യുഡിഎഫിന്റെ കായകല്പ ചികിത്സയ്ക്കുളള കുറിപ്പടിയായി തയ്യാറാക്കിയ മുഖപ്രസംഗത്തിന്റെ ഗണപതിക്കഷണം തന്നെ കുഞ്ഞാപ്പയ്ക്കുളള പാഷാണമായി മാറുന്നതു കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. കുഞ്ഞാലിക്കാലത്തിന്റെ നാറുന്ന ഓര്‍മ്മകളില്‍ മൂക്കുപൊത്തിയാവണം യുഡിഎഫിനെ ഐസ്ക്രിം പുരട്ടി വെളുപ്പിക്കാന്‍ മനോരമയുടെ ലീഡര്‍ റൈറ്റര്‍ പേനയെടുത്തത്. പേന വിറച്ചതും വക്രബുദ്ധി ഒരുനിമിഷം സ്തംഭിച്ചുപോയതും സ്വാഭാവികം. സത്യം പുറത്തുചാടുന്ന മുഖപ്രസംഗവാചകങ്ങള്‍ വാചകങ്ങള്‍ ഇങ്ങനെയാണ്:
പാര്‍ലമെന്റ് പഞ്ചായത്ത് തിരിച്ചടികള്‍ക്കു ശേഷം, തിരഞ്ഞെടുപ്പുരഥം ഉരുണ്ടു വരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുളള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുളള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.ബൂമറാങ്ങാകുന്ന വാചകങ്ങള്‍ എഴുതാനും പ്രത്യേക കഴിവു വേണം. "കുപ്രസിദ്ധിയുളള കേസുകളില്‍ പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവ"നെന്ന മനോരമയുടെ കൂരമ്പു പി. കെ. കുഞ്ഞാലിക്കുട്ടിയുടെ കരളു പിളര്‍ന്നാണ് പാഞ്ഞുപോകുന്നത്. അധികാരത്തിന്റെ തണലും കരുത്തും സാധ്യതകളും വ്യഭിചാരത്തിനും ഉപജാപത്തിനും മാത്രം ചെലവഴിച്ചു നേടിയ കുപ്രസിദ്ധിയുടെ പുരീഷകമ്പളം ചുറ്റി കുഞ്ഞാലിക്കുട്ടി നഗരപ്രദക്ഷിണം നടത്തുമ്പോള്‍, "ഹോ, നാറുന്നു" എന്നുറക്കെ പറഞ്ഞുപോയതാണ് മനോരമയെ പ്രകോപിപ്പിച്ചത്. നിയമവ്യവസ്ഥയെയും ധാര്‍മ്മികമൂല്യങ്ങളെയും വെല്ലുവിളിച്ച് അഴിഞ്ഞാടിയ അധോലോക സംഘം തമ്മിലടിച്ചു തകരുന്നതു കാണുമ്പോള്‍ എകെജി സെന്റര്‍ നിശബ്ദ താഴ്വരയാകണം പോലും.
റൗഫും പീറ്ററും അവിടെ നില്ക്കട്ടെ. ആ സാക്ഷിമൊഴികളുടെ സാധുത നമുക്കു പിന്നെ പരിശോധിക്കാം. ആദ്യം കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്തെന്നു വ്യക്തമായി കേള്‍ക്കാം.... (യാതൊരു ആത്മവിശ്വാസവുമില്ലാതെ ബ്ലാക്ക്മെയില്‍ എന്ന വാക്ക് അദ്ദേഹം പെടുന്ന പാട് ശ്രദ്ധിച്ചു കേള്‍ക്കുക)
ഇത്തരം കാര്യങ്ങളിലൊക്കെ.... പലകാര്യങ്ങളും (പിന്നെ പറയുന്നത് അവ്യക്തം...) ബ്ലാക്ക്മെയില്‍ ചെയ്യാനുളള ശ്രമം. വീണ്ടും ബ്ലാക്ക്മെയില്‍ ചെയ്യാനുളള പുറപ്പാടാണെന്നാണ് എന്റെ സംശയം. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാം, ഇന്നലെവരെ പലതും നടന്നിട്ടുണ്ടാകും. അതായത് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. അതുപോലെ ഇന്‍ഫ്ളുവെന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ടാകും. ഏതു മനുഷ്യനായാലും അങ്ങനത്തെ സന്നിദ്ധഘട്ടങ്ങള്‍ വരാം. പക്ഷേ, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. കൊന്നാലും ശരി, ബ്ലാക്ക്മെയില്‍ ചെയ്താലും ശരി. ഇനി അവിഹിതമായ ഒരു കാര്യത്തിനും അയാള്‍ക്കെന്നല്ല ഒരാള്‍ക്കും ഞാന്‍ കൂട്ടുനില്‍ക്കില്ല. കൂട്ടുനിന്നു കൊടുക്കൂല. ഞാനിത് ശിഹാബ് തങ്ങള്‍ക്കു കൊടുത്തിട്ടുളള വാക്കാണ്. ഈ കാര്യങ്ങളൊക്കെ മരിക്കുന്ന ദിവസം വരെ, മരിക്കുന്ന അന്നുപോലും ശിഹാബ് തങ്ങള്‍ എന്നോടു സംസാരിച്ചതാണ്. തുടര്‍ന്ന് ഒരു ചോദ്യത്തിനുളള മറുപടി ഇങ്ങനെ.... ഇപ്പോ വിളിക്കാറില്ല. വിളിക്കാനുളള ഫ്രീഡം ഇല്ല... എല്ലാരും കണ്ടിട്ടുളളതല്ലേ... അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഇങ്ങനെ... കണ്ടിട്ടില്ലേ... ആ കുറ്റസമ്മതം ഞാന്‍ തന്നെ ഏറ്റു പറയുന്നു. അതിനി ഉണ്ടാവൂലന്നാ പറഞ്ഞത്.... വിളിച്ചിട്ടുണ്ടോന്നാ ചോദിച്ചത്... വിളിക്കുക മാത്രമോ... വിളിച്ച് എത്ര പ്രാവശ്യം മുളളിന്റെ മോളില് നിര്‍ത്തീട്ട്ണ്ട്... അതിപ്പോ നിങ്ങള്‍ക്കൊക്കെ.... നിങ്ങളെക്കുറിച്ചൊരു വ്യാജസീഡി... ഈ മാതിരി വല്ല കേസിലും പെട്ടത് ഇങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ അപ്പളേ മനസിലാവൂ.. ഇപ്പോ മനസിലാവില്ല... (തുടര്‍ന്ന് ദുര്‍ബലമായ ഒരു പൊട്ടിച്ചിരി)... വളരെ ഈസിയാടോ..