരാം. പക്ഷേ, തിരഞ്ഞെടുപ്പു ഫലങ്ങളെ രാഷ്ട്രീയ നേതാക്കളുടെ മികച്ച തന്ത്രങ്ങളുടെ വിജയമായും കുതന്ത്രങ്ങളുടെ പരാജയമായും മാത്രം വിലയിരുത്തുന്നവരെ പിന്‍പറ്റുക എല്ലാവരുടെയും ബാധ്യതയൊന്നുമല്ലല്ലോ. അതിനുമപ്പുറമുളള രാഷ്ട്രീയകാരണങ്ങളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. നേതാക്കള്‍ക്ക് മാത്രമേ തെറ്റു പറ്റാവൂ എന്നില്ല. അണികള്‍ക്കും തെറ്റു പറ്റാം. അണികള്‍ എല്ലാ ശരിയുടെയും ആശാന്മാരും തെറ്റുകളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം ചുമക്കേണ്ടത് നേതാക്കള്‍ മാത്രമാണെന്നും എല്ലാവരും കരുതണമെന്ന് വാശി പിടിക്കരുത്.

രാഷ്ട്രീയ നേതാക്കളെ മര്യാദ പഠിപ്പിക്കാന്‍ "ജനം" കച്ച കെട്ടിയിരിക്കുകയാണെന്നും തെറ്റു ചെയ്യുന്ന നേതൃത്വത്തെ ശിക്ഷിച്ച് ശരിപ്പെടുത്താന്‍ "ജന"മെന്ന ഒരു മിത്ത് ദൈവത്തെപ്പോലെ സദാ മിഴികള്‍ തുറന്ന് കാത്തിരിക്കുന്നുവെന്നുമൊക്കെയുളള അന്ധവിശ്വാസങ്ങള്‍, തലയുടെ ഞെരിയാണി തകര്‍ത്ത തെരഞ്ഞെടുപ്പു ഫലം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നുമുളള താല്‍ക്കാലിക മോചനത്തിന് സഹായിച്ചേക്കാം. പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നാല്‍ പോരല്ലോ. ഈ "ജനം" ആരെന്നുകൂടി നിര്‍വചിക്കേണ്ടതുണ്ട്. പിണറായി വിജയനെ ശിക്ഷിക്കാന്‍ കെ സുധാകരനെ ജയിപ്പിക്കുന്ന ആ "ജന"ത്തിന്റെ രാഷ്ട്രീയം അത്രയ്ക്കങ്ങോട്ട് ബോധിക്കുന്നില്ല. സുരേഷ് കുറുപ്പിനെ തോല്‍പ്പിച്ച് ജോസ് കെ മാണിയും പി രാജേന്ദ്രനെ തോല്‍പ്പിച്ച് പീതാംബരക്കുറുപ്പും ജയിക്കുന്നത് നേതാക്കളെ നേര്‍വഴി നടത്താന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരു "ജന"മുളളതു കൊണ്ടാണെന്ന വാദം നിലനില്‍ക്കുന്നത് എവിടെയാണെന്ന് യാത്രാമൊഴിക്കറിയുമെന്ന് കരുതട്ടെ. കെ വി സുരേന്ദ്രനാഥിനെ തോല്‍പ്പിച്ച് കെ കരുണാകരനെ വിജയിപ്പിച്ചതും ഇതേ "ജന"മല്ലേ.

പാര്‍ട്ടിക്ക് കിട്ടാനുളള ലക്ഷങ്ങള്‍ കിട്ടി, അതുകൊണ്ട് പാര്‍ട്ടിയില്‍ കുഴപ്പമൊന്നുമില്ലെന്ന് എവിടെയാണ് നിരീക്ഷിച്ചു വെച്ചത്? വായനയുടെ യാത്രയില്‍ അങ്ങനെയൊരു മൊഴി എവിടെയാണ് യാത്രാമൊഴിയുടെ ശ്രദ്ധയില്‍ പെട്ടത്? കുഴപ്പങ്ങളുടെ നരകത്തീയില്‍ വെന്തുനീറുമ്പോഴും നാല്‍പ്പത്തി രണ്ടു ശതമാനം വോട്ട് ഇടതുമുന്നണിയ്ക്ക് കിട്ടിയെന്നത് എന്തിന്റെ സൂചനയാണ്? അറുപത്തിയേഴ് ലക്ഷത്തില്‍പരം മരമണ്ടന്മാര്‍ ഇപ്പോഴും വേറെ ഗതിയൊന്നുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുവെന്നോ? പ്രചണ്ഡമായ ഈ പ്രചരണകോലാഹലങ്ങള്‍ക്കിടയിലും ഇടതുപക്ഷത്തിനൊപ്പം നിന്നവരുടെ രാഷ്ട്രീയബോധത്തിന് വിലയൊന്നുമില്ലെന്നോ?

ഒപ്പം നിന്ന അറുപത്തേഴ് ലക്ഷത്തിന്റെ രാഷ്ട്രീയത്തെയാണോ എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള വോട്ടു വ്യത്യാസമായ പതിനെട്ടു ലക്ഷത്തിന്റെ രാഷ്ട്രീയത്തെയാണോ സിപിഎം അഭിമുഖീകരിക്കേണ്ടത്? മാധ്യമകോലാഹലത്തില്‍ മനസിടറി മറിച്ചു കുത്തിയവര്‍ എത്രയായാലും അവരുടെ രാഷ്ട്രീയ ബോധത്തെ ആകര്‍ഷിക്കാന്‍, വിനയം, എളിമ, സഹിഷ്ണുത, ഇരുട്ടത്തു മാത്രം ഇണ ചേരല്‍ എന്നീ ഗുണങ്ങള്‍ സ്വായത്തമാക്കിയാല്‍ മതിയോ? ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിപിഎം പുറത്താക്കിയിരുന്നെങ്കിലോ സഹായം വാഗ്ദാനം ചെയ്ത മദനിയുടെ ദേഹത്ത് ചാണകവെളളമൊഴിച്ച് ആട്ടിപ്പായിച്ചിരുന്നെങ്കിലോ ഇടതുമുന്നണി 2004ലെ തിരഞ്ഞെടുപ്പു വിജയം ആവര്‍ത്തിക്കുമായിരുന്നോ?

സിപിഎമ്മിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ നേതാക്കള്‍ തമ്മിലുളള ചക്കളത്തിപ്പോരാട്ടമായി ചുരുക്കിക്കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിനപ്പുറം അതിനൊരു മാനമുണ്ട്. അതിന്റെ രാഷ്ട്രീയവും. അതു മറച്ചു വെച്ച് വിഎസും പിണറായിയും തമ്മില്‍ എന്തോ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നും അതിന്റെ പ്രതിഫലനങ്ങളാണ് ഇക്കാണുന്നതത്രയുമെന്ന വെട്ടിച്ചുരുക്കിയുളള പ്രചരണത്തിനും ഒരു രാഷ്ട്രീയമുണ്ട്. കാണേണ്ടവര്‍ക്ക് കാണാം. കണ്ടില്ലെന്ന് നടിക്കേണ്ടവര്‍ക്ക് അതുമാകാം.

പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാതെ അണികള്‍ക്കൊപ്പം നേതാക്കള്‍ പ്രവര്‍ത്തിച്ചതിന്റെ വിജയമാണോ 2004ല്‍ കിട്ടിയത്? അങ്ങനെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണോ 2006ലെ തിരഞ്ഞെടുപ്പു വിജയം? നെഗറ്റീവ് വോട്ടുകള്‍ കൊണ്ടല്ലാതെ രാഷ്ട്രീയ വോട്ടുകള്‍ കൊണ്ട് വിജയിക്കാവുന്ന ശക്തി കേരളത്തില്‍ ഒരു മുന്നണിയ്ക്കുമില്ല.

മാരീചന്‍‍ said...

അണികള്‍ക്കിടയിലും അണികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ച അപൂര്‍വം നേതാക്കളേ ഇന്ത്യയിലെ ഏത് രാഷ്ട്രീയപ്പാര്‍ട്ടിയിലും ഉണ്ടായിട്ടുളളൂ. എന്നാണ് സാക്ഷാല്‍ ഇഎംഎസ് അണികള്‍ക്കിടയിലും അണികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചത്? കേരള മുഖ്യമന്ത്രി ആയതിനു ശേഷം പ്രസംഗശൈലിയില്‍ വരുത്തിയ മാറ്റം കൊണ്ട് ജനകീയ നായകനായി കൊണ്ടാടപ്പെട്ട ഇ കെ നായനാര്‍ ഏതു കാലത്താണ് എകെജിപ്പോലൊരു ജനനായകനായി ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു നടത്തിയത്? ഒരു പൗരന്‍ നല്‍കിയ നിവേദനം വളര്‍ത്തുപട്ടിയുടെ വായില്‍ തിരുകി അകത്തേയ്ക്ക് കൊടുത്തയച്ച ജനകീയ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി ഓര്‍മ്മയുളളവരും ഈ നാട്ടില്‍ തന്നെയുണ്ട് യാത്രാമൊഴിയേ....

സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാര്‍ത്ഥികളെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തോല്‍പ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയവരുടെ നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. രണ്ടേ രണ്ടു സീറ്റിലേ ഇടതുമുന്നണി ജയിക്കൂവെന്ന് ബെറ്റു വെച്ചത് അടുക്കള സംഘത്തിലെ സര്‍വാധികാരിയാണ്. പേരൊന്നും ചോദിക്കേണ്ട. തെളിയിക്കാന്‍ വകുപ്പില്ല. രാജ്യത്തിന്റെ സാമ്പത്തികനയങ്ങളെയടക്കം ജനപക്ഷത്തേയ്ക്ക് സ്വാധീനിക്കേണ്ട സുപ്രധാനമായൊരു രാഷ്ട്രീയകാലാവസ്ഥയില്‍, കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ മനപ്പൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളും ഒരു സീറ്റെങ്കില്‍ ഒരു സീറ്റ് അധികം കിട്ടാന്‍ വഴിയെന്ത് എന്നാലോചിച്ചയാളും ഏത് അളവു കോലുവെച്ചളന്നാലും തുല്യരാകില്ല. മെയ് പതിനാറിന് പൗര്‍ണമി നിലാവു പോലെ പൂത്തു വിടര്‍ന്ന ആ ചിരി ഒന്നാന്തരം കൊലച്ചിരിയായിരുന്നു. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മിത്രങ്ങളായും പിണറായി വിജയനെ കൊടുംശത്രുവായും കാണുന്നൊരു സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പറുടെ പുഴുക്കുത്തു വീണ രാഷ്ട്രീയ ബോധം ആ ചിരിയിലുണ്ട്.

ലാവലിന്‍ കേസ് പത്രങ്ങള്‍ എഴുതി മടുത്തപ്പോള്‍, കോണ്‍ഗ്രസുകാര്‍ ആരോപിച്ചു തളര്‍ന്നപ്പോള്‍ തന്റെ വകയായിട്ടൊരു ഉന്തും കൂടി കൊടുക്കാന്‍ പത്രസമ്മേളനം വിളിച്ച അച്യുതാനന്ദനെ ഇനിയെന്തിന് വെച്ചു പൊറുപ്പിക്കണം എന്ന് സിപിഎം ആലോചിക്കേണ്ടതാണ്. ആ കരാര്‍ ഒപ്പിടുന്ന കാലത്ത് സിപിഎമ്മിന്റെ സര്‍വശക്തനായ നേതാവായിരുന്നു വിഎസ്. വിഎസ് അറിയാതെ ഒന്നും ആ ഇടപാടില്‍ നടന്നിട്ടില്ല. അക്കാലത്തെ തന്റെ ആജന്മശത്രുപദത്തില്‍ പ്രതിഷ്ഠിച്ച ബാലാനന്ദന്റെ റിപ്പോര്‍ട്ട് തളളിക്കളയാന്‍ കരുക്കള്‍ നീക്കിയതും മറ്റാരുമായിരുന്നില്ല. അതിനു വേണ്ടി പിബിയില്‍ ഘോരഘോരം വാദിച്ച വിഎസിനെ ആരു മറന്നാലും സഹപ്രവര്‍ത്തകര്‍ മറക്കില്ലല്ലോ. മുന്നൂറല്ല മൂവായിരം പേജു വരുന്ന റിപ്പോര്‍ട്ട് വിഎസ് പിണറായിയ്ക്കെതിരെ പിബിയില്‍ സമര്‍പ്പിച്ചാലും അവരത് വലിച്ചു കീറി ചവറ്റു കുട്ടയിലിടുന്നതിന്റെ കാരണവും വേറൊന്നല്ല.

നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പുകാലത്ത് സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന്റെ സമുന്നതനായ പൊളിറ്റ് ബ്യൂറോ മെമ്പറുടെ കാര്‍മികത്വത്തില്‍ നടന്ന ഒളിപ്രയോഗങ്ങളുടെ കണക്കെടുപ്പു വേളയില്‍ "വിശുദ്ധ പുണ്യവാളന്‍ പിണറായി", "മതമാലാഖാവാദി മദനി" എന്നൊക്കെയുളള ന്യൂനോക്തികള്‍ക്ക് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. ഇവരൊക്കെക്കൂടി നാട്ടില്‍ ജനകീയ ജനാധിപത്യ വിപ്ലവമോ സോഷ്യലിസമോ ഇനി കമ്മ്യൂണിസം തന്നെയോ വരുത്തിക്കളയുമെന്ന് മാരീചന്‍ എന്ന ബ്ലോഗര്‍ക്ക് വല്ല പ്രതീക്ഷയുമുണ്ടെന്ന് യാത്രാമൊഴിയെന്ന ബ്ലോഗര്‍ കരുതുന്നുണ്ടെങ്കില്‍, ഹാ കഷ്ടം!


വിമര്‍ശകരോട് പൊതുവായി ഒരു കാര്യം..

കമന്റെഴുതുന്നവരുടെ കീജെയ് പ്രതീക്ഷിച്ചല്ല ഇവിടെ എന്തെങ്കിലും എഴുതുന്നത്. തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഏറ്റുപാടുന്ന തത്തമ്മകളാകണം എല്ലാവരും എന്നു കരുതുന്നവരുടെ പരിഹാസങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും പുല്ലുവിലയും ഇവിടെയില്ല. അതുപറയാനുളള അവകാശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുമില്ല. രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ഓരോരുത്തരും മനസിലാക്കുന്ന രീതിയില്‍ നിന്നാണ് അവരവരുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത്. സമാനമായി ചിന്തിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അത് സംവാദത്തിലേയ്ക്കും അല്ലാത്തവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അത് വാഗ്വാദത്തിലേയ്ക്കും വളരും. വാഗ്വാദങ്ങള്‍ക്ക് തല്‍ക്കാലം നേരമില്ലാത്തതിനാല്‍ അതിനു നില്‍ക്കുന്നില്ല.

Sureshkumar Punjhayil said...

Lal Salam...!!!

N.J ജോജൂ said...

ഇവിടെയൊരു കമന്റിടണ്ട ആവശ്യമുണ്ടെന്നു തോന്നിയതല്ല. എങ്കിലും മാരീചന്റെ കമന്റു കന്ടപ്പോള്‍ ഒരു കമന്റിടാതിരിയ്ക്കാന്‍ തോന്നുന്നില്ല. പോസ്റ്റിനല്ല കമന്റിനാണു കമന്റ്.

ഈ "ജനം" ആരെന്നുകൂടി നിര്‍വചിക്കേണ്ടതുണ്ട്. ....ഓകെ. ഐക്യജനാധിപത്യമുന്നണിയെ തോല്പിച്ച് ഇടതുപക്ഷത്തെ ജയിപ്പിയ്ക്കുന്ന ജനമാണോ ഇടതുപക്ഷത്തെ തോല്പിച്ച് ഐക്യജനാധിപത്യമുന്നണിയെ ജയിപ്പിയ്ക്കുന്ന ജനമാണോ ജനം എന്നാണോ സഖാവിന്റെ സംശയം. അല്ല അവിടെ കൊടുത്തിരിയ്ക്കു ഉദാഹരണങ്ങള്‍ മനസിലാകാഞ്ഞതുകൊന്ട് ചോദിച്ചതാണേ...പീതാമ്പരക്കുറുപ്പിനെ, കെ സുധാകരനെ, കരുണകരനെ ,ജോസ് കെ മാണിയെ ജയിപ്പിയ്ക്കുന്നവര്‍ 'ജന'മല്ലാതെയും തോല്പിച്ചിരുന്നെങ്കില്‍ 'ജന'മായും ചിത്രീകരിയ്കപ്പെടുമായിരുന്നോ?

ഇലക്ഷന്‍ വരെ ജനം ഞങ്ങളുടെകൂടെയാണെന്ന് കണ്ണുമടച്ച് പ്രഖ്യാപിച്ചിരുന്നവര്‍ക്ക് ഇലക്ഷന്‍ കഴിയുമ്പോള്‍ ഞങ്ങളുടെകൂടെയല്ലാത്തവര്‍ ജനമല്ല എന്നുപറയേണ്ടിവരികയാണോ?

N.J ജോജൂ said...

"കുഴപ്പങ്ങളുടെ നരകത്തീയില്‍ വെന്തുനീറുമ്പോഴും നാല്‍പ്പത്തി രണ്ടു ശതമാനം വോട്ട് ഇടതുമുന്നണിയ്ക്ക് കിട്ടിയെന്നത് എന്തിന്റെ സൂചനയാണ്? അറുപത്തിയേഴ് ലക്ഷത്തില്‍പരം മരമണ്ടന്മാര്‍ ഇപ്പോഴും വേറെ ഗതിയൊന്നുമില്ലാതെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുവെന്നോ? പ്രചണ്ഡമായ ഈ പ്രചരണകോലാഹലങ്ങള്‍ക്കിടയിലും ഇടതുപക്ഷത്തിനൊപ്പം നിന്നവരുടെ രാഷ്ട്രീയബോധത്തിന് വിലയൊന്നുമില്ലെന്നോ?
"

ഇതൊക്കെ ഇടതുപക്ഷത്തിനു മാത്രമേ ബാധമമാവുകയുള്ളൂ. കഴിഞ്ഞതവണ 19 സീറ്റില്‍ തോറ്റ ഐക്യജനാധിപത്യമുന്നണിയ്ക്കും കിട്ടി 42% വോട്ട്.

കക്ഷികളെ കണ്ണൂമടച്ചു പിന്തുണയ്ക്കുന്ന 'രാഷ്ട്രീയപ്രബുധര്‍' എല്ലായിടത്തുമുണ്ട്. ആ സംഖ്യ കോണ്ഗ്രസ്സിലുള്ളതിനേക്കാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ കൂടുതലായുണ്ട്. അവരുടെ വിധിയെഴുത്തിനെ പാര്‍ട്ടീനയങ്ങള്‍ ബാധിയ്ക്കാറേയില്ല. അവരുടെ വിധിയെഴുത്ത് ഒന്നിന്റെയും സൂചയയല്ല -പാര്‍ട്ടിയുടെ സംഘടനാതലശക്തിയ്ക്കപ്പുറം.

കാവലാന്‍ said...

"തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഏറ്റുപാടുന്ന തത്തമ്മകളാകണം എല്ലാവരും എന്നു കരുതുന്നവരുടെ പരിഹാസങ്ങള്ക്കും ആക്രോശങ്ങള്ക്കും പുല്ലുവിലയും ഇവിടെയില്ല"

ജനസമ്മതിയില്ലാത്ത നേതാക്കന്മാരുടേയും അവരുടെ ഏറാന്‍മൂളികളുടേയും കൂലിയെഴുത്തുകാരുടേയും പ്രകടനങ്ങള്‍ക്കും വാഗ്ധോരണികള്‍ക്കും അത്ര പോലും വില കേരള ജനത കല്പ്പിക്കുന്നില്ലെന്ന് മെയ് 16നു ശേഷവും മാരീചര്‍ക്കു മനസ്സിലായില്ലെന്നുണ്ടോ?

N.J ജോജൂ said...

ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിപിഎം പുറത്താക്കിയിരുന്നെങ്കിലോ സഹായം വാഗ്ദാനം ചെയ്ത മദനിയുടെ ദേഹത്ത് ചാണകവെളളമൊഴിച്ച് ആട്ടിപ്പായിച്ചിരുന്നെങ്കിലോ ഇടതുമുന്നണി 2004ലെ തിരഞ്ഞെടുപ്പു വിജയം ആവര്‍ത്തിക്കുമായിരുന്നോ?

ഇല്ലായിരുന്നു. ഒരു ഈ വിജയപരാജയത്തെ സ്വാധീനിച്ച ഒട്ടനവധി ഘടകങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്‌ ഇത്.

വിദ്യാഭ്യാസനയങ്ങള്‍, ദേവസ്വം പ്രശ്നങ്ങള്‍, വിലകുറഞ്ഞ പ്രസ്താവനങ്ങള്‍, പോലീസിന്റെയം ​മറ്റും രാഷ്ട്രീയവത്കരണം, മുന്നണിയിലെ പടലപ്പിണക്കങ്ങള്‍, കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ ചേരിതിരിവുകള്‍, ലാവ്‌ലില്, പി.ഡി.പി ഇവയൊക്കെ ഇടതുമുന്നണിയ്ക്കു പ്രതികൂലമായി.

കേന്ദ്രത്തിലെ സമ്മര്‍ദ്ദതന്ത്രങ്ങള്‍, മായാവതി സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയെ മൂന്നാം മുന്നണിയെ പിന്തുണച്ചത്, അവസരവാദികളുടെ മൂന്നാം മുന്നണിയില്‍ അംഗമായത് ഒക്കെ ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ക്ക് വിനയായി.

നന്ദിഗ്രാം പ്രശ്നങ്ങള്‍, കോണ്‍ഗ്രസ്-ത്രിണമൂല്‍ സഖ്യം ഇവ ബംഗാളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.

യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും  യുപിഎ യ്ക്ക് ഗുണകരമാവുകയും ചെയ്തു.

Baiju Elikkattoor said...

"രാജ്യത്തിന്റെ സാമ്പത്തികനയങ്ങളെയടക്കം ജനപക്ഷത്തേയ്ക്ക് സ്വാധീനിക്കേണ്ട സുപ്രധാനമായൊരു രാഷ്ട്രീയകാലാവസ്ഥയില്‍, ..............."

കേരളത്തില്‍ LDF ന്റെ 20 സ്ഥാനാത്ഥികളും വിജയിച്ചു എന്ന് വിചാരിക്കുക. അപ്പോള്‍ 20 (കേരളം) + 15 (ബംഗാള്‍) + 2 (ത്രിപുര) = (ആകെ) 37. ഈ 37 വച്ച് രാജ്യത്തിന്റെ സാമ്പത്തികനയങ്ങളെയടക്കം ജനപക്ഷത്തേയ്ക്ക് എങ്ങനെ സ്വാധീനിക്കാന്‍?

steven said...

Touching "vilapa ganam"!!!

Vayichitenthayalum karachil vannu...well written and deserves sympathy.

Nothing tht helps party but creates more problems....
Partiyil kuthithiruppundakkan mareechan thanne mathi...Avalokanam avumbol randupakshatheyum vilayeruthiyal thettonnumilla... Ivide vilayiruthunnathu potte ithilum bhetham VSinu ethire kure theri ezhuthi publish cheyyunnathanu...mareechanu manassinu swasthatha kittananallo ithezhuthiyathu, theri ezhuthiyal kurachu samadhanam kooduthal kittan sadhyatha undu...

Vishudhanaya Pinarayi kalankamillathavananu sammathichu... Lavalin case marannittillallo allle??? marannenkil nallathu...

Paramarshichirikkunna randu nethakkanmarum yatharthathil avide irikkan yogyarano???ivar randu perum illenkil Partikku nethruthwam undo ennu chodhyam valare prasakthamanu...pakshe namukku athalochikkan neramillallo... aarude bhagathanu kooduthal thettu ennanu alannu nokkunnathu...

Yatharthathil partiyil randu vibhagam undavanulla karanamenthanennu debate cheyyan kazhiyumo, enkil valare upakaram.... Ariyenda karyam: Pinarayi vibhagavum VS vibhagavum thammil enthanu vyathyasam; ideology aaano atho personl aano... nammude party ayathu kondu mathavum jathiyum allenu vishwasikkunnu... pandathe Party CITU (Muttayano kozhiyano adhyam undayathu) tharkkamano ithinu pinnil?

End of the day ithu randu vyakthikal thammilulla vairagyam anenkil randu perum partyekkal vallyathanennulla dharana janangalkundo...Oru idathu paksha anubhavikku angane undavan sadhyathayilla (Ente abhiprayathil).

:D

aveen said...

There have been a lot of articles analyzing the reason for this massive setback to LDF in Kerala. I don’t want you to agree with any of them. But there are certain common point which almost everybody had shared. These common points are even shared by local men, which you call layman sitting on the veranda of rural or sub-urban tea shop or saloons. I think, you can NOT simply ignore them in a sensible introspective.

For this sadden setback, there is no one to blame for, but it’s a self created catastrophe by the LDF especially by CPM. They have forgotten the meaning of “collective responsibility” from the very first day of their historical victory in legislative assembly in 2006. Infact it had started long back before the assembly election and it was visible from the attempt to deny assembly seat to VS Achuthanandan, the most popular leader in K erala. The next immediate dispute was to deny CM’s post, then to deny Home ministry, Vigilance department etc. Could you tell me why did the party secretariat take such a decision to deny VS ?. The answer will do half of the introspective for this current set back.

The term “Collective responsibility” was NOT there in any of the projects through out the 3 year of LDF government. Each and every project has gone through ugly and egoistic disputes between two rival groups in CPM. Could you tell me a single project which has been executed without dispute or unanimously in the last 3 year ?. This answer will also add value to the introspective of this setback in parliamentary election.

aveen said...

In the Lavlin issue, the CPM seems to have accepted the vigilance inquiry by UDF govt. That clearly indicates that, there has been a matter of corruption irrespective of whoever be the culprit. As you know, this is NOT a simple case of corruption like the employees in a village or thaluk snatching nominal bribe of a few hundreds or less. This few hundreds does not need much of a help from the politicians or legislature. But the Lavlin case involves multi crores of corruption. How could this have been happened without the approval, or knowledge or the assistance of the legislature and politicians?. Do you believe, a corruption of multi crores magnitude would have been carried out WITH OUT the help of legislature and politicians at the government level?. The answer may justify P Jayarajan’s theory of political devaluation.

Well,.. for the sake of argument, you can believe that the CPM ministers are honest. Then comes the second question, If Comrade Vijayan is so honest, why did he afraid of inquiry and prosecution. If he had NOT been afraid, Rs10 Lakh would NOT have been spent for bringing Adv CS Vaidyanathan and Anand to argue against an inquiry by CBI.

I have no hesitation to accept the CPM version that the Lavlin is a legal conspiracy. But it should be proved before the court, transparently enough like the “ISRO spy case“. Let us imagine, when the ISRO case was ON, and if the UDF had taken a stand against the inquiry and prosecution ( like the stand of CPM in Lavlin) , what would have been the stand of CPM.?. The answer may justify or add value to the introspective of 16: 4 defeats.