ഏതൊരു സാധാരണക്കാരന്റെയും മനസില്‍ നിന്ന് ചോദ്യശരങ്ങള്‍ ചിതറിത്തെറിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണിവ. റൗഫ് എന്തിനാണ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്മെയില്‍ ചെയ്തത്. ബ്ലാക്മെയില്‍ ചെയ്ത് കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് റൗഫ് നേടിയതെന്തൊക്കെ... ഇന്നലെ വരെ പലതും നടന്നിട്ടുണ്ടാവുമന്ന് പത്രക്കാരുടെ മുന്നില്‍ കുഞ്ഞാലിക്കുട്ടി ഏറ്റുപറയുമ്പോള്‍, നടന്നതെന്തൊക്കെ എന്ന് വിശദീകരിക്കേണ്ട ബാധ്യത അദ്ദേഹത്തിനു തന്നെയല്ലേ. ഏതു മനുഷ്യനായാലും അത്തരം ചില സന്നിദ്ധഘട്ടങ്ങള്‍ വരാമത്രേ. ഏതുതരം സന്നിദ്ധഘട്ടങ്ങള്‍? എന്തുകൊണ്ട് ഘട്ടങ്ങള്‍ സന്നിദ്ധമായി?
ശിഹാബ് തങ്ങളെപ്പിടിച്ച് ആണയിടുന്ന ഭാഗം അക്ഷരാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടിയെ തൊലിപൊളിച്ചു കിടത്തുന്നുണ്ട്. തന്റെ പാപകര്‍മ്മങ്ങളൊക്കെയും കുറിച്ചിട്ട കണക്കുപുസ്തകം മരിക്കുന്ന ദിവസം വരെ ശിഹാബ് തങ്ങളുടെ മനസില്‍ തുറന്നു തന്നെ കിടന്നിരുന്നു എന്നു സാക്ഷ്യപ്പെടുത്തിയത് റൗഫും പീറ്ററുമല്ല, കുഞ്ഞാലിക്കുട്ടി തന്നെയാണ്. റൗഫ് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത്, മുള്‍മുനയില്‍ നിര്‍ത്തി കരസ്ഥമാക്കിയ ആനുകൂല്യങ്ങളുടെ വലിപ്പം, കുഞ്ഞാലിക്കുട്ടിയ്ക്കു മേല്‍ റൗഫിനുണ്ടായിരുന്ന സ്വാധീനത്തിന്റെ ആഴവും കാരണവും ഒക്കെ ശിഹാബ് തങ്ങള്‍ക്കും അറിയാമായിരുന്നു. പൊന്നു കുഞ്ഞാപ്പാ, ഇതൊന്നും ഇനി ആവര്‍ത്തിച്ച് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തല്ലേ എന്നു നൊന്തപേക്ഷിച്ചാണ് ശിഹാബ് തങ്ങള്‍ പരലോകത്തേയ്ക്കു പോയത്. ചെയ്ത തെറ്റുകളെല്ലാം തുറന്നു പറഞ്ഞു പരസ്പരം പൊറുക്കുന്നവിധത്തില്‍ അലൗകികമായ ബന്ധം അവര്‍ക്കിടിയലുണ്ടായേക്കാം. തങ്ങള്‍ക്കു കൊടുത്ത വാക്കു പാലിക്കാന്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായി കുഞ്ഞാലിക്കുട്ടി പ്രയത്നിക്കുകയും ചെയ്യുന്നുണ്ടാവാം. എന്നാല്‍ ഭരണയന്ത്രത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് കുഞ്ഞാപ്പ നേതൃത്വം നല്കിയ അധോലോകസംഘം ചെയ്തും കൊയ്തും കൂട്ടിയത് ഗുരുവും ശിഷ്യനും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് തുറന്നു പറഞ്ഞ് പൊറുത്തുകൊടുത്താല്‍ തീരുന്നല്ല. വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയവര്‍ക്കും നികുതിയൊടുക്കി ഖജനാവു താങ്ങിനിര്‍ത്തുന്നവര്‍ക്കും കൂടി അക്കാര്യത്തില്‍ ചെറിയ ചില ഉത്തരവാദിത്തങ്ങളുണ്ട്. പുതിയ വെളിപ്പെടുത്തലുകള്‍ക്കു മേല്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയും ജാഗ്രതയും ഉറപ്പാക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നത് ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്.
തന്റെ ഭരണകാലത്ത് അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ റൗഫിനെ കണ്ടിട്ടില്ലേ എന്നു കുഞ്ഞാലിക്കുട്ടി പത്രലേഖകരോടു ചോദിച്ചതിന് ആരും മറുപടി പറഞ്ഞിട്ടില്ല. കാണരുതാത്ത സാഹചര്യങ്ങളില്‍ റൗഫിനെ കണ്ടതായി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയ ആ പത്രലേഖകരില്‍ എത്ര മനോരമക്കാരുണ്ട് എന്നു നമുക്കറിയില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കരുത്തില്‍ റൗഫ് എന്നൊരു ഭീകരജീവി പുളച്ചു മദിക്കുന്നുണ്ടെന്ന് മനോരമയടക്കം ഒരു പത്രക്കാരനും ഇന്നേവരെ നമ്മോടു പറഞ്ഞിട്ടില്ല. റൗഫിനെ ആകെ പരാമര്‍ശിച്ചത്, ഐസ്ക്രിം പാര്‍ലര്‍ കേസ് ഒതുക്കിത്തീര്‍ത്തതുമായി ബന്ധപ്പെടുത്തി മാത്രമാണ്. അന്വേഷണം അതിനുമപ്പുറത്തേയ്ക്കു നീളണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു കാരണം കുഞ്ഞാലിക്കുട്ടിയാണ്, കുഞ്ഞാലിക്കുട്ടി മാത്രമാണ്.