As per the constitution, the legislature has very high decisive powers without any responsibility or obligation. For eg, in a panchayath meeting, if the legislature had taken some decision against the law, the responsibility for the consequences would be only to the panchayath secretary. That is, any recovery action will be only against the secretary. That keeps the legislature completely out of responsibility. As such, even if, comrade Vijayan has been instrumental in the Lavlin deal, its very difficult to prove him guilty for the lose. Marichan himself has provided a hell lot of solid evidences favoring Comrade Vijayan and accusing S Sharma, Karthikeyan and Sivadasan in his earlier articles (Indirectly he was accusing VS). Taking all those in consideration and the constitutional protection for legislatures, there is all the possibility for Pinarayi Vijayan to be acquainted pretty easily.

This is the simple logic a layman like me, could understand rather than the CPM’s arguments like CPM do not believe in a “Boorshwa” court or this is an attempt to destroy CPM or tarnish and malign Comrade Vijayan. These are totally absurd and outdated arguments. Infact the SKY WILL NOT FALL DOWN if comrade Vijayan has undergone prosecution… Is it ?..I believe, the party is more important than a Vijayan or an Achuthanandan and wish the Lavlin will burn down like the ISRO Spy case. That’s all……

aveen said...

Now a days there is a tendency to approach everything in a communal point of view. This was reflected in the selection of some party candidates also. The CPM has done everything to attract Muslims and other minorities. The full-grown attraction was the involvement of Madani. My brother is a member of CPM branch committee of “Manakkapady”, of Keezhillam LC, near Muvattupuzha. According to him, there was a clear drift in the Hindu votes in many wards that they had analyzed. Madani was influential to Hindu voters to start thinking on a communal point of View. The CPM overestimated the vote of PDP and Madani. The “Saint” Madani could not attract its traditional votes, because of the NDF factor. Most of the PDP votes have been moved to NDF. The limited PDP votes were not adequate to compensate the polarized Hindu votes. This was his views on Madani effect. I feel his views are quite reasonable….may not be the official party line…I would say, the CPM has forgotten their strength as Hindu voters.

Well… the hardcore party voters like my brother will vote for the party whatever may happen. They don’t care for VS or Pinarayi. But I think, most of the neutral and party well wishers are along with Comrade VS. Many of them are unhappy because of the official CPM’s attitude to VS. Whatever limitation be there in VS, they love and respect that old man. I don’t say that he is a man of virtue in all aspects. But he was able to wear a mask of enchanting image. He very well utilized the media for it, that is the one thing Pinarayi was not able to do. In most of the states , the Chief Ministr is their main campaigner. Here in Kerala, Comrade VS was sidelined to a large extent. I don’t know whether VS opted to retreat from the campaign or pinarayi has avoided him. Even madani got more respect than VS in many election meetings. However, unlike 2006, the lack of VS in campaign gave a wrong message to his admirers. Here the official CPM says Comrade VS gave a wrong message to his admirers to vote against party and this is the only reason for the defeat. They duly bring up certain comments by VS as evidences.

I think, If VS had NOT even made such comments, and then also CPM would have lost the election in almost the similar manner. Because, the lack of VS’s presence in campaign itself is a wrong message. I think, the introspective would answer why VS was not active in the campaign, rather than accusing him as a sacrifice lamb

aveen said...

The impudence of LDF leaders has also added its own share to the defeat. What would you describe the shouting of P Jayarajan ( poda pulle CBI ) other than impudence. These shouting will please only his master, some audience may get entertained, but the common public would never appreciate. Well ,.. this is one example. Impudence itself was the salient features of other Jayarajans, and most of the spoke persons appeared in channels for CPM. They don’t know how to respect others. This topic will not be completed witout mentioning Comrade Vijayan and the one and only G Sudhakaran.

Fundamentally all politicians of any front are impudent. They become humble only when they contest an election. The CPI MLA ( Babu Paul) has snatched Rs 2000 or above ( the treasury officer has paid Rs 5000 for Janayugam fund) from all govt offices for Janayugam fund and recently for election fund. For Janayugam fund he was threatening officers and adamant for the amount. For the election fund he was very polite and humble. That’s the difference. Well .. I have gone upto 3 pages. I don’t know how many will be going to read this completely. Anyway, sorry for such a large comment. Lal salam.

മാരീചന്‍‍ said...

അവീന്‍ സഖാവേ...
ലാവലിന്‍ കേസിനെക്കുറിച്ചൊക്കെ ബൂലോഗത്ത് വേണ്ടതിലുമധികം ചര്‍ച്ച നടന്നിട്ടുണ്ട്. മള്‍ട്ടി ക്രോര്‍ അഴിമതിയെക്കുറിച്ചൊക്കെ ഇവിടെ ഏതാണ്ടൊരു ധാരണയായിട്ടുണ്ട്. ആ കളി വിട്.. സിബിഐ കുറ്റപത്രമൊക്കെ പരസ്യമായതല്ലേ. എത്ര കോടിയുടെ അഴിമതി നടന്നെന്നാണ് സിബിഐ കണ്ടെത്തിയതെന്നു കൂടി എഴുതൂ...

പിന്നെ മദനിയെക്കുറിച്ച്. മദനിയെ കൂട്ടിയപ്പോള്‍ പരമ്പരാഗത സിപിഎം വോട്ടുകള്‍ നഷ്ടപ്പെട്ടെങ്കില്‍ കുറ്റം സിപിഎമ്മിന്റേതു തന്നെയാണ്. അങ്ങനെയുളള അണികളുടെ രാഷ്ട്രീയം ഇതുവരെ മനസിലാക്കാത്തതിന്. മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും കൂടി മദനിയെ ചാരി സിപിഎമ്മിനെ തല്ലിയപ്പോള്‍ മാര്‍ക്സിസ്റ്റ് ഹിന്ദു വോട്ടുകള്‍ ഒലിച്ചു പോയെന്നൊക്കെ പറഞ്ഞാല്‍, ഉളളാലെ ബിജെപിയെ അംഗീകരിക്കുന്നവരാണ് അവരെന്ന് പറയേണ്ടി വരും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും മദനിയും സംഘവും എല്‍ഡിഎഫിനെ പിന്തുണച്ചിട്ടും ഇവരെന്താ അന്ന് പിണങ്ങിപ്പോകാത്തത്?

പി ജയരാജനല്ല, ഇ പി ജയരാജനാണ് പോടാ പുല്ലേ സിബിഐ എന്നു പറഞ്ഞത്. ഇതിനെക്കാള്‍ മോശം പദപ്രയോഗം പൊതുയോഗങ്ങളില്‍ ഇകെ നായനാരും വിഎസും നടത്തിയിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത പതിത്വം ജയരാജനെന്തിന്?

വിഎസ് ആരാധന നടത്താനുളള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. പാര്‍ട്ടിക്കുളളിലെ വിഎസ് എന്താണെന്ന് പാര്‍ട്ടിക്കാര്‍ക്കുമറിയാം.

Baiju Elikkattoor said...

ഇപ്പോള്‍ പത്ര വാര്‍ത്തയില്‍: സഖാവ് പിണറായി വിജയന്‍ പാര്‍ടി തത്വങ്ങള്‍ ലംഘിക്കപ്പെട്ടതായി അംഗീകരിക്കുന്നൂ.

അവീനിന്റെ വസ്തുനിഷ്ഠമായ കമന്റുകള്‍ക്കു നന്ദി.

സജി കറ്റുവട്ടിപ്പണ said...

വന്നു; കണ്ടു;വായിച്ചു;

ജനവിധിയുടെ കാര്യകാരണവിചിന്തനവും നിഗമനങ്ങളും തെരഞ്ഞെടുപ്പിനു മുന്‍പ്‌ വിജയപരാജയങ്ങള്‍ സംബന്ധിച്ച് നടത്തുന്ന നിഗമനങ്ങളും വീരവാദങ്ങളും പ്രവചനങ്ങളും പോലെയാണ്.

വോട്ടര്‍മാര്‍ എല്ലാവരും പ്രബുദ്ധതയുടെ കാര്യത്തില്‍ തുല്യമാണെങ്കിലല്ലേ ഈ വിലയിരുത്തലുകളില്‍ അര്‍ഥമുള്ളു.ഓരോരുത്തരും ഓരോരോ മാനസികാവസ്ഥകളുമായണ് വോട്ടു ചെയ്യാന്‍ പോകുന്നത്‌. ആദര്‍ശത്തിന്റെ പേരിലാണ് വോട്ടു ചെയ്യുനതെങ്കില്‍ വോട്ടര്‍മാര്‍ വോട്ടിനുതന്നെ പോകുമായിരുന്നോ?

അല്ലേ, ഈ ആദര്‍ശപ്പുപ്പുലികള്‍ക്ക്‌ എന്തുകൊണ്ട്‌ ആദര്‍ശമുള്ള മറ്റൊന്നില്‍ ചേര്‍ന്നുകൂട?

കോണ്‍ഗ്രസ്സ്,ബ്.ജെ.പി, മുസ്ലിം ലീഗ്‌, കേ.കൊ, സി.എം.പി, ജെ.എസ്.എസ്, പിന്നെ ജനതാദള്‍, സി.പി. ഐ, ആര്‍.എസ്.പി എത്രയെത്ര..... സി. പി.എം മാത്രമല്ലേ കുഴപ്പമുള്ളു!

സി.പി എമ്മിന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ യു.ഡി.എഫിലെ പതിനാറ് ആദര്‍ശ ധീരന്മാരെ വിജയിപ്പിച്ചുപോലും!

aveen said...

Mareechan Sakhavee,

In my comment I have NOT mentioned or quoted anything from/about the CBI report.. Did I ?. That is, I am not playing with CBI report. I too very well know that, there had been a hell lot of discussion on Lavlin here.

I have clearly mentioned in the comment that I have NO hesitation to accept the official CPM version of Lavlin as legal conspiracy. Didn’t I ?. What I have inferred is, the CPM does not want to defend the case legally, and instead they think, a political defense would be adequate and sufficiently enough. This might be correct if you analyze the issue on a so called Marxist / Leninist point of view. But fortunately enough, we are NOT living in a communist nation, but in a democratic country. Here we can NEVER accept a Marxist / Leninist system of prosecution for CPM leaders and a constitutional judicial system for others. Please remember ISRO spy case, in which K Karunakaran and Raman Srivasthava were accused. Don’t you know how did those allegations disappear?.

Your arguments seems like there was no such a corruption in Lavlin dispute. No body has made any monitory benefit. Instead, it was executed in the proper way(as per law). Let it be the truth. But my sentiments are clearly mentioned in the second comment which is still unanswered. No point in repeating all again.

The CPM has welcomed and accepted the vigilance report. They found some investigating officers as guilty. So there is a case of corruption. You will not agree with the word “corruption”. Well…let me modify as, there is a case of “something” which caused a monetary lose to the government, whatever be the amount. Could you mention a case on government projects, causing monetary lose to govt and bribe / illegal commission had NOT been transferred?. So its hard to believe that the Lavlin is an exceptional case where monitory benefits has not been transferred.

Dear Mareechan, why do you bring down BJP into this Madani effect? . The word “hindu voters” does not indicate any sort of affinity to BJP. The true hindutwa is not a bad thing. Ani Besent had once said India minus hindutwa is zero. Unfortunately the BJP is NOT preaching the real notion of Hinduthwa which Ani Besant had studied of. The voters in Kerala are sensible enough to realize the back lashing of BJP to the wrong notion of hinduthwa which had been a success a decade ago. But now they are aware of the fact that these hindutwa can not address the problems of modernity. It hasn’t got any answer to the requirements of new world. The farmers in a paddy field to upper class executives realize the fact that, a temple in ayodhya or muslim hatred does not affect their life in any manner. Instead, the politics of madani and PDP is not at all acceptable to Hindu community (you may call, de-politicized hindu individuals).

Regarding the EP Jayarajan’s impudent speech, simply EP Jayarajan should himself realize how he is being different from EK Nayanar or Comrade VS or Comrade Vijayan.

മൂര്‍ത്തി said...

'രാഷ്ട്രീയപ്രബുധര്‍‘ എന്നു തുടങ്ങുന്ന ജോജുവിന്റെ പാരഗ്രാഫിനെപ്പറ്റി. ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കും ഒരു നയമോ നയമില്ലായ്മയോ കാണും. അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കാണും. തങ്ങള്‍ക്ക് ഏറ്റവും യോജിപ്പുള്ള കക്ഷിക്കായിരിക്കും ഓരോരുത്തരുടെയും പിന്തുണയും. 'രാഷ്ട്രീയപ്രബുധര്‍‘ എന്ന് ജോജു അല്പം പരിഹാസത്തോടെ വിശേഷിപ്പിക്കുന്നവര്‍ ഇത്തരത്തില്‍ നയങ്ങളുടെ, പരിപാടിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. ഇതൊരു തുടര്‍ ബന്ധവുമായിരിക്കും. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവരുടെ നയങ്ങളാണ് നടപ്പിലാക്കപ്പെടുക. ആ നയങ്ങളെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്നതായിരിക്കും അനുകൂലമോ പ്രതികൂലമോ ആയി വോട്ട് ചെയ്യാനുള്ള കാരണം. ആ നിലയ്ക്ക് നയങ്ങളെ അടിസ്ഥാനമാക്കി നിലപാടെടുക്കുന്നവര്‍ക്ക് വോട്ടെടുപ്പ് സമയത്തെ നിലപാടിലും തുടര്‍ച്ച കാണും. അതിനെ പരിഹസിക്കുകയോ, അപ്പപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നവരെ വിശുദ്ധവല്‍ക്കരിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അത് തെറ്റുമാണ് 'രാഷ്ട്രീയപ്രബുധര്‍‘ എന്നു ജോജു വിളിക്കുന്നവരുടെ പിന്തുണ ഏതൊരു പാര്‍ട്ടിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ നയങ്ങളും പരിപാടികളും ആവിഷ്കരിക്കുവാന്‍ അത്യന്താപേക്ഷിതവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും പ്രത്യയശാസ്ത്രപരമായ ഒരു അടിസ്ഥാ‍നം ഉള്ളതുകൊണ്ടു തന്നെ സ്ഥിരതയും തുടര്‍ച്ചയും കൂടുതലും ആയിരിക്കും. സ്വാഭാവികമായും അത്തരം കക്ഷികള്‍ക്ക് ‘പ്രബുദ്ധരുടെ’ പിന്തുണയും കൂടുതലായിരിക്കും. പരിഹസിക്കപ്പെടേണ്ടതായി ഒന്നും ഇതില്‍ ഇല്ലെന്നു മാത്രമല്ല, അത്തരത്തില്‍ ‘പ്രബുദ്ധരായവരുടെ’ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

മാരീചന്‍‍ said...

സഖാവേ,
മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പ്രോസിക്യൂഷന്‍ സിസ്റ്റം എന്നൊക്കെ വായില്‍ തോന്നുന്നതു പോലെ വിളിച്ചു കൂവാതെ...

ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ എടുക്കുന്ന തീരുമാനമോ, ഫയലില്‍ എഴുതുന്ന കുറിപ്പുകളോ പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമാകുന്നുവെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ചട്ടം ഇന്ത്യാ മഹാരാജ്യത്തു തന്നെയാണ് നിലവിലുളളത്. പിണറായി വിജയന്റെ കാര്യത്തില്‍ മാത്രം അത് ലംഘിക്കണമെന്ന ആഗ്രഹം സ്വന്തം രാഷ്ട്രീയത്തില്‍ നിന്നും ഉയരുന്നതാണ്. ലാവലിന്‍ കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചത് സംസ്ഥാന മന്ത്രിസഭയാണ്. മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ മന്ത്രിയെ ആര്‍ക്കും പ്രോസിക്യൂട്ട് ചെയ്യാമെന്ന് വന്നാല്‍ ഒരു മന്ത്രിക്കും കോടതിയില്‍ നിന്നിറങ്ങാന്‍ നേരം കാണില്ല സഖാവേ..

മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് രാജ്യത്തല്ല, ജനാധിപത്യ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ചട്ടം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുവെന്നേയുളളൂ. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഈ ചട്ടം തടസമാകുന്നുവെങ്കില്‍ അതിനു വേണ്ടിയുളള യത്നങ്ങള്‍ തുടങ്ങുക.

താങ്കളുടെ രണ്ടാമത്തെ കമന്റ് വീണ്ടും വായിച്ചു. സിപിഎം മന്ത്രിമാര്‍ മുഴുവന്‍ സത്യസന്ധരോ മഹാമാന്യന്മാരോ ആകണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. സംസ്ഥാനം ഭരിക്കുന്ന ഏത് മന്ത്രിയും അഴിമതി കാണിക്കാത്തവനും ജനക്ഷേമ നടപടികള്‍ സ്വീകരിക്കുന്നവനും ആയിരിക്കണമെന്ന ഒരു സാദാ പൗരന്റെ ആഗ്രഹമേ ഈയുളളവനും ഉളളൂ.

ഇതാണ് താങ്കളു്ടെ വാദം..
As you know, this is NOT a simple case of corruption like the employees in a village or thaluk snatching nominal bribe of a few hundreds or less. This few hundreds does not need much of a help from the politicians or legislature. But the Lavlin case involves multi crores of corruption. How could this have been happened without the approval, or knowledge or the assistance of the legislature and politicians?. Do you believe, a corruption of multi crores magnitude would have been carried out WITH OUT the help of legislature and politicians at the government level?. The answer may justify P Jayarajan’s theory of political devaluation.

എവിടെയാണ് മള്‍ട്ടി ക്രോര്‍ കറപ്ഷന്‍ നടന്നത്. എത്ര കോടിയുടെ? ആരു വാങ്ങി? എഴുതി മടുത്തതൊന്നും വീണ്ടും ആവര്‍ത്തിക്കാന്‍ എനിക്കും താല്‍പര്യമില്ല. But the Lavlin case involves multi crores of corruption എന്ന ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റിന്റെയും തുടര്‍ന്നുളള വാചകങ്ങളുടെയും അര്‍ത്ഥം മനസിലാക്കാനുളള ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ട് സഖാവേ.

ഇനി സിപിഎം നിയമനടപടിയ്ക്കു വിധേയമാകുന്നില്ലെന്ന് ആരാണ് താങ്കളോട് പറഞ്ഞത്? നിയമ നടപടിക്ക് താന്‍ കോടതിയിലേയ്ക്ക് പോകില്ലെന്ന് പിണറായി വിജയന്‍ തീരുമാനിച്ചാല്‍ അതിനെ വകവെച്ചു കൊടുക്കുന്ന നിയമവ്യവസ്ഥയാണോ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്? പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ സിബിഐയ്ക്ക് വിചാരണക്കോടതിയില്‍ നേരിട്ട് കുറ്റപത്രം സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് താങ്കളറിഞ്ഞില്ലേ. സര്‍ക്കാരിന്റെ അനുമതിയോടെ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നും അത് സിബിഐ സ്വന്തം നിലയില്‍ ചെയ്യെട്ടേയെന്ന് തീരുമാനിക്കുന്നതും എങ്ങനെയാണ് നിയമവ്യവസ്ഥയെ നിഷേധിക്കലാകുന്നത്?

മാരീചന്‍‍ said...

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും കോടതി അതു തളളിയതും സഖാവ് അറി‍ഞ്ഞില്ലേ. കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി വരെ കയറിയിറങ്ങിയതും കോടതി ഇടപെടാന്‍ വിസമ്മതിച്ചതും അറിഞ്ഞില്ലേ. അതിനര്‍ത്ഥം, നിയമപരമായി അത്തരമൊരു ചട്ടം നിലനില്‍ക്കുന്നുവെന്നും അതിന്റെ പരിധിയില്‍ പിണറായി വിജയന്‍ വരുമെന്നുമാണ്.

പിണറായി വിജയനെ ഏതുവിധേനെയും ജയിലിലടയ്ക്കണമെന്ന് ആഗ്രഹിക്കുന്ന പരശതം പേരുണ്ടാകാം. അവരുടെയെല്ലാം ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ കഴിയില്ലല്ലോ. സംഗതി തികച്ചും നിയമപരമായതിനാല്‍ അത്തരം ആഗ്രഹങ്ങള്‍ ആഗ്രഹങ്ങളായി തുടരുകയേ ഉളളൂ.

ലാവലിന്‍ കേസിനെക്കുറിച്ച് താങ്കള്‍ക്ക് സൗകര്യമുളളതുപോലെ വിചാരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാം. അതൊന്നും എന്റെ പ്രശ്നമല്ല.

ആനി ബസന്റ് വ്യാഖ്യാനിച്ച ഹിന്ദുത്വത്തിലേയ്ക്ക് ബിജെപിയെ നയിക്കാനുളള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എനിക്കേതായാലും താല്‍പര്യമില്ല. യഥാര്‍ത്ഥ ഹിന്ദുത്വം എന്നൊരു ഏര്‍പ്പാടുളളതായും എനിക്കറിയില്ല. ഇതാണ് യഥാര്‍ത്ഥ ഹിന്ദുത്വമെന്ന് ഓരോരുത്തരും ചുണ്ണാമ്പു തൊട്ട് അവതരിപ്പിക്കുന്നവ അംഗീകരിക്കാനും ബുദ്ധിമുട്ടാണ്. ‍

മദനിയെ പേടിച്ച് എന്‍ഡിഎഫ് പിന്തുണയ്ക്കുന്ന യുഡിഎഫിന് വോട്ടു ചെയ്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് /ഇടതുപക്ഷ വിശ്വാസികള്‍ കേരളത്തിലുണ്ടെന്നാണ് താങ്കളുടെ വാദമെങ്കില്‍ ആ ഇടതുപക്ഷ വിശ്വാസികളെ ഓര്‍ത്ത് എനിക്ക് സഹതാപമേയുളളൂ.

ജയരാജന്റെ കാര്യത്തില്‍ കൂടി ഒരുവാക്ക്. നായനാരോ വിഎസോ പിണറായിയോ ജയരാജന് മുകളിലുളളവരാണെന്നോ ജയരാജന്‍ ഇവരെക്കാളൊക്കെ മോശമാണെന്നോ എനിക്കഭിപ്രായമില്ല. എന്നെ സംബന്ധിച്ച് ഇവരെല്ലാം സിപിഎം നേതാക്കള്‍. ഒരു നേതാവിന് മാത്രം സൗജന്യമൊന്നുമില്ല. അത്തരം സൗജന്യങ്ങള്‍ക്കുളളില്‍ കിടന്ന് പിടയ്ക്കുന്നത് വേറെ ചില താല്‍പര്യങ്ങളാണ്. കാരണവര്‍ക്ക് അടുപ്പിലും സാധിക്കാം എന്ന തിയറിയോട് ഒരു യോജിപ്പുമില്ല സഖാവേ...........

മാനവീയം said...

ഹോ

മുൻ സഖാക്കൾ തകർക്കുകയാണല്ലൊ
ഇവരുടെ ഒക്കെ മുതലക്കണ്ണീരു കണ്ട് വായനക്കാർക്ക് വല്ലാത്ത സിം‌പതി തോന്നുന്നു(ഇവരോട്)

അങ്ങനെ ഒരു ഗുണമുണ്ട്. സി പി എം നെ താറടിച്ച് കാണിക്കുന്നവർ ഒക്കെ പറയുന്ന്നു മുൻ‌സഖാവാണെന്ന്.. അപ്പൻ ആനമേച്ചതിന്റെ തഴമ്പ് മകൻ പിൻ‌ഭാഗത്ത് തപ്പി നോക്കും പോലെ. ഗ്രഹണ സമയത്ത് ഞാഞൂൽ തല പൊക്കും പോലെ വന്നോളും ഓരോ കോവാലനും രാജുവും

aveen said...

Dear Mareechan ,

You are still beating the bush. Initially you were trying to link my argument to CBI reports, which I had never mentioned in my comments. I know you will hang around on the word “corruption” , that’s why I wrote the below paragraph in the earlier comment.

“::->
The CPM has welcomed and accepted the vigilance report. They found some investigating officers as guilty. So there is a case of corruption. You will not agree with the word “corruption”. Well…let me modify as, there is a case of “something” which caused a monetary lose to the government, whatever be the amount. Could you mention a case on government projects, causing monetary lose to govt and bribe / illegal commission had NOT been transferred?. So its hard to believe that the Lavlin is an exceptional case where monitory benefits has not been transferred.
“<-::

What I said were the simple logics those acceptable to common people, not to communist scholars or masters of the art of reasoning. That is, whatever be the reason, Comrade Pinarayi didn’t want to defend the case in a legal way. You can find a hell lot of justification or reasoning for that. But the truth is Comrade Vijayan has been trying to avoid legal procedure using the constitutional protection for politicians.

My intention was NOT to get a certificate for hinduthwa from you. You can never realize the real notion of hinduthwa without studying it. I never want you to own or disown anything related to hinduthwa…did I? My intention was to express my discontent on linking real notion of hinduthwa to what the BJP & Co are preaching as hinduthwa. Infact “hinduthwa” was an off-topic in my comment. I accept my mistake…well

Well.. Regarding the sentences I used with Marxism / Leninism were copied from a channel discussion in Indiavision by Mr Hameed Chendamangaloor yesterday. Unlike me, Mr Chendamangaloor is a learned person who knows what he is telling of. Anyway, here also I accept my mistake without giving a reference of Hameed Chandamangaloor. If you want you can explain anything wrong in the contextual usage of Marxism /Leninism , I would be happy to listen.

Aveen Said:
::->
Instead, the politics of madani and PDP is not at all acceptable to Hindu community (you may call, de-politicized hindu individuals).
<-::
This is what I said, not the communist polarization afraid of Madani. So you need not be sympathetic to communist voters.

Regarding Jayarajan issue , I can accept to your point. But unfortunately, in most of the discussions about impudence of LDF leaders, EP Jayarajan’s “Poda Pulle” usage arises first.

I am typing in English NOT because of my expertise in English. I know my English poor… Its evident in all my comments. But I am not familiar to Malayalam typing

karimeen said...

സത്യം തുറന്നു പറഞ്ഞതിനു ആയിരം നന്ദി.സഖാവെ.

സമയമുണ്ടെങ്കില്‍ ഇവിടെhttp://communistkerala.blogspot.com/2009/05/blog-post_28.html വായിക്കുക.

kaalidaasan said...

കുറച്ച് നാളുകള്‍ക്ക് മുമ്പ്, മമ്മൂട്ടി ജനാധിപത്യത്തിന്റെ താക്കോല്‍ അന്വേഷിച്ചു നടന്ന പോലെ മാരീചന്‍ തോല്‍വിക്ക് നാനാര്‍ത്ഥങ്ങള്‍ അന്വേഷിച്ചു നടക്കുന്നു.