മനോരമ പരിഹസിക്കുന്നതു പോലെ ഐസ്ക്രിം പാര്‍ലര്‍ കേസിന്റെ മൂന്നാം വിചാരണയല്ല ഇപ്പോള്‍ നടക്കുന്നത്. അധോലോക സാമ്രാജ്യവ്യാപനത്തിനു കുഞ്ഞാലിക്കുട്ടി മഹാരാജാവും സര്വസൈന്യാധിപന് റൗഫും നടത്തിയ അശ്വമേധത്തില്‍ തകര്‍ന്നുവീണതും വെട്ടിപ്പിടിച്ചതും എന്തൊക്കെയായിരുന്നു എന്നതിന്റെ കണക്കെടുപ്പാണ്. മനോരമയ്ക്കിഷ്ടപ്പെട്ടില്ലെങ്കിലും അതു നടന്നേ തീരൂ.
മനോരമ പറയുന്നു...
ആരൊക്കെയോ ചിലര്‍ സ്വയം കോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ട വഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതു വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചു നില്‍ക്കുന്നവരും.സംശയത്തിന്റെ നിഴലില്‍ മുഖം കുനിച്ചു നില്‍ക്കുന്നവര്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന യുക്തിയില്‍ കഴമ്പൊന്നുമില്ല. അങ്ങനെയെങ്കില്‍ മനോരമയില്‍ അച്ചടിക്കുന്ന ഒരു വാചകം പോലും വിശ്വസിക്കാന്‍ അറയ്ക്കുന്ന ഒരു പൂര്‍വചരിത്രം ഈ പത്രത്തിനുണ്ട്. ഇന്റര്‍ഗ്രേറ്റഡ് ഫൈനാന്‍സ് വിവാദം മുതല്‍ ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ് ക്വയിലോണ്‍ ബാങ്ക് വരെയുളള വഞ്ചനയുടെ കഥകളും നുണയെഴുത്തില്‍ തനതു തന്ത്രങ്ങള്‍ മെനഞ്ഞ എഡിറ്റോറിയല്‍ വൈഭവവും ഓര്‍മ്മയുളളവര്‍ക്കു മുന്നില്‍ സംശയത്തിന്റെ നിഴലിലല്ല, തീക്കുണ്ഠത്തിലാണ് മനോരമ. അതുകൊണ്ട് ചോദ്യം ചെയ്യലിനു മുതിരുന്നവര്‍ക്ക് കണ്ടത്തില്‍ കുടുംബം വിതരണം ചെയ്യുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് മടക്കത്തപാലില്‍ തിരികെച്ചെല്ലും.
മനോരമ പറയുന്നതു പോലെ നീതിപീഠത്തിന്റെ വിശ്വാസ്യത തന്നെയാണ് പ്രതിക്കൂട്ടില്‍. നീതിന്യായ സംവിധാനത്തെ അപ്പാടെ വിലയ്ക്കെടുത്താണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് എന്നാണ് റൗഫും പീറ്ററും വെളിപ്പെടുത്തുന്നത്. വെറുതെ കാടടച്ചു വെടിവെയ്ക്കുകയല്ല അവര്‍ ചെയ്തത്. ജഡ്ജിമാരുടെ പേര്, നല്കിയ തുക, കൈമാറിയ സ്ഥലം, പകരം ചെയ്ത സേവനം ഇവയൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെന്തെന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. കാരണം അവര്‍ പുലര്‍ത്തുന്ന സഹിഷ്ണുതയുടെയും സംയമനത്തിന്റെയും ചെലവിലും അവരൊടുക്കുന്ന നികുതിക്കാശിന്റെ പച്ചയിലുമാണ് ഈ സ്ഥാപനങ്ങള്‍ നിലനിന്നുപോരുന്നത്.
"തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജുഡീഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യ"മാണെന്നും "സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതി"കളാണെന്നും മനോരമ ഗിരിപ്രഭാഷണം നടത്തുന്നു. തെളിയിക്കപ്പെടാത്ത ആരോപണം എന്ന് ഒഴുക്കന്‍ മട്ടിലെഴുതിത്തളളിയാല്‍ എല്ലാമാകില്ല. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ആ അന്വേഷണം നടത്താനുളള നീക്കത്തെ താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തി നീചമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പു വിജയത്തിനുളള വ്യാമോഹം എന്നാണ് മനോരമ പുച്ഛിക്കുന്നത്. അന്വേഷണങ്ങള്‍ ഉണ്ടാകരുതെന്നും ആരോപണങ്ങള്‍ പന്തീരാണ്ടുകാലവും തെളിയിക്കപ്പെടാതെ കിടക്കണമെന്നും തന്നെയാണ് മനോരമയുടെ ആഗ്രഹം. ജസ്റ്റിസ് നാരായണക്കുറുപ്പും ജസ്റ്റിസ് തങ്കപ്പനും പുറപ്പെടുവിച്ച സകല വിധിന്യായങ്ങളും സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു റൗഫിന്റെ പത്രസമ്മേളനം. മാധ്യമങ്ങള്‍ അതേക്കുറിച്ചു നിശബ്ദത പാലിച്ചതുകൊണ്ടോ രാഷട്രീയനേതാക്കന്മാര്‍ മൗനം പുലര്‍ത്തിയതുകൊണ്ടോ ഈ ജഡ്ജിമാരുടെ ബെഞ്ചില്‍ നിന്ന് തങ്ങള്‍ക്കെതിരെ വന്ന വിധികളോര്‍ത്ത് പല്ലുറുമ്മുന്നവരുടെ രോഷം അടങ്ങുകില്ല. സ്വതന്ത്രവും നീതിയുക്തവുമായ ഒരന്വേഷണത്തിനു മാത്രമേ സംശയത്തിന്റെ കാര്‍മേഘങ്ങളെ വകഞ്ഞു നീക്കാനാവൂ.
അതൊരിക്കലും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കു വേണ്ടിയൊരു പൊതുബോധ്യം തങ്ങളുടെ വായനക്കാരിലൂടെ സൃഷ്ടിക്കാനാണ് മനോരമയുടെ ശ്രമം. വാദ്യോപകരണങ്ങള്‍ ഇങ്ങനെ ഊതുന്നത് എന്തിനെന്ന് കൃത്യമായി അറിയണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ചില പ്രതികരണങ്ങള്‍ നേരിട്ടു തന്നെ കാണണം.
കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ദയനീയ പ്രതികരണമാണിത്. ആരിലും സഹതാപമുണര്‍ത്തുംവിധം പരിഹാസ്യവും പരിതാപകരവുമാണ് ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ. മോചനയാത്രയുടെ മധ്യത്തില്‍ വിവസ്ത്രനായിപ്പോയ ബാലജനസഖ്യം ഫെയിം നായകന്റെ ഈ നിസഹായതയാണ് മനോരമയുടെ സാന്നിദ്ധ്യം അനിവാര്യമാക്കുന്നത്. കുഞ്ഞാലിക്കുട്ടിയ്ക്കു വേണ്ടി നിരത്തിവെയ്ക്കാന്‍ ഒരു യുക്തിയും ഉമ്മന്‍ചാണ്ടിയുടെ പക്കലില്ല. ഉളളതു വാദിച്ചു ഫലിപ്പിക്കാനുളള സാമര്‍ത്ഥ്യവും കമ്മി. അമ്പൊഴിയാത്ത ആവനാഴിയുമായി നില്ക്കുന്ന റൗഫ് പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ നേരിടാന്‍ പോന്ന പാങ്ങൊന്നും ഒരു യുഡിഎഫ് നേതാവിനുമില്ല. ചാനലുകള്‍ സംശയരഹിതമായി അതു തെളിയിച്ചതാണ്.
മാത്രമല്ല, കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെ റൗഫും പീറ്റരും മാത്രമല്ല സാധൂകരിക്കുന്നത്. തെറ്റ് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതു നന്നായി എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം യുഡിഎഫിന്റെ കൂടാരത്തില്‍ പതിച്ച ആറ്റംബോംബാണ്. റൗഫും കുഞ്ഞാലിക്കുട്ടിയും ചെയ്ത കൊള്ളരുതായ്മകളത്രയും തനിക്കും അറിവുണ്ടായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി സാക്ഷ്യപ്പെടുത്തിയത്. ഇപ്പോഴെങ്കിലും അതു തുറന്നു പറഞ്ഞതു നന്നായി എന്ന പ്രതികരണം തെളിയിക്കുന്നത് മറ്റൊന്നല്ല.
യുഡിഎഫ് ഭരണകാലത്ത് ഒരു തവണയേ താന്‍ തിരുവനന്തപുരത്തു പോയിട്ടുളളൂ എന്ന റൗഫിന്റെ അവകാശവാദത്തെ കുഞ്ഞാലിക്കുട്ടി പരിഹസിക്കുന്ന കാഴ്ച എത്ര വാചാലമാണ്.
ഉമ്മന്‍ചാണ്ടിയായിരുന്നു അന്നു മുഖ്യമന്ത്രി. അക്കാലത്ത് റൗഫ് തിരുവനന്തപുരത്തു വന്നതും അട കിടന്നതും എന്തിനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയാതെ പോവില്ല. ഇതിന്റെയൊക്കെ അസന്നിഗ്ധമായ അര്‍ത്ഥം മറ്റൊന്നുമല്ല. കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടങ്ങള്‍ അകം പുറം അറിയുന്നവരില്‍ പരേതനായ ശിഹാബ് തങ്ങളുണ്ട്, ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയുണ്ട്. കുഞ്ഞാലിക്കുട്ടി വാക്കുകള്‍ തെളിയിക്കുന്നത് കുറേ പത്രക്കാര്‍ക്കും എല്ലാമറിയാമായിരുന്നുവെന്നാണ്. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ലേഖകന്‍ ഷാജഹാന്റെ പേരെടുത്തു പറഞ്ഞ് സാക്ഷ്യം പറയാന്‍ കുഞ്ഞാലിക്കുട്ടി പരസ്യമായി കെഞ്ചുന്ന കാഴ്ച മറ്റൊന്നുമല്ല തെളിയിക്കുന്നത്.
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത എന്നാണു നിര്‍വചനം. അതു പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കലാണ് മാധ്യമ പ്രവര്‍ത്തനം. യുഡിഎഫ് എന്ന കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരധികാര കേന്ദ്രവും അതിന്റെ നേതാക്കളും മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത് പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തനം മനോരമയുടെ ചിന്തകള്‍ക്കു പോലും അപ്രാപ്യമാണ്. വോട്ടിനു വേണ്ടി ഇത്രയും താഴാമോ എന്നു ചോദിക്കുന്ന മനോരമയോട് തികച്ചും സൗമ്യമായി നമുക്കു തിരിച്ചു ചോദിക്കാം... യുഡിഎഫിനു വേണ്ടി ഇതിലും താഴാമോ...