ഈ തോല്‍വിക്ക് നാനാര്‍ത്ഥങ്ങളില്ല. ഒരര്‍ ത്ഥമേ ഉള്ളൂ. അതിതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ഭൂരിഭാഗം ആളുകളും ഇടതു മുന്നണിയുടെ നിലപാടുകള്‍ തള്ളിക്കളഞ്ഞു. ഇടതുമുന്നണിയുടെ നിലപാടുകള്‍ എന്നു പറഞ്ഞാല്‍ സി പി എമ്മിന്റെ നിലപാടുകള്‍ . കുറച്ചു കൂടെ തെളിച്ചു പറഞ്ഞാല്‍ സി പി എമ്മിലെ കിരീടം വക്കാത്ത രാജാവായ , പിണറായി വിജയന്റെ നിലപാടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഉള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചേല്‍പ്പിച്ച നിലപാടുകള്‍.

ലാവലിന്‍ കേസില്‍ എങ്ങനെയെങ്കിലും തടി തപ്പാനുള്ള വെപ്രാളത്തില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകള്‍ , മദനി എന്ന മത തീവ്രവാദിയുമായുള്ള ബാന്ധവം , വീരേന്ദ്രകുമാറിനോടുള്ള വ്യക്തി വിരോധം, സി പി ഐ യെ അപമാനിച്ച പെരുമാറ്റം , ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തെയും അതിന്റെ നേതാക്കളെയും രണ്ടു വര്‍ഷത്തോളം അപമാനിച്ചത്.ഇതെല്ലാം പിണറായി വിജയന്റെ നിലപാടുകളായിരുന്നു. ഇതൊക്കെ ധാര്‍ഷ്ട്യത്തോടും, അസഹിഷ്ണുതയോടും, ഏകാധിപത്യപരമായുമാണ്, പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിച്ചത്. ഇവയെല്ലാം ഭൂരിപക്ഷം വോട്ടര്‍മാരും തള്ളിക്കളഞ്ഞു. അതും നാണം കെട്ട ഒരു തോല്‍വി സമ്മാനിച്ചുകൊണ്ടും . ഈ യധാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുക തന്നെവേണം .

kaalidaasan said...

തോല്‍വിക്കു പല കരണങ്ങളുമുണ്ട്. ശരിയായി വിശകലനം ചെയ്താല്‍ എല്ലാ അമ്പുകളും തറക്കുന്നത് പിണറായി എന്ന വ്യക്തിയിലായിരിക്കും . അവയൊന്നും കണ്ടിട്ടും കണുന്നില്ലെന്നു നടിച്ച്, പ്രേത വേട്ടക്കിറങ്ങിയിരിക്കുന്നു , പാര്‍ട്ടിക്കുള്ളില്‍ പിണറായിയും പാര്‍ട്ടിക്ക് പുറത്ത് ചേവകന്‍ മാരും.

വി എസിനെതിരെ എയ്യുന്ന ഒളിയമ്പുകള്‍ പതിവു പോലെ ഒരു ചുള്ളിക്കമ്പിന്റെ ബലം പോലും ഇല്ലാത്തതാണ്. മാരീചന്‍ എന്ന ചേവകന്‍ വര്‍ഷങ്ങളായി ബ്ളോഗില്‍ അതു ചെയ്യുന്നു. ഈ ബ്ളോഗിലും ആവര്‍ത്തിക്കുന്നു. ഇത്രകാലവും പിണറായി പറയുന്നത് ഏറ്റുപിടിച്ചിട്ടും , വി എസ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നോ, പാര്‍ട്ടിയില്‍ നിന്നോ പുറത്തായില്ല. അതിന്റെ കലിപ്പ് ഇവിടെയും അഴിഞ്ഞാടുന്നു.

മൂന്നു കാര്യങ്ങളാണ്, മാരീചന്‍ ഇവിടെ അവതരിപ്പിക്കുന്നത്

1. വി എസിന്റെ നിലപാടുകള്‍ കാരണം ഇടതുപക്ഷത്തിനു വോട്ടു കുറഞ്ഞു.

2. മദനി എന്ന മത തീവ്രവാദിയുമായുള്ള ബന്ധം പവിത്രമാണ്.

3. ഇടതുപക്ഷത്തിനു 2 ലക്ഷം വോട്ടേ കുറഞ്ഞിട്ടുള്ളു.

ഇവയുടെ സത്യാവസ്ഥ എന്താണ്?

വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നത് പാടിപ്പഴകിയ പല്ലവിയാണ്. എന്നിട്ടും അദ്ദേഹം പാര്‍ട്ടി അംഗമായി തുടരുന്നു എന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നമുക്ക് കാണാം . സി പി എം എന്ന പാര്‍ട്ടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന ഒരു ആരോപണമാണിത്. സി പി എമ്മിനെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നവരേ ഇതു പോലെ ഒരു ആരോപണം ഉന്നയിക്കൂ. മാരീച ചേകവര്‍ അവിടെയും നിറുത്തുന്നില്ല. 2004 ല്‍ കരുണാകരന്‍ നടത്തിയ അഹ്വാനം, വി എസ് നടത്തി എന്നു പറയുന്ന അഹ്വാനമായി താരതമ്യം ചെയ്യുന്നു. 2004 ല്‍ കരുണാകരന്റെ ഏതോ പ്രസ്താവനയാണ്, യു ഡി എഫിനെ തോല്‍പ്പിച്ചതെന്ന്, കുഞ്ഞഹമ്മദിനേപ്പോലുള്ള, ഇപ്പോള്‍ മരത്തില്‍ നിന്നിറങ്ങി വന്ന പോലെ രൂപമുള്ളവര്‍ പോലും കരുതില്ല. ഇടതു പക്ഷത്തിന്റെ അന്തസിനെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു പരാമര്‍ശമാണത്. ഏതെങ്കിലും നേതാക്കന്‍മാര്‍ പ്രസ്താവന നടത്തുന്നതാണ്, ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നതെന്നു വന്നാല്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവയുടെ നയങ്ങള്‍ക്കോ ഒരു പ്രസക്തിയും ഇല്ലെന്നു വരുന്നു. അങ്ങനെ കരുതുന്നവരുടെ തല പരിശോധിക്കണം . നിഷേധവോട്ടുകള്‍ കൊണ്ട്, അല്ലെങ്കില്‍ കരുണാകരന്‍ എന്തോ പറഞ്ഞതു കൊണ്ടുള്ള ഭാഗ്യം കൊണ്ട് ഇടതുപക്ഷം 2004 ല്‍ ജയിച്ചു എന്ന് ഒരു ഇടതു പക്ഷ അനുകൂലിയും പറയില്ല. ഇടതുപക്ഷത്തിനര്‍ഹതപ്പെട്ട വിജയം ഇടതു പക്ഷം നേടി. അത് കരുണാകരന്റെ ചെലവിലായിരുന്നു എന്ന് പറയുന്ന ആള്‍ ഇടതു പക്ഷത്തിന്റെ ബന്ധുവാകാന്‍ തരമില്ല.


അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിന്റെ തല്ലു കൊണ്ട പാടുകള്‍ ശരീരത്തില്‍ ഇപ്പോഴുമുള്ളവര്‍, ആ കരുണകരന്റെ പിന്നാലെ പോയതിന്റെ ചരിത്രം കേരളിയര്‍ക്കെല്ലാം അറിയാം . ആ നാണം കെട്ട നടപടി ആരാണു നടത്തിയതെന്നും എല്ലാവര്‍ക്കും അറിയാം . അദ്ദേഹത്തിന്റെ ഒരു ഭക്തന്‍ 2004 ലെ ജയം കരുണാകരന്റെ മിടുക്കായി അവതരിപ്പിക്കുന്നതും എന്തിനാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വി എസ് വിരോധത്തിന്റെ ഒരു കാഠിന്യമേ!

kaalidaasan said...

വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ ഇടതു പക്ഷത്തില്‍ നിന്നകറ്റി എന്നാണ്, പിണറായിയും സേവകരും പാര്‍ട്ടിക്കുള്ളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തോറ്റുപോകുമെന്നു പറഞ്ഞവര്‍ , പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച ഫലം കണ്ട് അന്തം വിട്ടു പോയി. ഏതു വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞപോലെ, തെരഞ്ഞെടുപ്പു ജയിച്ചാലും തോറ്റാലും , വി എസിനു കിടക്കപ്പൊറുതി കൊടുക്കില്ല എന്നു ശഠിക്കുന്നവര്‍ പിന്നെ എന്തു ചെയ്യും ? വി എസിനെ ആക്രമിക്കുക എന്ന ഒറ്റ അജണ്ട പുറത്തെടുക്കും . അതാണു പാര്‍ട്ടിക്കകത്തും, മാരീചനേപ്പോലുള്ള ചേകവരെ വച്ച് പാര്‍ട്ടിക്ക് പുറത്തും അവര്‍ ചെയ്യുന്നത്. ആദ്യം പറഞ്ഞു വി എസ് വോട്ടു മറിച്ചു എന്ന്. ലക്ഷക്കണക്കിനു വോട്ടുകള്‍ ഓരോ മണ്ഠലത്തിലും മറിക്കാന്‍ വി എസിനു കഴിയും എന്നു സമ്മതിക്കുന്നതിലെ മണ്ടത്തരം റ്റ്യൂബ് ലൈറ്റ് ബുദ്ധിയുള്ളവര്‍ക്ക് ആദ്യം മനസിലായില്ല. പിന്നീട് ചികഞ്ഞു കണ്ടുപിടിച്ചതാണ്, വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ അകറ്റി എന്ന പുതിയ സിദ്ധാന്തം .

നിഷ്പക്ഷ വോട്ടര്‍മാര്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നു തിരിച്ചറിയാത്ത വിവരദോഷികളേ ഇതു പറയൂ. അവര്‍ കരുതിയത് നിഷ്പക്ഷ വോട്ടര്‍മാര്‍ , പണം കൊടുത്തു ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന ജാഥാ തൊഴിലാളികളേപ്പോലെയാണെന്നാണ്. അവരോട് നമുക്ക് സഹതപിക്കാം .
നിഷ്പക്ഷ വോട്ടര്‍മാര്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരും , ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ചും ,അവരുടെ നയപരിപാടികളേക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരുമാണ്. പാര്‍ട്ടികളുടെ നയപരിപാടികള്‍ കൂലം കഷമായി വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നവരാണവര്‍ . ലാവലിന്‍ കേസിലും , മദനി വിഷയത്തിലും , സി പി ഐയോടും ജനതദളിനോടും പിണറായി സ്വീകരിച്ച നിലപാടുകള്‍ , നവകേരള യാത്രയില്‍ പുഷ്പ കിരീടവും അമ്പും വില്ലുമായി അഴകിയ രാവണനേപ്പോലെ നടത്തിയ വഷളത്തം , കുട്ടിക്കുരങ്ങന്‍ മാരേക്കൊണ്ട് സകല രാഷ്ട്രീയ എതിരാളികളേയും സി ബി ഐയേയും കോടതിയേയും വരെ വിളിപ്പിച്ച ഓക്കാനം വരുന്ന ചീത്ത വിളികള്‍ , സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ ഫാരീസ് അബൂബേക്കര്‍ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളുമായുള്ള കൂട്ടുകെട്ട് , വി എസ് എന്ന കേരള മുഖ്യമന്ത്രിയെ അവഹേളിക്കുകയും മദനി എന്ന മത തീവ്രവാദിയെ എഴുന്നേറ്റു നിന്നു സ്വീകരിക്കുകയും ചെയ്തത്, മുതലായവയ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ , വി എസിന്റെയോ മറ്റാരുടെയെങ്കിലുമോ ഒരു പ്രസ്ഥാവനയുടെയും പിന്‍ബലം അവശ്യമില്ലാത്തവരാണവര്‍ .അവരെ വെറും വോട്ടു യന്ത്രങ്ങളായി മാത്രം കാണുന്നവരുടെ ബുദ്ധിശൂന്യതക്ക് ഒരു നമോവാകം . ലാവലിന്‍ വിഷയത്തിലും , മാഫിയകളുമായുള്ള കൂട്ടുകെട്ടുകളിലും ,മദനിയുമായുള്ള സഖ്യത്തിലും , സി പി ഐയേയും ജനതദളിനേയും പിണക്കിയതിലും വി എസിന്റെ നിലപാടുകള്‍ വളരെ നേരത്തെ മനസിലാക്കിയവരാണവര്‍ . അതൊക്കെ കമ്യൂണിസ്റ്റാശയങ്ങള്‍ക്കും ഇടതുപക്ഷ ഐക്യത്തിനും വിരുദ്ധമായ നീക്കങ്ങളാണെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസം അവര്‍ക്കുണ്ട്. അവരെ കളിയാക്കുന്ന പ്രസ്താവന നടത്തിയാല്‍ , അവര്‍ ഇടതുപക്ഷത്തുനിന്നും കൂടുതല്‍ അകലും .

kaalidaasan said...

മാരീചന്‍ വി എസിനെതിരെ നടത്തുന്ന ആരോപണമാണതി വിചിത്രം . വി എസ് വോട്ടെടുപ്പിന്റെ തലേന്ന് ഫോണിലൂടെ വോട്ടര്‍ മാരോട്, ഇടതുപക്ഷ സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചത്രേ!. വി എസിനു മാരീച ബുദ്ധിയാണെന്ന് വിവരമുള്ളവര്‍ കരുതില്ല. വി എസിന്റെ ഓരോ നീക്കങ്ങളും, വാക്കുകളും ഹബ്ബിള്‍ റ്റെലസ്കോപ്പിലെന്ന പോലെ ചാരന്‍ മാരെ വച്ച് പിന്തുടരുന്ന മാഫിയക്ക്, റ്റെലഫോണ്‍ ചെയ്ത് ഒരു തെളിവു കൊടുക്കാന്‍ അദ്ദേഹം മാരീച വര്‍ഗ്ഗത്തിലൊന്നുമല്ല ജനിച്ചത്. കുറച്ചുകൂടെ വിശ്വസയോഗ്യമായ ആരോപണം ഉന്നയിക്കാനുള്ള വളര്‍ച്ച നേടൂ മാരീചാ. വി എസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനു തെളിവുണ്ടെങ്കില്‍ അത് നേരിട്ട് കാരാട്ടിനയച്ചുകൊടുക്കൂ. അടുത്ത നിമിഷം വി എസ് പാര്‍ട്ടിക്കു പുറത്താകും . മാരീചന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം സാഷാത്ക്കരിക്കപ്പെടും . സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന സമിതിക്കും കുറച്ച് പുലഭ്യം പറയാനല്ലാതെ വി എസിനെതിരെ ഒരു നടപടിയും എടുക്കാനാകില്ല എന്ന കാര്യം മാരീചനറിവുള്ളതാണല്ലോ.