20 comments:
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണ് വാര്‍ത്ത എന്നാണു നിര്‍വചനം. അതു പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കലാണ് മാധ്യമ പ്രവര്‍ത്തനം. യുഡിഎഫ് എന്ന കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരധികാര കേന്ദ്രവും അതിന്റെ നേതാക്കളും മറച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത് പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തനം മനോരമയുടെ ചിന്തകള്‍ക്കു പോലും അപ്രാപ്യമാണ്. വോട്ടിനു വേണ്ടി ഇത്രയും താഴാമോ എന്നു ചോദിക്കുന്ന മനോരമയോട് തികച്ചും സൗമ്യമായി നമുക്കു തിരിച്ചു ചോദിക്കാം... യുഡിഎഫിനു വേണ്ടി ഇതിലും താഴാമോ...
തലക്കെട്ട് ഒന്ന് മാറ്റിയാല്‍ അത്യാവശ്യം എല്ലായിടത്തെക്കും ഷെയര്‍ ചെയ്യാമായിരുന്നു. നല്ല പോസ്റ്റ്. കണ്‍വിന്‍സിംഗ് . അതില്‍ എന്തിനു ഒരു സുരതം? അല്ലാതെ തന്നെ ശക്തം.
"പുതിയ വെളിപ്പെടുത്തലുകള്‍ക്കു മേല്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചയും ജാഗ്രതയും ഉറപ്പാക്കുന്ന ഇടപെടലുകള്‍ ഇടതുപക്ഷം നടത്തുന്നത് ആ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്."
ഞെരന്‍ബു ശശിയേയും , നീലനേയും കൂടെ നിര്ത്തിയാണൊ ഇടതുപക്ഷം ഇടപെടല്‍ നടത്താന്‍ പോകുന്നതു? :)
സ്വന്തം വലം കൈ പെണ്ണ് കേസില്‍ പിടിക്കപ്പെട്ടിട്ടും അതു പാര്‍ട്ടി കാര്യം മാത്രമാണെന്നും, ചികില്‍സക്കെന്നു നുണപറഞ്ഞ് മാറ്റിനിര്‍ത്തി സത്യാവസ്ത ഓളിച്ചു വച്ചു നാട്ടുകാരേയും പാര്‍ട്ടിയേയും തെറ്റിധരിപ്പിച്ച പാര്‍ട്ടി സെക്രട്ടറിയാണൊ ഈ ഇടത്പക്ഷത്തെ നയിക്കുക?
ഉമ്മാഞ്ചാണ്ടിയുടെ അത്രേം പോലും ധൈര്യം കാണിക്കാന്‍ കഴിയാത്ത ലാവ്ലിന് വിജയനു അഭിവാദ്യങ്ങള്‍....
ബസ്സില്‍ എല്ലാവരും റീഷെയറിങ്ങും മസ്റ്റ് റീഡ് എന്ന് കണ്ടതു കൊണ്ട് ഓടി വന്നതാ.
ഇതിലെന്താ ഇത്ര വലിയ ആനക്കാര്യം മാരിചാ. ആത്മവിശ്വാസത്തിന്റെ കുറവുണ്ടെന്ന് എഴുത്തില്‍ വ്യകതമാകുന്നുണ്ട്.
"മനോരമ പറയുന്നതു പോലെ നീതിപീഠത്തിന്റെ വിശ്വാസ്യത തന്നെയാണ് പ്രതിക്കൂട്ടില്‍. നീതിന്യായ സംവിധാനത്തെ അപ്പാടെ വിലയ്ക്കെടുത്താണ് ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് എന്നാണ് റൗഫും പീറ്ററും വെളിപ്പെടുത്തുന്നത്. വെറുതെ കാടടച്ചു വെടിവെയ്ക്കുകയല്ല അവര്‍ ചെയ്തത്. ജഡ്ജിമാരുടെ പേര്, നല്കിയ തുക, കൈമാറിയ സ്ഥലം, പകരം ചെയ്ത സേവനം ഇവയൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന്റെ സത്യാവസ്ഥയെന്തെന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. " ------
ഇത് പോലെ തന്നെ ലാവ്ലിന് കേസും എങ്ങനെ അട്ടിമറിക്കപെട്ടു എന്നും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് ....
കേരളത്തില്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെ പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്ന ചാനല്‍ ഇന്ത്യാവിഷന് ആണെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ചാനല്പരസ്യങ്ങള് കൂടുതലും context sensitive ആണ് താനും. ലാഭം കൂട്ടാനായി ഇന്ത്യാവിഷന് ചെയ്യുന്ന ഒരു പരിപാടിയാണ് ഐസ് ക്രീം വാര്‍ത്തകള്‍. ഐസ് ക്രീം എന്റെ വീക്ഷണം ഇവിടെ കാണുക.
ഞെരന്‍ബു ശശിയേയും , നീലനേയും കൂടെ നിര്ത്തിയാണൊ ഇടതുപക്ഷം ഇടപെടല്‍ നടത്താന്‍ പോകുന്നതു? :)
പാവം പാഞ്ഞിരമ്പാടം !. ശശി ചെയ്തത് കുറ്റമാണ് എന്ന് സി.പി.എമ്മിന് തോന്നുകയെങ്കിലും ചെയ്യ്തു. ഇതൊരു കുറ്റമാണ് എന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നാന്‍ അവര്‍ എത്ര ജന്ന്മം ജനിക്കണം. ഈ കുറ്റം ചെയ്ത കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ നടപടിയെടുത്താല്‍ കെ.പി.സി.സിയിലേക്ക് വെളിയില്‍ നിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ടിവരും.
ഇനി കുഞ്ഞാലിക്കുട്ടിയുടെ കാര്യം !. ആ മനുഷ്യന് ഒരു ദുര്‍ബല നിമിഷത്തില്‍ ഒന്ന് വ്യഭിചരിച്ചു. കേരളത്തിലെ ഭൂരിഭാഗം നേതാക്കളും ചെയ്യുന്നതുപോലെ. ഉണ്ണിത്താനും കെ.സുധാകരനും ചെന്നിത്തലയുമുള്ള നാട്ടില്‍ തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ജനിച്ചത്.
അയാള്‍ ഒരു ഉണ്ണിത്താനായിരുന്നു എങ്കില്‍ എന്റെ കഴിവു കണ്ടോടാ എന്ന് ജനങ്ങളെ പൊക്കി കാണിച്ചേനേ..........അതിനു പകരം സ്വന്തം മാനം രക്ഷിക്കാന്‍ അയാള്‍ പണി പതിനെട്ടും നോക്കി.ഇതു മുതലാക്കി അയാളെ പിഴിയാന്‍ നൂറു കണക്കിന് മാന്യന്മാര് രംഗത്ത് വന്നു. പത്രക്കാര് മുതല്‍ ജഡ്ജിമാര്‍ വരെ. കൊണ്ടുപോയി തിന്നതിന് ഒരു കണക്കുമില്ല. കോടികള്‍ കവിഞ്ഞു എന്നാണ് റവൂഫിന്റെ തന്നെ കണക്ക്. ഈ കോടികള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ലൈഗികതൊഴിലാളിയുമായി അയാള്‍ക്ക് വ്യഭിചരിക്കാമായിരുന്നു. ഒരു കേസിലും പെടാതെതന്നെ. .....വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേ സംഭവത്തില്‍ അയാളെ വേട്ടയാടുന്നത് എന്തിന്?. കൂട്ടിക്കൊടുപ്പുകാരായ ജഡ്ജിമാര്‍ ഒരു ദിവസത്തെ പത്രവാര്‍ത്തകള്‍ക്ക് ശേഷം വീണ്ടും മാന്യതയിലേക്ക് മടങ്ങി. അടുത്ത ഇരയെ കാത്ത്......ഐസ്ക്രീം കേസ് കാട്ടി ലീഗിനെ ബ്ലാക്ക് മെയില്‍ ചെയ്ത് , അതു കൊണ്ട് മലപ്പുറം ജില്ല പിടിച്ചടക്കി , സംസ്ഥാനഭരണം നേടിയ മുഖ്യനും വ്യഭിചാരത്തിന്റെ പങ്ക് കൈപ്പറ്റുകയല്ലേ ചെയ്തത്.
ഇപ്പോള്‍ എല്ലാവനും മാന്യന്മാര്....കുഞ്ഞാലിക്കുട്ടിയൊഴിച്ച്....
“ഞാന്‍ വ്യഭിച്ചരിച്ചെടാ നായകളേ.....അതിന് എനിക്ക് എന്റെ ഭാര്യയോടു മാത്രമേ സമാധാനം ബോധിപ്പിക്കാനുള്ളൂ “ എന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം കുഞ്ഞാലിക്കുട്ടി കാണിച്ചിരുന്നു എങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി മുഖ്യമന്ത്രി പദം കൊതിച്ചിരിക്കുന്ന പടുകിളവന്റെ ആപ്പീസ് പൂട്ടിയേനേ...........
മനോരമ കേരളത്തിന് അപമാനം..
കരിമീനേ?
"ശശി ചെയ്തത് കുറ്റമാണ് എന്ന് സി.പി.എമ്മിന് തോന്നുകയെങ്കിലും ചെയ്യ്തു."
അതെപ്പൊ? ലാവ്ലിന് സഖാവ് പോലും ഒരക്ഷരം മിണ്ടുന്നില്ല! ചോദിച്ചാല്‍ ആളുടെ സ്തിരം ബ്രാന്റായാ വിരട്ടലും മുരളലും. ഒരു ജില്ലാ സെക്രട്ടറി ചികില്‍സക്കു പോയതിനെ കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയും?
കേട്ടില്ലയൊ, നമ്മുടെ ഉശിരുള്ള മറ്റോരു മന്ത്രി പറയുന്നത്? "കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കുന്ന ഉശിരനും ധീരനുമായ സഖാവാണ് പി.ശശിയെന്ന് "
പിന്നെ കാശിറക്കി കേസു മായ്ക്കുന്നത് - ലാവ്ലിന് കേസില്‍ സുപ്രീം കോടതിയി കേസു നേരത്തെ വിളിപ്പിച്ചതിന്റെ കണക്കോക്കെ പുറത്തുവന്നതിനെക്കുറിച്ചും, കെ ജീ ബീ ക്കെതിരെ ലാവ്ലിന് സഖാവിന്റെ നാവ് പൊന്താത്തതും ഇന്നാട്ടിലെ ജനങ്ങള്ക്കറിയാവുന്നതല്ലെ?
ഇപ്പൊ ഇതാ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വക കത്തും- അച്ചു പാവയും കല്ലു വാതുക്കല് ജഡ്ജിയെ സ്വാധീനിച്ചെന്ന്!!!
പിന്നെ നീലനെ കുറിച്ചൊന്നും പറയുന്ന കേട്ടില്ലല്ലൊ, മരിമീന് സഖാവ്? മറന്നതാണൊ?
ശശി ചെയ്തത് കുറ്റമാണ് എന്ന് സി.പി.എമ്മിന് തോന്നുകയെങ്കിലും ചെയ്യ്തു."
അതെപ്പൊ? ലാവ്ലിന് സഖാവ് പോലും ഒരക്ഷരം മിണ്ടുന്നില്ല! ചോദിച്ചാല്‍ ആളുടെ സ്തിരം ബ്രാന്റായാ വിരട്ടലും മുരളലും.
ഇതെന്താ പാഞ്ഞിരമ്പാടം !.എന്തൊക്കെ വിവരക്കേടാ ഈ പറയുന്നേ. പിണറായി വിജയന് കിട്ടിയ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ നടപടി മുഴുവന്‍ ഉണ്ടായത് എന്നത് പോലും മറച്ചു വക്കുന്നതെന്തിന്.