മദനിയെ വെള്ളപൂശാന്‍ മാരിചന്‍ കൂട്ടുപിടിക്കുന്ന 2004 ലെ ഏതോ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചാല്‍ ആരും ചിരിച്ചുപോകും . മാധ്യമപൂതനകള്‍ എന്നു വിളിച്ചാക്ഷേപിച്ച മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തക്ക് അമൃതിന്റെ മഹത്വം നല്‍കുന്നത് കാണാന്‍ നല്ല ശേലുണ്ട്. ഇടതുപക്ഷത്തിനു പല സംഘടനകളും പിന്തുണയും വോട്ടും നല്‍കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. അതവരുടെ ഇഷ്ടം . രാമന്‍ പിള്ളയുടെ ജനപക്ഷം എന്ന സംഘടനയും ഇപ്രാവശ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മദനി എന്ന മത തീവ്രവാദിയുമായി സഖ്യമുണ്ടാക്കിയതും അദ്ദേഹം നിര്‍ദ്ദേശിച്ച ആളെ മുന്നണിയില്‍ ആലോചിക്കാതെ സ്ഥനാര്‍ ത്ഥിയാക്കിയതും അതിനു വേണ്ടി സി പി ഐയുമായി ഉടക്കിയതും , ഏതെങ്കിലും സംഘടന ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നതുപോലെയല്ല. തിരുവനന്തപുരത്തു നടന്ന സമ്മേളനത്തില്‍ വി എസ് വേദിയിലേക്കു വന്നപ്പോള്‍ മുഖം വീര്‍പ്പിച്ച് തലകുനിച്ചിരുന്നതും , കുറ്റിപ്പുറത്ത് മദനി വേദിയിലേക്ക് വന്നപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിച്ചു സ്വീകരിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ ഓഛാനിച്ചു നിന്നതുമെല്ലാം കേരളീയരെല്ലാം കണ്ടതാണ്. അത് കണ്ട കമ്യൂണിസത്തെ സ്നേഹിക്കുന്ന ആരും , പിണറായി എന്ന കമ്യൂണിസ്റ്റിന്റെ അധപ്പതനം കണ്ട്, സഹതപിക്കും . മദനിയാണിപ്പോള്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ പൊതു വേദികളില്‍ വിശദീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ വക്താവിനേപ്പോലെയാണദ്ദേഹം പെരുമാറുന്നതും . ഒരു മത തീവ്രവാദി ഇടതുപക്ഷത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് പ്രബുദ്ധ കേരളത്തിനപമാനമാണ്. പി ഡി പിക്കാരോ എന്‍ ഡി എഫുകാരോ ആരു വേണമെങ്കിലും ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമില്ല. അതവരുടെ ഇഷ്ടം .പക്ഷെ അവരുമായി സഖ്യത്തിലേര്‍പ്പെടുന്നതും, പരസ്യമായി വേദി പങ്കിടുന്നതും, കെട്ടിപ്പിടിക്കുന്നതും, അപഹാസ്യമാണ്. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ ഈ മദനി പ്രേമം കണ്ട് മുഖം തിരിച്ചു. അതൊന്നും മനസിലാക്കാനുള്ള വിവരം മാരീചനില്ലെങ്കിലും വളരെയധികം മലയാളികള്‍ക്കുണ്ട്.

വോട്ടിന്റെ കണക്കുകൊണ്ട് മാരീചന്‍ നടത്തുന്ന കസര്‍ത്തുകള്‍ രസാവഹമാണ്. 2004 ല്‍ വോട്ടു ചെയ്തവരില്‍ 2 ലക്ഷം പേരേ ഇടതുപക്ഷത്തിനിത്തവണ വോട്ടു ചെയ്യാതിരുന്നുള്ളു എന്നൊക്കെ പറഞ്ഞ് മലയാളികളെ ഇതുപോലെ ചിരിപ്പിക്കല്ലേ. ഇതിലും എത്രയോ കൂടതലാകാനാണു സാധ്യത. കഴിഞ്ഞ കോളേജ് ഇലക്ഷന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏതാണ്ടു മുഴുവനായി തൂത്തുവാരിയിരുന്നു.ഈ വിദ്യാര്‍ത്ഥികളാണ്, പുതിയതായി വോട്ടവകാശം നേടിയവര്‍ . ഇടതുപക്ഷാഭിമുഖ്യമുള്ള ഇവരില്‍ ഭൂരിഭാഗം പേരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തിരിക്കാനാണ്, എല്ലാ സാധ്യതയും . മദനി വഴി കിട്ടിയ വോട്ടുകളും ഈ പുതിയ വോട്ടുകളും ഉണ്ടായിട്ടും 2 ലക്ഷം വോട്ടുകള്‍ ഇടതുപക്ഷത്തിനു കുറഞ്ഞു എന്നാണെങ്കില്‍ , ഇടതുപക്ഷത്തു നിന്നും നഷ്ടപ്പെട്ട വോട്ടുകള്‍ അനേകലക്ഷങ്ങള്‍ വരും . അതു മനസിലാക്കാതെ 2 ലക്ഷത്തിന്റെ കണക്കും കെട്ടിപ്പിടിച്ചിരിക്കുന്നവര്‍ വിവരദോഷികള്‍ തന്നെയാണ്. ഇനിയിപ്പോള്‍ വാദത്തിനു വേണ്ടി, പുതിയ വോട്ടര്‍മാര്‍ ഒന്നടങ്കം യു ഡി എഫിന്‌ വോട്ടു ചെയ്തു എന്നു സമ്മതിച്ചാല്‍ , അത് വിരല്‍ ചൂണ്ടുന്ന വലിയ ഒരാപത്തുണ്ട്. അതു മാരീചനു മനസിലാവേണ്ടതാണ്. മനസിലായില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാന്‍ പറ്റൂ.

kaalidaasan said...

കഴിഞ്ഞ പ്രാവശ്യം വോട്ടു ചെയ്യാതെ വീട്ടിലിരുന്നവര്‍, കൂട്ടമായി പോയി യു ഡി എഫ്നു വോട്ടു ചെയ്തെങ്കില്‍ , അതും ഇടതുപക്ഷത്തിന്റെ ഇന്നത്തെ നിലപാടുകള്‍ ഇഷ്ടമില്ലാത്തവര്‍ പരാജയപ്പെടുത്താന്‍ തന്നെ വാശിയോടെ വോട്ടു ചെയ്തു എന്നും വരുന്നു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചുള്ള ഒരു വിഷയവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.

ലക്ഷങ്ങളുടെ കണക്കു പറയുന്നതില്‍ വലിയ കാര്യമില്ല. ഒരു വോട്ട് കൂടുതല്‍ കിട്ടുന്ന ആളാണ്, ജനാധിപത്യത്തില്‍ വിജയി. അതാണു ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ. ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണ്, ഒരു മത തീവ്രവാദിയുടെ പിന്നാലെ പോയതെന്നാണ്, പല ഇടതുപക്ഷ അനുഭാവികളും പറഞ്ഞിരുന്നത്.

വോട്ടു കുറയുമ്പോള്‍ സ്വന്തം പാളിച്ചകള്‍ മനസിലാക്കാനും, തെറ്റുകള്‍ തിരുത്താനും കഴിയുന്നത് എല്ലാവര്‍ക്കും പറ്റുന്നതല്ല. അതിനു പക്വതയും വിവേകവും വേണം . ഇതു രണ്ടുമില്ലാത്തവര്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താന്‍ ആഞ്ഞു ശ്രമിക്കും . സ്വന്തം പാര്‍ട്ടിക്കാരെയും, അതും സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയേയും പുലഭ്യം പറയും .ബി ജെ പി എന്ന പാര്‍ട്ടി പോലും നയങ്ങളിലെ പാളിച്ചകള്‍ പെട്ടെന്നു മനസിലാക്കി. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വവും, മറ്റ് ഇടതു പാര്‍ട്ടികളുടെ നേതാക്കളും അവര്‍ക്ക് പറ്റിയ പളിച്ചകള്‍ കണ്ടെത്തിക്കഴിഞ്ഞു. പതിവു പോലെ കേരളത്തിലെ പാര്‍ട്ടി വി എസ് എന്ന ഒറ്റ അജണ്ടയില്‍ ചുറ്റിക്കറങ്ങുന്നു. മുന്നില്‍ തുറന്ന പുസ്തകം പോലെ കിടക്കുന്ന പളിച്ചകള്‍ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പ്രേതവേട്ടക്കിറങ്ങിയിരിക്കുന്നു.

കേരളത്തില്‍ യു ഡി എഫിനു 15-16 സീറ്റുകള്‍ വരെ കിട്ടാമെന്ന് പ്രവചിച്ച സര്‍വേകള്‍, വി എസ് എന്ന കേരള മുഖ്യമന്ത്രിയുടെ സ്വീകാര്യത 36 ശതമാനമെന്നും ഉമ്മന്‍ ചാണ്ടിയുടേത് 20 ശതമാനമെന്നും പിണറായി വിജയന്റേത് 1 ശതമാനമെന്നും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ കേരള മുഖ്യമന്ത്രിക്ക് നല്ല സ്വീകാര്യതയാണെന്നു പറഞ്ഞു.

അതു കൂടി കണ്ടപ്പോള്‍ പിണറായിക്ക് സഹിക്കാന്‍ വയ്യ. അതാണീപ്പോള്‍ വി എസിനെതിരെ ഒരു ഒളിപ്പോരു കൂടി നടത്തി നോക്കുന്നതിന്റെ പിന്നിലെ യുക്തി. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടതു മുന്നണി തോല്‍ക്കുമെന്നു പറഞ്ഞ കഴുതകളുടെ വായടപ്പിക്കുന്നതായിരുന്നു 2006 ലെ തിളങ്ങുന്ന വിജയം . ആ കഴുതകള്‍ വീണ്ടും അതേ പല്ലവി പാടിക്കൊണ്ടിരിക്കുന്നു. കുഴലൂത്തുകാര്‍ അത് പല വേദികളിലും ആവര്‍ത്തിക്കുന്നു.

വി എസിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും കഴിയുമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയാണിപ്പോള്‍ പിണറായിയുടെ മനസിലുള്ളു. തെരഞ്ഞെടുപ്പു പരാജയം പോലും അതിനുള്ള കാരണമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു.

അല്ലാതെ പര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങളല്ല അദ്ദേഹത്തിനു ചിന്താവിഷയം .

യശ്വന്ത് സഹായി said...

പഞ്ചഭൂത് ജൈസേ അഞ്ച് കമന്റില്‍ നിര്‍ത്തിയതിനു കാളിദാസ് കോ ഏക് ശുക്രിയ. നഹീ തോ രാമായണ്‍ മുഴുവന്‍ വായിച്ച് സമയം കളഞ്ഞ് എന്റെ ഭാരത് യാത്ര കൊളം ഹോ ജാനേ കീ സംബാവനാ ദാ, ദീ ദൂ...

മനനം മനോമനന്‍ said...

ആഘോഷിയ്ക്കട്ടെ, ആഘോഷിയ്ക്കട്ടെ !

സി.പി.എം അങ്ങു പിരിച്ചുവിട്ടാലോ? രാജ്യത്തെ പ്രശ്നങ്ങൾ എല്ലാം അതോടെ തീരുമല്ലോ!

എത്രയെത്ര വേട്ടപ്പട്ടികളിൽനിന്നു രക്ഷപ്പെട്ടുവേണം ഈ പാർട്ടിയെ എവിടെയെങ്കിലും ഒന്നു കൊണ്ടുചെന്നെത്തിയ്ക്കാൻ.അതിനുള്ള പെടാപാടുകൾ പെടുമ്പോൾ കപട ആദർശത്തിന്റെ പേരും പറഞ്ഞു ഇറങ്ങും ചിലർ.

കേരളത്തിന്റെയുഇം ബംഗാളിന്റെയും പച്ചയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എം തിളങ്ങി നിൽക്കുന്നത്‌ അത്ര പെട്ടെന്നു ചിലർക്കു ദഹിയ്ക്കില്ലല്ലോ.

തോൽവി തോൽവി തന്നെ. അതിനു പല കാരണങ്ങളും ഉണ്ടാകും. അവ കണ്ടെത്തി പരിഹരിയ്ക്കുകയും വേണം. പക്ഷെ സി.പി.എമ്മിന്റെ തോൽവി മാത്രം ഇങ്ങനെ ആഘോഷിയ്ക്കുന്നതിന്റെ പൊരുളെന്ത്‌? കോൺഗ്രസ്സുകാരല്ല, ഇപ്പോൾ ഇടതു തോൽ വി ആഘോഷിയ്ക്കുന്നത്‌. ഇടത് എന്ന്‌ അവകാശപ്പെടുന്ന ആദർശനാട്യക്കാരായ ചിലരാണ്. പച്ച മലയാളത്തിൽ വർഗ്ഗവഞ്ചകർ. പാർട്ടിയിലിരുന്ന്‌ നേടാവുന്നതിന്റെ പരമാവധിയിൽ എത്തിയിട്ട്‌ എനിയ്ക്കു ശേഷം ഈ പാർട്ടി വേണ്ടെന്നു കരുതുന്ന വേറെ ചിലർ. നടക്കട്ടെ നടക്കട്ടെ .

കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്നു മാത്രം പറയാം.

ദേശീയതലത്തിൽ ബി.ജെ.പി പരജയപ്പെട്ടത് ആഘോഷിയ്ക്കേണ്ട സമയത്ത്‌ കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ പരാജയം ആഘോഷിയ്ക്കുന്നതിലാണ് മിക്കവരും സായൂജ്യം അടയുന്നത്‌!. ഇത്രയധികം വെറുക്കപ്പെടാൻ മാത്രം ഇക്കാലമത്രയും എന്തു രാജ്യദ്രോഹമാണ് സി.പി.എം ചെയ്തിട്ടുള്ളത്‌?

santhosh said...

Excellent Maareechan...Innallenkil naale Aadarshathinte perum paranhu swanthm image maathram nokki nadakkunna No-1 party virudhanaaya ee Achuthaanandane CPM pravarthakarum mattullavarum thirichariyum.....

CPM enna party nalkiya CM sthaanathu allippidichirikkunna iyaal athinu shesham eppozhenkilum swantham partiye defend cheythittundo ???

Partiyude theerumaanangalil urachu ninnu kondu shathrukkalude aaropanangalil ninnum partiye defend cheyyunna Pinarayiye Ee chettakalellaam koodi aakramikkunnathil albhuthamilla..Ee VS enna communist already nashichu ennu avarkkariyaam...

Election varumbol party pravarthakare thaazhethattu muthal irakkaanum pracharanam nadathaanum Pinaraayi maathrame undaakaarulloo...Veerppicha mukhavumaayi dushtu pidichirikkunna ee maanyan mukkiyum mooliyum maadhyama veeranmaarkku support nalki party pravarthakarude confidence thakarkkuka maathramaanu cheyyunnathu..

Ee VS ennu parayunna kapada aadarshavaadiye ethrayum pettennu chavitty purathaakkanam. Iyaal swantham party undaakkiyittu enthu venamenkilum cheythotte..Onnu kaanaamallo...

dotcompals said...

നാട്ടിമ്പുറത്ത് ഒരു ചൊല്ലുന്‍ട് " അരിയും തിന്ന്, ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ മെക്കിട്ട് !"

kaalidaasan said...

മനോമനാ,

തോല്‍വി തോല്‍വിയാണെന്നും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നും എല്ലാവര്‍ ക്കും അറിയാം . പക്ഷെ സി പി എം കണ്ടെത്തിയെന്നു പറയുന്ന കാരണങ്ങള്‍ മറ്റെല്ലാവരും വിശ്വസിക്കണമെന്നു വാശി പിടിക്കുന്നതെന്തിനാണ്? കേരളത്തിലെ ഭൂരിഭാഗം പത്രങ്ങളും ഇടതുപക്ഷത്തിനെതിരാണ്. രണ്ട് പത്രങ്ങളൊഴികെ മറ്റെല്ലാം സി പി എമ്മിനും എതിരാണ്. ഇവര്‍ക്കൊക്കെ അവരുടേതായ കാഴ്ചപ്പടുകളുണ്ട്. അത് പോലെ ഇടതുപക്ഷത്തുള്ള പലര്‍ക്കും പിണറായി വിജയന്റെ പല നയങ്ങളും ഇഷ്ടമില്ല. വി എസ് തന്നെ അദ്ദേഹത്തിന്റെ എതിര്‍പ്പുകള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. വി എസിനെയും ഇടതു നാട്യക്കാരന്‍ എന്നു വിളിക്കാനുള്ള സ്വാതന്ത്യം മനോമനനുണ്ട്. അവര്‍ അഘോഷിക്കുകയാണെന്നും മനോമനനു വിശ്വസിക്കാം.


ബംഗാളിലെ ഉലുബറിയയില്‍ ‍സി പി എം സ്ഥാനാര്‍ത്ഥികള്‍ എട്ടുതവണയായി ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുവരുന്ന മണ്ഡലമായിരുന്നു. അവിടെ ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാപ്രസിഡന്റും സി.പി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഹന്നാന്‍ മുല്ല 98,936 വോട്ടുകള്‍ക്കാണ് ഇത്തവണ തോറ്റത്. . തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ 'ഞങ്ങളെ ജനങ്ങള്‍ അത്യന്തം ഗുരുതരമായി ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാട്ടിലെ യാഥാര്‍ഥ്യമറിയാനുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു'. ഈ പ്രതികരണം സി.എന്‍.എന്‍. അഭിമുഖത്തില്‍ കരണ്‍ഥാപ്പര്‍ സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തി. അതിനെ ശരിച്ചുവെച്ച് യെച്ചൂരി പറഞ്ഞതിങ്ങനെ: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇത്തരം ഒരു തോല്‍വി സംഭവിക്കുമായിരുന്നില്ല'.

ഇങ്ങനെയൊക്കെയാണു പക്വതയുള്ള രാഷീയ നേതക്കളുടെ വിലയിരുത്തലുകള്‍ . . അവരാരും തെരഞ്ഞെടുപ്പു പരാജയം മാരീചന്‍ ആരോപിക്കുന്നപോലെ വിഎസ് എന്ന വ്യക്തിയുടെയോ മറ്റാരുടെയെങ്കിലുമോ തലയില്‍ കെട്ടി വക്കുന്നില്ല. പിണറായി പറഞ്ഞപോലെ ലെനിനിസ്റ്റ് സംഘടന തത്വം അരെങ്കിലും ലംഘിച്ചു എന്ന കടിച്ചാല്‍ പൊട്ടാത്ത കാരണം കൊണ്ടാണു തോറ്റതെന്നും പറഞ്ഞില്ല.ജനങ്ങള്‍ വോട്ടു ചെയ്തില്ല. അതിനു കാരണം വോട്ടു ചെയ്യണ്ട മഹത്വം ഇടതു പക്ഷ രാഷ്ടീയ നേതാക്കളില്‍ അവര്‍ കണ്ടില്ല.

kaalidaasan said...

തലസ്ഥാനത്ത് കോണ്ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിന്റെ പ്രധാന വാതിലില് ഇങ്ങനെയൊരു ബോര്ഡ് തൂങ്ങിയാല് അത്ഭുതപ്പെടരുത്. "സാക്ഷാല് വിഎസ് അച്യുതാനന്ദന്, ഈ പാര്ട്ടിയുടെ ഐശ്വര്യം........."മനുഷ്യന്റെ ബുദ്ധിക്ക് ഭ്രമമുണ്ടാകുമ്പോള്‍ ഇതിലപ്പുറം എഴുതും. ഐശ്വര്യം എന്ന വാക്കിനു മാരീചന്‍ കല്‍പ്പിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്. നാലു സീറ്റു കിട്ടുന്നതാണൈശ്വര്യം എന്ന് പാര്‍ല മെന്ററി വ്യാമോഹം ബാധിച്ച മനസില്‍ നിന്നേ വരൂ. സംഘടനയും രാഷ്ട്രീയവും തകര്‍ന്ന് തരിപ്പണമായിട്ടും കോണ്ഗ്രസ് അഖിലേന്ത്യാ തലത്തില്‍ 204 സീറ്റു നേടിയതിന്‌ ആപാര്‍ട്ടി ആരോടായിരിക്കണം നന്ദി പറയേണ്ടത്? ആകാലത്തില്‍ യു പി എ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട കാരാട്ടിനോടോ? ഏ ഐ സിസി ഓഫീസിനു മുമ്പില്‍ “സാക്ഷാല് പ്രകാശ് കാരാട്ട് , ഈ പാര്ട്ടിയുടെ ഐശ്വര്യം........." എന്നോ സാഷാല്‍ എല്‍ കെ അദ്വാനി ഈ പാര്‍ ട്ടിയുടെ ഐശര്യം ….” എന്നോ ഒരു ബോര്‍ഡ് തൂങ്ങുന്ന പോലെയോ മാരീചന്റെ വികല സങ്കല്‍പ്പത്തിനര്‍ത്ഥമുള്ളു.



മദംമുറ്റിയ പതിനായിരം കൊലകൊമ്പന്മാര് പുറത്തു നിന്ന് കുത്തിമലര്ത്തിയാലും ഉടഞ്ഞു വീഴാത്ത ചട്ടക്കൂട് തകര്ക്കാന് അകത്തിരുന്ന് കരളുന്ന ഒരു ചുണ്ടെലി ധാരാളം.ആതു മതിയെങ്കില്‍ ആ ചട്ടക്കൂട് വെറും മണല്‍ കൊട്ടാരമാണെന്നു ആളുകള്‍ തിരിച്ചറിയും . മാരീചന്‍ വിലപിക്കുമ്പോലെ ആരും ഒരു ചട്ടക്കൂടും തകര്‍ത്തിട്ടില്ല. 2004 ലും 2006 ലും കിട്ടിയ വോട്ടുകള്‍ സി പി എമ്മിനു കിട്ടിയിട്ടുണ്ട്.


ഇടതുപക്ഷം ഉയര്ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയം തിരഞ്ഞെടുപ്പു ചര്ച്ചകളില് നിന്ന് അകന്നേ നിന്നു. പകരം വന്നത്, മദനിയും ലാവലിനും പിന്നെ ഇടതുകാല്പനികതയുടെ സ്ഥിരം വാചാടോപങ്ങളും. ഈ മൂന്നു വിഷയങ്ങളും കോണ്ഗ്രസിനെയും യുഡിഎഫിനെയുംകാള് സമര്ത്ഥമായി സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും ഉളളില് നിന്ന് മാര്ക്കറ്റ് ചെയ്യപ്പെട്ടു. കേരളത്തിലെ സി പി എം നേതാക്കള്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരു ബദല്‍ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ചില്ല. യു ഡി എഫിനു എന്‍ ഡി എഫ് എന്ന സംഘടന രഹസ്യ പിന്തുണ കൊടുത്തപ്പോള്‍ , ഏല്‍ ഡി എഫിനു പി ഡി പി പരസ്യപിന്തുണ കൊടുത്തു. പിണറായിക്കെതിരെ ആഴിമതി ആരോപണം ഉണ്ടായപ്പോള്‍ , ഒരന്വേഷണവും നടക്കാതിരിക്കാന്‍ സര്‍വ കുതന്ത്രങ്ങളും നടത്തി. സാന്റിയാഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ, ഫാരീസ് അബൂബേക്കര്‍ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളില്‍ നിന്നും സഹായം വാങ്ങി. ഏയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ട്ടി ഓഫീസില്‍ സുഖവാസം നടത്തുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി അതില്‍ പാര്‍ ട്ടി ഓഫീസും അതിനു മുകളില്‍ ടൂറിസ വ്യവസായവും നടത്തുന്നു. പണക്കാര്‍ക്ക് സുഖിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലും നടത്തുന്നു. സി ബി യെയും കോടതിയേയും ചീത്ത വിളിക്കുന്നു. ഇതൊന്നും ഇടതുപക്ഷം മുന്നോട്ടു വക്കേണ്ട ബദല്‍ രാഷ്ട്രീയമല്ല. യു ഡി എഫിലെ ഘടകകഷികളുടെ രാഷ്ട്രീയമാണ്.

ലാവലിന്‍ വിഷയം കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി ബി ഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പിണറായി ഭക്തര്‍ പറഞ്ഞാലൊന്നും ജനം ചര്‍ച്ച ചെയ്യാതിരിക്കില്ല.

മദനി എന്ന മതതീവ്രവാദിയെ പാര്‍ട്ടി സെക്രട്ടറി പരസ്യമായി ആദരിക്കുകയും അദ്ദേഹം പറഞ്ഞ സ്ഥാനാര്‍ത്ഥിയെ സി പി ഐയുടെ സ്ഥിരം മണ്ഠലത്തില്‍ സ്ഥാനാര്‍ ത്ഥിയാക്കുകയും ചെയ്താല്‍ , അത് ചര്‍ച്ചാവിഷയമാകും . അത് പരസ്യവേദികളില്‍ വെളിയവും പിണറയിയും തമ്മിലുള്ള വാക് പ്പയറ്റായി മാറുമ്പോള്‍ സുബോധമുള്ളവര്‍ അത് ചര്‍ച്ച ചെയ്യും . അത് വേണ്ടിയില്ലായിരുന്നെങ്കില്‍ പിണറായിയും വെളിയവും കുറച്ചുകൂടെ ഉത്തരവദിത്തത്തോടെ പെരുമറണമായിരുന്നു. മദനിയുമായുള്ള കൂട്ടു കെട്ട്, ഇടതു മുന്നണിയിലെ സി പി ഐയും , ആര്‍ എസ് പിയും ജനതാ ദളും , സി പി എമ്മിലെ വലിയ ഒരു വിഭാഗവും ഇഷ്ടപ്പെടാത്തതാണ്. അതു പോലുള്ള വിഷയം മുന്നണിയിലും സി പി എമ്മിലും ചര്‍ച്ചാ വിഷയമാകുന്നത് സ്വാഭാവികമാണ്. മനുഷ്യനു കിട്ടിയിരിക്കുന്ന ചിന്തിക്കുന്ന യന്ത്രം ഇതൊക്കെ ചര്‍ച്ച ചെയ്യാനാണ്. പിണറായി വിജയനും കൂടെയുള്ള കുറച്ചു പേരും വിചരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടാന്‍ പാടുള്ളു എന്നു കരുതുന്നത് ഒരു സ്വതന്ത്ര ജനാധിപത്യത്തില്‍ നടന്നു എന്നു വരില്ല. ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഒരേ കാര്യങ്ങളല്ല. മോഡിയുടെ തീവ്രഹിന്ദുത്വം ചര്‍ച്ചാ വിഷയമായിരുന്നു. ബംഗാളില്‍ സിം ഗൂരും നന്ദിഗ്രാമും ചര്‍ച്ചാ വിഷയമായിരുന്നു. തമിഴ് നാട്ടില്‍ ശ്രീലങ്കന്‍ പ്രശ്നം ചര്‍ച്ചാ വിഷയമായിരുന്നു.

kaalidaasan said...