ലാവ്ലിന് കേസില്‍ സുപ്രീം കോടതിയി കേസു നേരത്തെ വിളിപ്പിച്ചതിന്റെ കണക്കോക്കെ പുറത്തുവന്നതിനെക്കുറിച്ചും, കെ ജീ ബീ ക്കെതിരെ ലാവ്ലിന് സഖാവിന്റെ നാവ് പൊന്താത്തതും ഇന്നാട്ടിലെ ജനങ്ങള്ക്കറിയാവുന്നതല്ലെ?
അപ്പോ തന്റെ കേസ് നേരത്തെ എടുക്കണമെന്നും വിചാരണ നടക്കണമെന്നുമാണ് വിജയന് നിര്‍ദ്ദേശ്ശിച്ചത്. അത് ഒതുക്കല്‍ ആകുന്നതെങ്ങിനെ ?. ഇത് ഒരിക്കലും വിചാരണക്കെടുക്കാതെ നീണ്ട് പോയാല്‍ എന്ത് സുഖം പാഞ്ഞിരം പാടത്തിന്.
പിന്നെ നീലനെ കുറിച്ചൊന്നും പറയുന്ന കേട്ടില്ലല്ലൊ, മരിമീന് സഖാവ്? മറന്നതാണൊ?
കോണ്‍ഗ്രസ്സിന്റെ യുവതുര്‍ക്കിയായിരുന്ന , നീലന്റെ അടിസ്ഥാനപരമായ കോണ്‍ഗ്രസ്സ് സ്വഭാവത്തെപ്പറ്റി പാഞ്ഞിരം പാടം തന്നെ പറയുന്നതല്ലേ നല്ലത്.
പിണറായിക്കാരെഴുതിയ കത്ത്? എന്താണു കത്തില്‍? ഒരക്ഷരം പുറത്ത് പറയുന്നുണ്ടൊ സഖാവ്?
ഇതുപോലും പുറത്തു പറയാന്‍ നട്ടെല്ലില്ലാത്ത ഈ സെക്രട്ടറി എന്തു പറഞ്ഞാലും നാട്ടുകാര്‍ക്കെന്താ?
ഇനി എന്തു നടപടി എടുത്തുന്നാ കരിമീന്‍ പറയുന്നെ? ചികില്‍സിക്കാന്‍ വിടുതല്‍ കൊടുക്കുന്നത് എങ്ങനെ നറ്റപടി ആകും?
അഴിമതി കേസില്‍ ക്രിമിനല്‍ നടപടി നേരിടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ലാവ്ലിന് കേസില്‍ സഖാവ് കോടതി കേറാന്‍ പോകുന്നേഉള്ളു.. ഇതു കേസു വേറേ ആയിരുന്നെന്നു ഞാന്‍ പറഞ്ഞ് തരണൊ കരിമീനു?
ആച്ചുതാനതന് ശശിയെ ഉപയൊഗിച്ചു ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് "വിവരക്കേട് മാത്രം" പരയാത്ത കരിമീന്‍ ഒന്നും പറഞ്ഞില്ലാ....
പിന്നെ നീലന്റെ കാര്യം ഇപ്പൊ പറയാന്‍ ഏറ്റവും യോഗ്യന്‍ കരിമീന്‍ തന്നേയല്ലേ? ആളിപ്പോള്‍ അവിടെത്തന്നെ ഉണ്ടല്ലൊ?
പിന്നെ നമ്മുടെ ടി പീ ദാസനും, രാജ ഗോപാലും അങ്ങനെ എണ്ണമറ്റ "ധീരന്മാരും യോഗ്യന്മാരും" ഉള്ള പാര്‍ട്ടിക്കു ഐസ്ക്രീമില് ഇപ്പോ നാണിക്കാന്‍ എന്തിരിക്കുന്നു.
കൂടുതല്‍ ക്ലിയര്‍ ആക്കാം.. പിണറായി ഇന്നാട്ടിലെ ജനങ്ങളോടു ശശി ചെയ്ത തെറ്റെന്തെന്നു പറയാതെ, അച്ചുതാനതന്‍, കല്ലുവാതുക്കല്‍ കേസില്‍ എങ്ങനെ ഇടപ്പെട്ടെന്നു വിവരിക്കാതെ ഇന്നാട്ടിലെ ജനങ്ങളോടു ഐസ്ക്രീം കേസിനെ കുറിച്ചു വാ തുറക്കാന്‍ പാര്‍ട്ടി പാടുപ്പെടും!
ഉമ്മന്‍ ചാണ്ടിയുടെ ഉത്തരത്തിലുണ്ട്.. യൂ ഡി എഫ് നിലപാട് !...
വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നത് കുറ്റകരമല്ല.. അന്വേഷണവും വേണ്ട.. ഇനി പിടിക്കപ്പെട്ടാല്‍ ഒരു ഏറ്റു പറച്ചില് ..അത്രതന്നെ.
വഴിവിട്ട സഹായങ്ങള്‍ യൂ ഡി എഫ് മുദ്രാവാക്യമാകുമ്പോള്‍ പ്രകടനപത്രിക ഇനി പ്രത്യേകമിറക്കേണ്ട ആവശ്യമില്ല.
powerful.
ഈ പഞ്ഞിരപ്പടം എന്ന കക്ഷിയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നമോവാകം ..!
പെണ്ണ്പിടിക്കലും ,മദ്യപാനവും മോഷണവും ,പിടിച്ചുപറിയും മൌലിക അവകാശമാണെന്നും അത് സംരക്ഷിക്കാം ഒറ്റകെട്ടായി നിന്ന് ജീവന് കൊടുക്കുമെന്നും എഴുതിവെച്ച ഒരു ഭരണഘടനയനല്ലോ കോങ്ക്രെസ്സിന്റെത്..!
തിവാരിയും ഉണ്ണിത്താനും സുധാകരനും ചെന്നിത്തലയും മുരളിയും M.K രാഘവനും രാഹുലനും തുടങ്ങി കോടിക്കണക്കിനു വ്യഭിചാര മിഷിഹകള് തലയുയര്‍ത്തി രാഷ്ട്ര സേവനം ചെയ്യന്ന മഹത്തായ സംഘടന...!