മദനി ബന്ധത്തില് ആശങ്ക പൂണ്ട വോട്ടറോട്, "മറ്റേ നായിന്റെ മോന്മാര് ഓരോന്ന് ചെയ്തു കൂട്ടുന്നതിന് ഞങ്ങളെന്തു ചെയ്യാനാ" എന്ന ചില സഖാക്കളുടെ ഒറ്റവരി പ്രതികരണം വോട്ടു വരുന്ന വഴികളില് മൈനുകളായി പൊട്ടിച്ചിതറി.അപ്പോള്‍ മദനി ബന്ധത്തില്‍ കുറച്ചു വോട്ടര്‍ മാരെങ്കിലും ആശങ്ക പൂണ്ടിരുന്നു എന്ന് മാരീചനറിയാം . വോട്ടര്‍ മാര്‍ക്കു തോന്നിയ ആശങ്ക ചില സഖാക്കള്‍ക്കും തോന്നിയതില്‍ യാതൊരു അസ്വാഭാവികതയുമില്ല. സഖാക്കള്‍ക്ക് ആശങ്ക ഉണ്ടകാന്‍ പാടില്ല എന്നൊന്നും നിയമമില്ലല്ലോ.

ഇടതുപക്ഷം വമ്പന്‍ വിജയം നേടിയ 2004ലെ 19 സീറ്റ് ഇപ്പോള് നാലു സീറ്റായി കുറഞ്ഞതിനു സഗാവു മദനിക്ക് ഒരു പങ്കുമില്ലെന്നു സ്ഥാപിക്കാനായി ഉദ്ധാരണവും സ്ഖലനവും അന്വേഷിച്ചു നടക്കുന്ന മാരീചന്‍ ഉദ്ധരിച്ച് ഫ്രണ്ട് ലൈന്‍ ലേഖനത്തിലെ

The CPI(M) also benefited from the support of traditional IUML workers who are resentful about several recent decisions, if not the increasingly pro-rich orientation, of the Muslim League leadership,

എന്ന വാക്യം ചില വാക്കുകള്‍ മാറ്റിയാല്‍ അത് ഇന്നത്തെ യാധാര്‍ത്ഥ്യവുമായി ഏറെ യോജിക്കും .ഇപ്പോള്‍ എഴുതിയാല്‍,

The UDF also benefited from the support of traditional CPM workers who are resentful about several recent decisions, if not the increasingly pro-rich orientation, of the CPM leadership.

മുരളി പാലക്കാട്ടു നേടിയ 20000 വോട്ടും ചന്ദ്രശേഖരന്‍ വടകരയില്‍ നേടിയ 20000 വോട്ടും നേടിയ 5000 വോട്ടും സി പി എമ്മിന്റെ പരമ്പരാഗത വോട്ടുകളായിരുന്നു. ഇതില്‍ കോഴിക്കോട്ട് നഷ്ടപ്പെട്ട 5000 ഉണ്ടായിരുന്നെങ്കില്‍ ഫലം എന്താകുമായിരുന്നു എന്നതില്‍ ആര്‍ ക്കും സംശയം ഉണ്ടാവില്ലല്ലോ.


<> 2004ല് നിന്ന് 2009ലെത്തിയപ്പോള് മതനിരപേക്ഷ, ആദര്ശാധിഷ്ഠിത, സോഷ്യലിസ്റ്റ് ആശയങ്ങളില് നിന്ന് കാമാവേശം ഉള്ക്കൊണ്ട കേരള ജനത, സിപിഎമ്മും മദനിയും തമ്മിലുളള പരസ്യ വേഴ്ചയില് മനംമടുത്ത് കെ സുധാകരന് മുതല് ശശി തരൂര് വരെയുളള വിനയത്തിന്റെയും എളിമയുടെയും ആള്രൂപങ്ങള്ക്ക് വോട്ടു ചെയ്തുപോലും. രാഷ്ട്രീയത്തിന്റെ ഉസാഘയും ലസാഗുവും ഉളളംകൈയിലെ രേഖകളാണെന്ന് അഹങ്കരിക്കുന്ന വിശകലന വീരന്മാരാണ് സാമാന്യബുദ്ധിയെയും ഓര്മ്മയെയും പുച്ഛിക്കുന്ന ലളിതസമീകരണങ്ങളില് അഭിരമിക്കുന്നത്.<>

മരീചന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്‌ മതനിരപേക്ഷ, ആദര്ശാധിഷ്ഠിത, സോഷ്യലിസ്റ്റ് ആശയങ്ങളില് നിന്ന് കാമാവേശം ഉണ്ടാകാനുള്ള എല്ല സാധ്യതയുമുണ്ട്. കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ ഈ ആശയങ്ങളില്‍ വിശ്വസിക്കുന്നത് കാമാവേശം ഉണ്ടാകാനല്ല. അത് മനുഷ്യരാശിക്ക് നല്ലതാണെന്നു കരുതുന്നതു കൊണ്ടാണ്. പിണറായിയും മദനിയുമായി നടത്തിയ പരസ്യ വേഴ്ചയില്‍ സി പി ഐയും, ആര്‍ എസ് പിയും , ജനതാ ദളും , സി പി എമ്മിലെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള വലിയ ഒരു വിഭാഗവും പരസ്യമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്ത കുറെയധികം പേരും ഈ വേഴ്ചയില്‍ മനം നൊന്തു ഇടതു പക്ഷത്തിനു വോട്ടു ചെയ്തില്ല എന്നത് മനസിലാക്കേണ്ടവര്‍ മനസിലാക്കിയിട്ടുണ്ട്. ആങ്ങനെയല്ല എന്നു കരുതുന്ന വീരന്‍ മാരാണ്, ജനങ്ങളുടെ സാമാന്യബുദ്ധിയെ പുച്ഛിക്കുന്നത്.



മദനിയുമായുണ്ടാക്കിയ സഖ്യം സിപിഎമ്മിന്റെ അണികളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഫലമാണ് സീറ്റുകളുടെ എണ്ണത്തില് 15ന്റെയും വോട്ടുകളുടെ എണ്ണത്തില് 245403ന്റെയും കുറവു വരുത്തിയതെന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല. മദനിയുമായുണ്ടാക്കിയ സഖ്യവും സി പി എം നേതാക്കളുടെ വേറെ പല നടപടികളും സി പി എമ്മിന്റെ പല അനുഭാവികളെയും നിരാശപ്പെടുത്തി. ആവര്‍ ഇപ്രാവശ്യം സി പി എമ്മിന്‌ വോട്ടു ചെയ്തില്ല. സി പി എമ്മിന്റെ വോട്ടുകളില്‍ വലിയ കുറവുണ്ടായിട്ടില്ല.

kaalidaasan said...

കേരള ജനതയുടെ 42 ശതമാനം പേര് ആ നയത്തെ അംഗീകരിച്ചെങ്കില് പൊഴിഞ്ഞു പോയ നാലു ശതമാനത്തെയോര്ത്ത് വല്ലാതെ വേവലാതിപ്പെടേണ്ട കാര്യം ഇടതുപക്ഷത്തിനോ സിപിഎമ്മിനോ ഇല്ല തന്നെ.എങ്കില്‍ പിന്നെ ഈ വിലാപത്തിനെന്തു പ്രസക്തി. വേവലാതിയില്ലാത്തവര്‍ ഒന്നു ചിരിച്ചതിനെയാണല്ലോ, മാരീചന്‍ വിടല ചിരി എന്നു വിശേഷിപ്പിച്ചത്. പിണറായി വിജയനോടും ഒന്നു ചിരിക്കാന്‍ പറയുക. ചിരി ആരോഗ്യത്തിനു വളരെ നല്ലതാണ്.

മദനിയുമായി സിപിഎം ഉണ്ടാക്കിയ സഖ്യമല്ല, മറിച്ച് ആ സഖ്യത്തെക്കുറിച്ച് സിപിഎം വിരുദ്ധ, കുറേക്കൂടി കൃത്യമായി പറഞ്ഞാല് പിണറായി വിരുദ്ധ മാധ്യമങ്ങള് കെട്ടിയെഴുന്നെളളിച്ച പൊടിപ്പും തൊങ്ങലും കലര്ന്ന വ്യാഖ്യാനങ്ങളാണ് വോട്ടര്മാരെ സ്വാധീനിച്ചത്.

മദനി ആരാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്താണെന്നും , സി പി എം മുഖ്യമന്ത്രിയായിരുന്ന നായനാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തമിഴ് നാട് സര്‍ക്കാരിനെ ഏല്‍പ്പിച്ചത് എന്തിനായിരുന്നു എന്നും അറിയാവുന്ന മലയാളികളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്ന ഒരു പരാമര്‍ശമാണിത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളിലും മദനിയുടെ സ്ഥാനം മോഡിയുടേതില്‍ നിന്നും വ്യത്യസ്ഥമല്ല. അത് മനസിലാക്കിയത് ഒരു പിണറായി വിരുദ്ധ പത്രങ്ങളും വ്യഖ്യാനിച്ചു നല്‍കിയിട്ടും അല്ല. പിണറായിയും മാരീചനും വെള്ളപൂശാന്‍ ശ്രമിച്ചാലും അതിനു മാറ്റമുണ്ടാകാനും പോകുന്നില്ല.

മോദി തീവ്രവാദിയല്ല എന്നു പറയിക്കാന്‍ കുറച്ചു അമ്പലങ്ങള്‍ പൊളിച്ചു. മദനി തീവ്രവാദ മുഖം മറയ്ക്കന്‍ ഇടതുപക്ഷ മുഖം മൂടി അണിയുന്നു. മാരീചനേപ്പോലുള്ളവര്‍ ആ മുഖം മൂടിയുടെ മേല്‍ അത്തര്‍ പൂശുന്നു. എന്നിട്ട് മറ്റുളവരും അത്തര്‍ പൂശണമെന്നു അഹ്വാനം ചെയ്യുന്നു. ഉറച്ച പിണറായി ഭക്തര്‍ അതു കേള്‍ക്കുമായിരിക്കും പിന്നാമ്പുറത്തു പ്രചരികുന്ന കഥകള്‍ വേറൊന്നാണ്. എല്ലാ മുസ്ലിം തീവ്രവാദികള്‍ക്കും ഗള്‍ഫ് നാടുകളില്‍ നിന്നും കോടികണക്കിനു പണം ഒഴുകിയെത്തുന്നു. ആ പണത്തേ ചുറ്റിപറ്റി പല കഥകളും നാട്ടില്‍ പ്രചരിക്കുന്നുണ്ട്.

സ്വന്തം അണികളിലൊരു ചെറിയ വിഭാഗത്തില് മുളച്ചു പൊന്തുന്ന മൃദുഹിന്ദുത്വത്തിന്റെ വിഷപ്പല്ലുകളെ വേണ്ടവിധത്തില് തിരിച്ചറിയാന് സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് ഈ വിവാദകോലാഹലങ്ങളും അതിന്റെ വല്ലാത്ത സ്വാധീനമുളള തിരഞ്ഞെടുപ്പു ഫലവും നല്കുന്ന സൂചന.അപ്പോള്‍ അതാണു കാര്യം . മുസ്ലിം മത തീവ്രവാദിയെ എതിര്‍ത്തു സംസാരിക്കുന്നവര്‍ മൃദുഹിന്ദുത്വത്തിന്റെ വക്താക്കള്‍ . അങ്ങനെയെങ്കില്‍ ബിന്‍ ലാദന്‍, സവാഹിരി തുടങ്ങിയ മുന്തിയ മുസ്ലിം തീവ്രവാദികളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ നേതാക്കളെല്ലാം തീവ്രഹിന്ദുത്വത്തിന്റെ കൊടിയ വിഷം പേറുന്നവരായിരിക്കണമല്ലോ? ബുഷ് കേള്‍ക്കേണ്ട. അറിയപ്പെടുന്ന തീവ്ര ക്രൈസ്തവ വിശ്വാസിയാണദ്ദേഹം .


തെറ്റിയത് സിപിഎം നേതൃത്വത്തിനല്ല, വിഷലിപ്തമായ മാധ്യമ പ്രചരണത്തില് സ്വന്തം ഹൃദയം മുക്കിത്താഴ്ത്തിയ ചെറിയൊരു വിഭാഗം ഇടതുപക്ഷ പ്രവര്ത്തകര്ക്കാണ്. ഉളുത്തുപോയ രാഷ്ട്രീയവുമായി ചായക്കടകളിലും ബാര്ബര്ഷോപ്പുകളിലും ബസ്റ്റോപ്പുകളിലും രാഷ്ട്രീയ സംവാദത്തിന് തുനിഞ്ഞിറങ്ങിയവരാണ് വിഎസും സംഘവും ലക്ഷ്യമിട്ട കൂട്ടത്തോല്വിയ്ക്ക് ഉല്പ്രേരകങ്ങളായി പരിണമിച്ചത്. സി പി എം നേതൃത്വത്