പഞ്ഞിരപ്പടതിന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ .!!.
എടൊ... പഞ്ഞിരപ്പട.. നീയും നിന്റെ പരട്ട നേതാക്കളും നൂറായിരം വട്ടം പാപനാശിനിയില്‍ മുങ്ങികുളിച്ചു വന്നാലും കമ്മ്യൂണിസ്റ്റ്കള്ക്കെതിരെ ഒരു ആരോപണം ഉന്നയിക്കാന്‍ പോലും യോഗ്യരല്ല.! .അത്രയ്ക്കും ചീഞ്ഞളിഞ്ഞുപോയ മാംസപിണ്ടങ്ങള്‍ മാത്രമാണ് നിങ്ങള്‍...!
എഴുതി തള്ളിയ പാഴജന്മങ്ങള്..!
പിണറായിയും, ശശിയും , ടി പി ദാസനും ഒന്നും ഈ കമ്മുണിസ്റ്റുകളില് ഉള്‍പ്പെടുന്നില്ലെന്നു കരുതുന്നു :)
സ്വയംകൃതാനർത്ഥങ്ങൾ!
പഞ്ഞിരപ്പട,തന്റെ വീട്ടില്‍ നടക്കുന്ന വൃത്തികേടുകള്‍ തന്റെ അടുത്ത വീട്ടിലും നടക്കണമെന്ന മോഹത്തിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് .മോനെ ....
ഇന്ത്യയിലെ സര്‍വ മാലിനിയങ്ങളും വന്നടിയുന്ന ഗട്ടറും കക്കൂസും അയ കോണ്‍ഗ്രസ് എന്നാ തന്റെ പാര്‍ട്ടിയുടെ ചരിത്രം എഴുതിയാല്‍ അത് കേരളത്തിലെ ആദ്യത്തെ ലക്ഷ്ണമോതെ "കൊച്ചുപുസ്തകം"(XXX) ആയിരിക്കും ..!
കുഞ്ഞാലികുട്ടിയും അബ്ദുല്ലകുട്ടിയും ഉണ്ണിത്താനും ജോസഫും തീവരിയും തന്റെ ഗട്ടറുകളില്‍ മുടിചൂടാ മന്നന്മാരായി കഴിയുകയനല്ലോ..! അവരുടെ ദാസിയ പണിയുമെടുത്,കെ പി സി സി ഓഫീസില്‍ പണ്ട് ഉണ്ണിത്താന് പറഞ്ഞത് പോലെ ബക്കറ്റില്‍ വെള്ളം നിറക്കുന്ന ജോലിയും ചെയ്ത് , ഏമാന്മാര് തരുന്ന നക്കപിച്ചയും വാങ്ങി ഇങ്ങനെ കെടന്നു മോങ്ങിക്കോ..!
തന്നെ സംസ്കരമില്ലത്തവന് ഒരു തരത്തിലുള്ള മറുപിടിയും അര്‍ഹിക്കുന്നില്ല..!
അപഹാസ്യം എന്നു പറഞ്ഞാൽ മാത്രം പോര. അവസാനം ഏറ്റു പറച്ചിൽ വരെ നടത്തി. എന്നിട്ടും ചില പത്രങ്ങൾക്ക് അത് പറയാൻ മടി.
ഒരു കുറ്റം ചെയ്തില്ലെങ്കിൽ എന്തിനു ഒരാൾ ബ്ലാക്ക് മേയിൽ ചെയ്യുമ്പോൾ അതിനൊത്ത് നിന്നു കൊടുക്കണം?
അധികാരത്തിൽ ഇരിക്കുമ്പോൾ ഒരു മന്ത്രിയെ ബ്ലാക്ക് ചെയ്യുക. അയാൾ ആവശ്യപ്പെടുന്നത് ചെയ്തു കൊടുക്കുക. ഇതിൽ കൂ
ടുതൽ എന്താണ് കുറ്റക്കാരൻ എന്ന് തെളിയുവാൻ വേണ്ടത്?!
പിന്നെ, ഇതു എല്ലാപേർക്കും അറിയാവുന്ന ഒരു സാധാരണ സംഭവമായി പോയി..
ഇതു ചർച്ച ചെയ്തു സമയവും ഊർജ്ജവും പാഴാക്കുന്നതിനു പകരം, കേരളത്തിലെ റോഡുകൾ നന്നാക്കുക, കുട്ടികൾക്ക് പഠിക്കുവാൻ പള്ളിക്കൂടങ്ങൾ പണിയുക, കൃഷിയിൽ സ്വയം പര്യാപ്തരാവുക, കുടിവെള്ളം എത്തിക്കുക, വൈദ്യുതി എത്തിക്കുക.. എന്നിങ്ങനെ വളരെ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു കൂടേ?
അതിനൊന്നും വേണ്ടി ആരും ഇത്രയും ശബ്ദം ഉയർത്തുന്നത് കേട്ടിട്ടില്ല..അതാണ് കഷ്ടം..
നമുക്ക് ഇനിയും വെളിപ്പെടുത്തലുകൾക്ക് വേണ്ടി ജീവിക്കുക!
മലപ്പുറം ജില്ലയില്‍ ഒരു പ്രയോഗം ഉണ്ട് " ഉടുതെതില് തൂറിയ മാതിരി" ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥ ഇതാണ്. കുഞ്ഞാലിയെ തള്ളി പറയാന്‍ വയ്യാതെ ഉരുളുന്ന അവസ്ഥ.
മനോരമക്ക് ഇക്കാര്യത്തില്‍ ഉരു ഹിഡന്‍ അജണ്ട ഉണ്ട്. അവര്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മുഖ്യ മന്ത്രി കുപ്പായം തുന്നി കാത്തിരിക്കയാണ്.
Post a Comment